Crime
കൊള്ളയടിച്ച പണത്തിന്റെ കുഴി നികത്താൻ കേരളാ ബാങ്കിൽ നിന്നും 50 കോടി രൂപ വക മാറ്റുന്നു

തൃശൂർ . സി പി എം നേതാക്കളും പരിവാരങ്ങളും കരുവന്നൂർ ബാങ്ക് തട്ടിപ്പിലൂടെ കൊള്ളയടിച്ച പണത്തിന്റെ കുഴി നികത്താൻ കേരളാ ബാങ്കിൽ നിന്നും 50 കോടി രൂപ വകമാറ്റി ചിലവഴിക്കാൻ നീക്കം. സഹകരണ ബാങ്ക് തട്ടിപ്പിന്റെ പാർട്ടി നേതാക്കൾ അടക്കം മുഖം മൂടിയിരിക്കുന്ന തുണി മാറ്റാനാണ് ചട്ടങ്ങൾക്ക് വിരുദ്ധമായി നീക്കം നടക്കുന്നത്. ബാങ്കിനെ രക്ഷിക്കാനായി കേരളാ ബാങ്കിൽ നിന്നും 50 കോടി രൂപ സഹായിക്കാനും ബാക്കി തുക നിക്ഷേപമായി ഇനിയും സമാഹരിക്കാനുമാണ് ശ്രമിക്കുന്നത്.
കേരളാ ബാങ്കിൽ ഉടമയില്ലാത്ത നിക്ഷേപങ്ങൾ ഒന്നും ഇല്ല. നേതാക്കൾ അടിച്ചിട്ട് പോയ പണത്തിനു പകരം കൊടുക്കാൻ ലക്ഷ്യമിടുന്ന 50 കോടി രൂപയും നിക്ഷേപകരുടേത് തന്നെയാണ്. നാണക്കേട് മറയ്‌ക്കാൻ അതി ബുദ്ധി കാണിക്കുന്ന സിപിഎംനെ മറ്റൊരു കെണിയിലേക്ക് ഉപദേശകർ കൊണ്ടുചെന്നു എത്തിക്കുകയാണെന്നാണ് ഇത് സംബന്ധിച്ച് സാമ്പത്തിക വിദഗദ്ധർ പറയുന്നത്. പ്രതിസന്ധി പരിഹരിക്കാനായി കേരളാ ബാങ്കിൽ നിന്നും 50 കോടി രൂപ കരുവന്നൂരിലേക്ക് മാറ്റുമെന്ന റിപ്പോർട്ടുകളാണ് ഇതിനോടകം പുറത്ത് വന്നിട്ടുള്ളത്. അതുവഴി നിക്ഷേപകർക്ക് പണം നൽകി തടിയൂരാമെന്നാണ് പാർട്ടിയിലെ അതി ബുദ്ധിശാലികളുടെ അല്പബുദ്ധിയിൽ ഇപ്പോൾ തോന്നിയിരുന്നത്.
കേരളാ ബാങ്ക് മുടക്കുന്ന തുക പിന്നീട് കൺസോര്‍ഷ്യത്തിൽ നിന്ന് സമാഹരിക്കുമാത്രേ. മൂന്ന് ദിവസത്തിനുള്ളിൽ പണം ഇത്തരത്തിൽ കൈമാറിയേക്കും. ഇതുമായി ബന്ധപ്പെട്ട് ശനിയാഴ്ച കേരളാ ബാങ്കിന്റെ ബോർഡ് യോഗം ചേർന്ന് കാര്യങ്ങൾ തീരുമാനിക്കുന്നുണ്ട്. അതിന് ശേഷമായിരിക്കും വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുക. മുഖ്യമന്ത്രി പിണറായി വിജയനും കേരളാ ബാങ്ക് വൈസ് ചെയർമാനുമായ എം.കെ കണ്ണനുമായുള്ള കൂടിക്കാഴ്ച നടന്നതിന് ശേഷമാണ് കേരളാ ബാങ്കിൽ നിന്നും വൻതുക കരുവന്നൂരിലേക്ക് മാറ്റാനുള്ള നീക്കത്തിലേക്ക് എത്തിയിട്ടുള്ളത്.
കരിവന്നൂരിലെ പ്രതിസന്ധി തീർക്കാൻ നിലവിൽ 30 കോടി രൂപ എത്തിച്ചിട്ടുണ്ടെന്നും 40 കോടി രൂപ കൂടിയുണ്ടെങ്കിൽ പ്രതിസന്ധി മറികടക്കാനാകുമെന്നും എം.കെ കണ്ണൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.. ഇതിനോടകം കുറെ നിക്ഷേപകരുടെ പണം നൽകാനായി എന്നും 84 കോടി രൂപ വിതരണം ചെയ്തതായും കണ്ണൻ പറഞ്ഞിരുന്നു.
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment2 years ago
സിനിമാ – സീരിയൽ താരം അപർണ നായർ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
-
Latest News2 years ago
പുതുപ്പള്ളിയിൽ ജെയ്ക് നിലം പൊത്തി, ചാണ്ടി ഉമ്മനു റെക്കോർഡ് ഭൂരിപക്ഷം.
-
Crime2 years ago
അപർണ പി.നായർ ജീവനൊടുക്കിയത് മനം നൊന്ത് , അന്ത്യ യാത്രയെ പറ്റി പറഞ്ഞത് അമ്മയോട് മാത്രം
-
Latest News1 year ago
തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് സർവീസിന്റെ സാധ്യത പഠനം നടക്കുന്നു
-
Entertainment2 years ago
‘മോഹൻലാൽ മന്ത്രിയാകും, കാവ്യക്ക് ഭർതൃയോഗം ഇല്ല’ വയറ്റിപ്പിഴപ്പ് ജ്യോതിഷിയുടെ പ്രവചങ്ങൾ വൈറൽ
-
Interview5 years ago
മനസ്സുതുറന്ന് അനിൽ രാധാകൃഷ്ണൻ മേനോൻ
-
Latest News1 year ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി