Entertainment
രശ്മികയും രക്ഷിതും വീണ്ടും ഒന്നിക്കാൻ പോവുകയാണോ? എന്ന് ആരാധകർ

പ്രണയവും പ്രണയ നഷ്ടവും സാധാരണമാണ്. എന്നാൽ പിരിഞ്ഞവർ തമ്മിൽ സൗഹൃദം സൂക്ഷിക്കുന്നത് ഈ കാലഘട്ടത്തിന്റെ പ്രേത്യേകതയാണ്. തെന്നിന്ത്യൻ താര സുന്ദരി രശ്മികയും താരത്തിന്റെ ഭർത്താവാകേണ്ടിയിരുന്ന രക്ഷിത് ഷെട്ടിയും ആക്കൂട്ടത്തിൽ പെടുകയാണ്. ഇരുവരും പിരിഞ്ഞതോടെ കരിയറിൽ ഒന്ന് കൂടെ തിളങ്ങുകയായിരുന്നു. നല്ല സുഹൃത്തുക്കൾ ആയി തുടരാൻ ഇരുവർക്കും സാധിക്കുന്നു എന്ന് രക്ഷിത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
‘സപ്ത സാഗരദാച്ചേ’ എന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് രക്ഷിത് ഷെട്ടി, രശ്മികയുമായി സൗഹൃദത്തിൽ ആവുന്നത്. പിന്നീട് സൗഹൃദം വളർന്നു പ്രണയത്തിലും വിവാഹ നിശ്ചയത്തിലും വരെ എത്തുകയായിരുന്നു.പുതിയ ചിത്രവുമായി ബന്ധപ്പെട്ടു നൽകിയ അഭിമുഖത്തിലാണ് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹം ചില മറുപടികൾ പറഞ്ഞത്. രശ്മികയും രക്ഷിത്തും തമ്മിൽ ഇപ്പോഴും ബന്ധമുണ്ടോ എന്നാണ് അവർക്ക് അറിയേണ്ടത്. അദ്ദേഹം പറഞ്ഞ മറുപടി വൈറൽ ആവുകയാണ്.
‘അതെ, ഞാനും രശ്മികയും ഇപ്പോഴും ബന്ധമുണ്ട്, അതിനെന്താണ് എന്ന ഭാവത്തിലായിരുന്നു രക്ഷിതിന്റെ മറുപടി. അവർക്ക് സിനിമാ ലോകത്ത് ഒരു വലിയ സ്വപ്നമുണ്ടായിരുന്നു. അതനുസരിച്ച്, അവൾ ആ സ്വപ്നത്തിലേക്ക് നീങ്ങി. അവൾ ഉദ്ദേശിച്ച ലക്ഷ്യം നിറവേറ്റാനുള്ള ഇച്ഛാശക്തി അവൾക്കുണ്ട്. അവളുടെ നേട്ടത്തിനായി നമുക്ക് ഒപ്പം നിക്കാം എന്നായിരുന്നു രക്ഷിത് പറഞ്ഞത്’
കരിക്ക് പാർട്ടി എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് ഇരുവരും പരിചയത്തിൽ ആവുന്നത്. അത് പിന്നീട് സൗഹൃദമായും പ്രണയമായും വളർന്നു. വിവാഹ നിശ്ചയം വരെ എത്തി. 2017ൽ വീരാജ്പേട്ടയിൽ വച്ച് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹനിശ്ചയം നടത്തിയത്. 2018 ൽ ഈ ബന്ധം വേണ്ടെന്നു വെക്കുകയായിരുന്നു ഇരുവരും. തുടർന്നു കടുത്ത സൈബർ ആക്രമണത്തിലൂടെയാണ് രശ്മിക കടന്നു പോയത്.
പിന്നീട് രക്ഷിത് അപേക്ഷയുമായി മുന്നോട്ടുവരികയായിരുന്നു. അദ്ദേഹം നിർമിക്കുന്ന നാല് ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുകയാണ്. കൂടാതെ ഒരു ചിത്രത്തിന്റെ തിരക്കഥയും അദ്ദേഹം തയ്യാറാക്കുന്നുണ്ട്. രാഷ്മികയാവട്ടെ നടി എന്ന നിലയിൽ മികച്ചൊരു കരിയർ പടുത്തുയർത്താനുള്ള ശ്രമത്തിലാണ്. പരസ്പ്പരം വെറുപ്പും ശത്രുതയും വാരി വിതറുന്നതിനു പകരം അടുത്ത സൗഹൃദം നിലനിർത്തുന്ന ഇവർ സിനിമക്കാർക്ക് മാത്രമല്ല മറ്റുള്ളവർക്കും മാതൃകയാണ് എന്ന് വേണം പറയാൻ.
Entertainment
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം

ചെന്നൈ . തന്റെ പുതിയ സിനിമയായ മാർക്ക് ആന്‍റണിയുടെ ഹിന്ദി പതിപ്പിന്റെ പ്രദര്‍ശനത്തിനും സര്‍ട്ടിഫിക്കറ്റിനുമായി മുംബൈയിലെ സെന്‍സര്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ക്ക് 6.5 ലക്ഷം കൈക്കൂലി കൊടുക്കേണ്ടി വന്നുവെന്ന വെളിപ്പെടുത്തലുമായി നടന്‍ വിശാല്‍ രംഗത്ത്. ചിത്രത്തിന്റെ സ്ക്രീനിങ്ങിന് മൂന്നു ലക്ഷവും, യു/എ സർട്ടിഫിക്കറ്റ് കിട്ടാൻ മൂന്നര ലക്ഷം രൂപയും നൽകേണ്ടി വന്നെന്നാണ് വിശാല്‍ എക്സില്‍ പങ്കുവെച്ച അഴിമതി ആരോപണത്തിൽ പറഞ്ഞിട്ടുള്ളത്. സംഭവത്തിൽ, ഇത്തരമൊരു അവസ്ഥ നിര്‍ഭാഗ്യകരമാണെന്നും ഉടന്‍ അന്വേഷണം നടത്തുമെന്നും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
നടന്‍ വിശാലിന് സ്ക്രീനിങ്ങിനും, യു/എ സർട്ടിഫിക്കറ്റ് കിട്ടാനുമായി കൈക്കൂലി വാങ്ങിയ വ്യക്തികളുടെ പേരു വിവരങ്ങളും പണമയച്ചുകൊടുത്ത ബാങ്ക് അക്കൗണ്ട് നമ്പറുകളും നടന്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. ആരോപണത്തില്‍ അന്വേഷണം നടത്താനായി വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം മുതിർന്ന ഉദ്യോഗസ്ഥനെ ഉടൻ മുംബൈയ്‌ക്ക് അയച്ചിട്ടുണ്ട്. വിശാൽ ഉന്നയിച്ച ആരോപണത്തിലുൾപ്പെട്ടവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചിരിക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മഹാരാഷ്‌ട്ര മുഖ്യമന്ത്രിയേയും ടാഗ് ചെയ്തുകൊണ്ടാണ് വിശാൽ ഇത് സംബന്ധിച്ച വീഡിയോ എക്സില്‍ പങ്കുവെച്ചിട്ടുള്ളത്. സിനിമയില്‍ അഴിമതി കാണിക്കുന്നതില്‍ കുഴപ്പമില്ലെന്നും എന്നാൽ യഥാര്‍ത്ഥ ജീവിതത്തില്‍ അഴിമതി കാണുന്നത് ദഹിക്കില്ലെന്നും വിശാലിന്റെ സമൂഹമാധ്യമ പോസ്റ്റിൽ പറഞ്ഞിരിക്കുന്നു. രവിചന്ദ്രൻ സംവിധാനം ചെയ്ത മാർക്ക് ആന്‍റണി ടൈം ട്രാവൽ ചിത്രമാണ്. വിശാലും എസ്. ജെ സൂര്യയുമാണ് പ്രധാന വേഷത്തില്‍ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment2 years ago
സിനിമാ – സീരിയൽ താരം അപർണ നായർ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
-
Latest News2 years ago
പുതുപ്പള്ളിയിൽ ജെയ്ക് നിലം പൊത്തി, ചാണ്ടി ഉമ്മനു റെക്കോർഡ് ഭൂരിപക്ഷം.
-
Crime2 years ago
അപർണ പി.നായർ ജീവനൊടുക്കിയത് മനം നൊന്ത് , അന്ത്യ യാത്രയെ പറ്റി പറഞ്ഞത് അമ്മയോട് മാത്രം
-
Latest News1 year ago
തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് സർവീസിന്റെ സാധ്യത പഠനം നടക്കുന്നു
-
Entertainment2 years ago
‘മോഹൻലാൽ മന്ത്രിയാകും, കാവ്യക്ക് ഭർതൃയോഗം ഇല്ല’ വയറ്റിപ്പിഴപ്പ് ജ്യോതിഷിയുടെ പ്രവചങ്ങൾ വൈറൽ
-
Interview5 years ago
മനസ്സുതുറന്ന് അനിൽ രാധാകൃഷ്ണൻ മേനോൻ
-
Latest News1 year ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി