Crime
അറസ്റ്റ് മണക്കുന്നു, കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ പങ്കുള്ള സി പി എം നേതാക്കളിൽ ആശങ്ക
കോഴിക്കോട് . ചില സി പി എം നേതാക്കളുടെ സഹായത്തോടെ നടന്ന കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ രണ്ടാംഘട്ട ചോദ്യം ചെയ്യലിൽ അറസ്റ്റുകൾക്ക് സാധ്യത. ഇ ഡി യുടെ ആദ്യ ഘട്ട ചോദ്യം ചെയ്യൽ തിങ്കളാഴ്ച അവസാനിക്കും. മുൻമന്ത്രി എസി മൊയ്തീനെ ചൊവ്വാഴ്ച വീണ്ടും ചോദ്യം ചെയ്യാനിരിക്കുകയാണ്. ഒരിക്കൽ ചോദ്യം ചെയ്ത് വിട്ടയച്ച മുൻ മന്ത്രി എസി മൊയ്തീനെ രണ്ടാം ഘട്ടമായാണ് ചൊവ്വാഴ്ച വീണ്ടും ചോദ്യം ചെയ്യുന്നത്. ഈ ഘട്ടത്തിൽ കൂടുതൽ അറസ്റ്റുകളും ഉണ്ടാകും.
ബാങ്ക് മുൻ മാനേജർ ബിജു കരിം, സെക്രട്ടറി സുനിൽ കുമാർ, അനിൽ സേഠ്, സതീഷ് കുമാർ, പി പി കിരൺ എന്നിവരെ ഓഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിലായി പലതവണ ചോദ്യം ചെയ്തിരുന്നു. പിന്നാലെ കിരണിനെയും, സതീഷിനെയും അറസ്റ്റ് ചെയ്യുകയാണ് ഉണ്ടായത്. കൗൺസിലർമാരായ അനൂപ് ഡേവിസ് കാട്, പി ആർ അരവിന്ദാക്ഷൻ എന്നിവരെ തുടർച്ചയായി ഇഡി ചോദ്യം ചെയ്തിരുന്നെങ്കിലും തിങ്കളാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി ഇവർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.
കേസിലെ മുഖ്യപ്രതിയെയും പ്രധാന സാക്ഷികളെയുമാണ് ഇതുവരെ ചോദ്യം ചെയ്തത്. ഏഴ് ദിവസത്തോളമെടുത്ത് പല തവണയാണ് ചോദ്യം ചെയ്തിരുന്നു. കള്ളപ്പണ നിരോധന നിയമപ്രകാരം 2021 ഓഗസ്റ്റിൽ രജിസ്റ്റർ ചെയ്ത കേസിൽ രണ്ട് വർഷത്തിന് ശേഷമാണ് അന്വേഷണ സംഘം ചോദ്യം ചെയ്യൽ ആരംഭിക്കുന്നത്. പ്രാഥമിക അന്വേഷണത്തിൽ തന്നെ 300 കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ഇഡി കണ്ടെത്തിയിരുന്നു.
മുഖ്യ പ്രതി സതീഷ് കുമാറിന്റെ ഇടപാടുകളും മൊഴികളും മുൻ മന്ത്രി എ സി മൊയ്തീനും ചില സി പി എം നേതാക്കൾക്കും കുരുക്കാവും. സതീഷ് കുമാറിന്റെ മുഴുവൻ ഡിജിറ്റൽ തെളിവുകളും ഇഡിയുടെ കൈവശമുണ്ട്. സതീഷ് കുമാറിന്റെ ഫോൺ റെക്കോർഡുകളും പ്രധാന തെളിവായി ഇ ഡി കാണുന്നുണ്ട്. സതീഷിന്റെ ഇടനിലക്കാരൻ കെഎ ജിജോറിനെയും, ബിനാമി ഇടപാടുകൾ നടത്തുന്ന അനിൽ സേഠിനെയും ഫോൺ രേഖകാലും തട്ടിപ്പിന്റെ ചുരുളുകൾ അഴിക്കുന്നതാണ്.
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി
ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Crime1 year ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment1 year ago
സിനിമാ – സീരിയൽ താരം അപർണ നായർ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
-
Latest News1 year ago
പുതുപ്പള്ളിയിൽ ജെയ്ക് നിലം പൊത്തി, ചാണ്ടി ഉമ്മനു റെക്കോർഡ് ഭൂരിപക്ഷം.
-
Crime1 year ago
അപർണ പി.നായർ ജീവനൊടുക്കിയത് മനം നൊന്ത് , അന്ത്യ യാത്രയെ പറ്റി പറഞ്ഞത് അമ്മയോട് മാത്രം
-
Entertainment1 year ago
‘മോഹൻലാൽ മന്ത്രിയാകും, കാവ്യക്ക് ഭർതൃയോഗം ഇല്ല’ വയറ്റിപ്പിഴപ്പ് ജ്യോതിഷിയുടെ പ്രവചങ്ങൾ വൈറൽ
-
Entertainment1 year ago
നാലാമത്തെ കുഞ്ഞിനെ ദത്തെടുത്ത് മോഹൻ ലാലിന്റെ മകൾ വിസ്മയ
-
Latest News1 year ago
യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ ചന്ദ്രയാന്‍ 3 വിജയകരമാകാൻ മദ്രസയില്‍ പ്രത്യേക പ്രാര്‍ത്ഥന
-
Latest News1 year ago
തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് സർവീസിന്റെ സാധ്യത പഠനം നടക്കുന്നു