Connect with us

Crime

കരുവന്നൂർ ബാങ്ക് തട്ടിപ്പ് ഉന്നതരുടെ ഒത്താശയോടെന്ന് റിമാൻഡ് റിപ്പോർട്ടിൽ ഇ ഡി

Published

on

കൊച്ചി∙ കരുവന്നൂർ ബാങ്ക് തട്ടിപ്പ് ഉന്നതരുടെ ഒത്താശയോടെന്ന് റിമാൻഡ് റിപ്പോർട്ട്. പ്രതികൾ ഉന്നത രാഷ്ട്രീയ നേതാക്കളുടെ ഒത്താശയോടെ ബെനാമി വായ്പ തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും നടത്തിയെന്നാണ് ഇ.ഡിയുടെ റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ളത്. ഭരണസമിതിയിൽ രാഷ്ട്രീയ പാർട്ടികൾക്കും ഉള്ള സ്വാധീനം ഉപയോഗപ്പെടുത്തി കരുവന്നൂർ സർവീസ് സഹകരണബാങ്കിൽ നടന്ന സാമ്പത്തിക അഴിമതിയുടെ ആഴവും പരപ്പും കോടതിയെ ബോധ്യപ്പെടുത്താൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിരത്തിയത് 17 കണ്ടെത്തലുകളെന്നു റിപ്പോർട്ട്.

കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം റജിസ്റ്റർ ചെയ്ത കേസിൽ ഒന്നു മുതൽ നാലുവരെ പ്രതികളായ പി.സതീഷ്കുമാർ, പി.പി.കിരൺ, പി.ആർ. അരവിന്ദാക്ഷൻ, സി.കെ.ജിൽസ് എന്നിവർ ഉന്നത രാഷ്ട്രീയ നേതാക്കളുടെ ഒത്താശയോടെ ബെനാമി വായ്പ തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും നടത്തിയെന്നാണ് ഇ.ഡിയുടെ റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ളത്.

ഇ ഡി കോടതിക്ക് മുൻപാകെ നിരത്തിയത് 17 കണ്ടെത്തലുകൾ ഇവയാണ്. കേസിലെ പ്രതികൾ സംഘടിതമായി ചെയ്തത് സാധാരണക്കാരെ സാമ്പത്തിക തകർച്ചയിലേക്കും ആത്മഹത്യയിലേക്കും തള്ളിനീക്കിയ കുറ്റകൃത്യം. സഹകരണബാങ്കിലെ പണം കടത്താൻ ചരടുവലിച്ചത് സിപിഎം പ്രാദേശിക നേതാവും നഗരസഭാ കൗൺസിലറുമായ പി.ആർ.അരവിന്ദാക്ഷൻ ആണ്. തട്ടിപ്പു തിരിച്ചറിഞ്ഞവരെയും വിവരങ്ങൾ ഇ.ഡിക്കു നൽകിയവരെയും കൊലപ്പെടുത്തുമെന്ന് വരെ അരവിന്ദാക്ഷൻ ഭീഷണിപ്പെടുത്തി പെടുത്തുകയുണ്ടായി.

കുറ്റകൃത്യത്തിന്റെ ഗൂഢാലോചനയിലും നടത്തിപ്പിലും അരവിന്ദാക്ഷനുള്ള ആഴത്തിൽ പങ്കാളിത്തം ഉണ്ട്. ഡിജിറ്റൽ രേഖകളിൽ കേസിൽ ഉന്നത വ്യക്തികളുടെ പങ്കാളിത്ത ത്തിനും തെളിവുകൾ ഉണ്ട്. കേസിലെ മുഖ്യപ്രതിയും സ്വകാര്യ ധനഇടപാടുകാരനുമായ പി.സതീഷ്കുമാർ, സഹോദരൻ പി.ശ്രീജിത്ത് എന്നിവരുമായി അരവിന്ദാക്ഷൻ ഫോണിലൂടെ നടത്തിയ ആശയവിനിമയത്തിന്റെ ഡിജിറ്റൽ രേഖകൾ പ്രതികളുടെ കൂട്ടുത്തരവാദിത്തത്തിനു ലഭിച്ച വ്യക്തമായ തെളിവുകളാണ്.

സഹകരണ റജിസ്ട്രാർ നടത്തിയ റൂൾ 65 അന്വേഷണത്തിന്റെ റിപ്പോർട്ടിൽ പ്രതികൾ ചെയ്ത കുറ്റകൃത്യത്തെ കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്. ഭരണസമിതിയുടെ അറിവും ബാങ്ക് പ്രസിഡന്റിന്റെ കയ്യൊപ്പുമില്ലാതെയാണു വൻതുകയുടെ വായ്പകൾ പ്രതികൾ തട്ടിയെടുക്കുകയായിരുന്നു. ഒരു സാധാരണ ജീവനക്കാരന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 50 ലക്ഷം രൂപ വീതമുള്ള വായ്പകൾ തുടർച്ചയായി അനുവദിക്കുക വരെ ഉണ്ടായി.

ഒരേ സ്ഥലം ഈടുവച്ച് ഒരേ സമയം പല വായ്പകൾ പലർക്കായി അനുവദിച്ചു നൽകി. എന്നാൽ തുക പോയതു വായ്പ അനുവദിക്കപ്പെട്ട അംഗങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കായിരുന്നില്ല. ബാങ്ക് ആസ്ഥാനത്ത് കിട്ടിയ നിർദേശത്തെ തുടർന്നാണ് ഇത്തരം വായ്പകൾ അനുവദിച്ചതെന്നു ജീവനക്കാർ നൽകിയ മൊഴിയിൽ പറഞ്ഞിട്ടുണ്ട്. ഈടുവച്ച ഭൂമിയുടെ യഥാർഥ കമ്പോളവിലയുടെ അനേക ഇരട്ടിയാണു വായ്പ അനുവദിച്ചിരിക്കുന്നത്. രണ്ടാം പ്രതി പി.പി.കിരണിന്റെ ബെനാമി സ്ഥാപനങ്ങൾക്ക് ഇത്തരത്തിൽ ലഭിച്ച 24.56 കോടി രൂപയിൽ 14 കോടി ഒന്നാം പ്രതി പി.സതീഷ്കുമാറിനു കൈമാറി. 50 ലക്ഷം രൂപ മൂന്നാം പ്രതി പി.ആർ.അരവിന്ദാക്ഷന്റെ പേരിൽ സ്ഥിരം നിക്ഷേപമായി മാറ്റി.

ബാങ്കിലെ അക്കൗണ്ടന്റായിരുന്ന സി.കെ.ജിൽസുമായി അടുപ്പമുള്ള 9 വ്യക്തികളുടെ പേരിൽ 5.06 കോടി രൂപയാണ് തട്ടിയെടുത്തത്. സി.കെ.ജിൽസ് നടത്തിപ്പുകാരനായ കരുവന്നൂർ സഹകരണ ബാങ്ക് സൂപ്പർമാർക്കറ്റിൽ 1.50 കോടി രൂപയുടെ സ്റ്റോക്കിന്റെ കുറവും ഇ.ഡി. കണ്ടെത്തിയിട്ടുണ്ട്. പ്രതികളെയെല്ലാം പരസ്പരം കൂട്ടി യോജിപ്പിച്ച കണ്ണിയും ഇവരുടെ ഉപദേശകനും പി.ആർ.അരവിന്ദാക്ഷനായിരുന്നു. അരവിന്ദാക്ഷനെ സംരക്ഷിക്കുന്ന ഉന്നതരെ കുറിച്ചുള്ള മൊഴികളും ലഭിച്ചിട്ടുണ്ടെന്നു ഇ ഡി കോടതിയെ അറിയിച്ചിട്ടുണ്ട്.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Crime

കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

Published

on

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.

പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.

സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.

Continue Reading

Latest News

Crime1 year ago

കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ...

Latest News1 year ago

തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് സർവീസിന്റെ സാധ്യത പഠനം നടക്കുന്നു

തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ആദ്യത്തെ വന്ദേ ഭാരത് സർവീസിന്റെ സാധ്യത പഠനം നടക്കുന്നു. പില്‍ഗ്രിം ടൂറിസം (തീര്‍ത്ഥാടനം) പദ്ധതിയില്‍ ഉള്‍പ്പെടുത്തി വന്ദേഭാരതിന്റെ സാധ്യത പഠനം ആണ് നടക്കുന്നത്....

Latest News1 year ago

കമാലുദ്ദീൻ സയീദിനെ അജ്ഞാതർ കൊലപ്പെടുത്തി? ശരീരത്തിൽ നിരവധി മുറിവുകൾ

ഇസ്ലാമാബാദ് . ആഗോള ഭീകരൻ ഹാഫീസ് സയീദിന്റെ മകൻ കമാലുദ്ദീൻ സയീദിനെ അജ്ഞാതർ കൊലപ്പെടുത്തി എന്ന് റിപ്പോർട്ടുകൾ. പാകിസ്താനിലെ പെഷവാറിൽ നിന്ന് അജ്ഞാതർ തട്ടിക്കൊണ്ടുപോയ കമാലുദ്ദീന്റെ മൃതദേഹം...

Crime1 year ago

കൊള്ളയടിച്ച പണത്തിന്റെ കുഴി നികത്താൻ കേരളാ ബാങ്കിൽ നിന്നും 50 കോടി രൂപ വക മാറ്റുന്നു

തൃശൂർ . സി പി എം നേതാക്കളും പരിവാരങ്ങളും കരുവന്നൂർ ബാങ്ക് തട്ടിപ്പിലൂടെ കൊള്ളയടിച്ച പണത്തിന്റെ കുഴി നികത്താൻ കേരളാ ബാങ്കിൽ നിന്നും 50 കോടി രൂപ...

Crime1 year ago

വയനാട്ടിൽ 14 കാരനായ സൈബർ കുട്ടി ഭീകരൻ അറസ്റ്റിലായി

കൽപ്പറ്റ . എഐ ടെക്നോളജി ഉപയോഗപ്പെടുത്തി സൈബർ രംഗത്ത് ഭീകര പരിവേഷം നേടിയ 14 കാരനെ വയനാട് സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ്...

Crime1 year ago

സൈബർ ഭീഷണിയിൽ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവം പോലീസ് അന്വേഷിക്കുന്നു

കോഴിക്കോട് . സൈബർ സെല്ലിന്റെ പേരിൽ വ്യാജ സന്ദേശം ലഭിച്ച പിറകെ കോഴിക്കോട് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം തുടങ്ങി. വ്യാജ സന്ദേശം ലഭിച്ച ശേഷം കത്തെഴുതി...

Crime1 year ago

നബി ദിനത്തിൽ നിസ്‌കാരത്തിനെത്തിയ ന്യൂനപക്ഷ മോർച്ച ദേശീയ ജനറൽ സെക്രട്ടറിയ്‌ക്ക് നേരെ മുന്നാറിൽ ആക്രമണം

ഇടുക്കി . കേരളത്തിൽ മത തീവ്രവാദികളുടെ അഴിഞ്ഞാട്ടം അതിരു കടക്കുന്നതായ വാർത്തകളാണ് പുറത്ത് വരുന്നത്. നബി ദിനത്തിൽ നിസ്‌കാരത്തിനെത്തിയ ന്യൂനപക്ഷ മോർച്ച ദേശീയ ജനറൽ സെക്രട്ടറിയ്‌ക്ക് നേരെ...

Latest News1 year ago

അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ

അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. കാനഡ തീവ്രവാദികൾക്കും ഭീകരവാദികൾക്കും പ്രവർത്തനയിടം നൽകുന്നു. വാഷിംഗ്ടൺ ഡിസിയിൽ നടന്ന പരിപാടിയിൽ ആണ്...

Latest News1 year ago

വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി

ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന വനിതാ സംവരണ ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകാരം നൽകി. വ്യാഴാഴ്‌ച രാഷ്ട്രപതി ബില്ലിന് അംഗീകാരം...

Latest News1 year ago

മൂന്നാറിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ പ്രത്യേക ദൗത്യസംഘം എത്തുന്നതിൽ വിറളി പിടിച്ച് എം എം മണി

തൊടുപുഴ . മൂന്നാറിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ കോടതി ഉത്തരവിനെ തുടർന്ന് പ്രത്യേക ദൗത്യസംഘം എത്തുന്നതിൽ വിറളി പിടിച്ച് എം എം മണി എം എൽ എ....

Trending