Latest News
മന്ത്രിക്കസേരയിൽ ആണെന്ന് കരുതി വിമർശത്തിന് അതീതരല്ല, നിങ്ങളെ മലയാളികൾ നടുറോഡിൽ പരസ്യ വിചാരണ ചെയ്യുന്ന കാലം വിദൂരമല്ല,സന്ദീപ് വചസ്പതി

തിരുവനന്തപുരം . ചലച്ചിത്ര താരം ജയസൂര്യ സാമൂഹ്യനന്മ ലക്ഷ്യമാക്കി ഒരു പ്രസ്താവന നടത്തിയതിന് അദ്ദേഹത്തെ ഒറ്റ തിരിഞ്ഞ് അക്രമിക്കാനുള്ള നീക്കത്തെ ചെറുക്കാൻ സമൂഹം ഒറ്റക്കെട്ടായി രംഗത്തു വരണമെന്ന് സന്ദീപ് വചസ്പതി. രാഷ്ട്രീയ ആക്രമണങ്ങൾക്കെതിരെ നടൻ ജയസൂര്യയ്ക്ക് പിന്തുണയുമായി സന്ദീപ് വചസ്പതി പറഞ്ഞു. ഏതൊരു പൗരനും ഭരണാധികാരിയെ വിമർശിക്കാനുള്ള അവകാശമാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനം. എന്നാൽ കേരളത്തിൽ അത് നിഷേധിക്കപ്പെട്ടിരി ക്കുകയാണെന്നും സന്ദീപ് വചസ്പതി കുറ്റപ്പെടുത്തി.
സർക്കാരിനെ വിമർശിച്ചാൽ, സത്യം പറഞ്ഞാൽ, അനീതി ചൂണ്ടിക്കാട്ടിയാൽ നിങ്ങൾ സംഘിയാകും അല്ലെങ്കിൽ സാമൂഹ്യ ബഹിഷ്‌കരണം ഉണ്ടാകും, അതുമല്ലെങ്കിൽ സൈബർ വെട്ടുകിളികളുടെ ഗുണ്ടായിസത്തിന് ഇരയാകും. കർഷകരുടെ പ്രശ്‌നങ്ങൾ കൃഷിമന്ത്രി ഇരിക്കുന്ന വേദിയിൽ പരസ്യമായി നടത്തി എന്നാണ് ജയസൂര്യക്കെതിരായ കുറ്റം. മാത്രവുമല്ല അദ്ദേഹം ഇരയായി ചൂണ്ടിക്കാണിച്ച വ്യക്തി ബിജെപിക്കാരനാണെന്നതും വലിയ കുറ്റമായിപ്പോയി. ജനാധിപത്യം, സഹിഷ്ണുത എന്നൊക്കെ വലിയ വായിൽ വിളിച്ചു കൂവുന്നവരാണ് വസ്തുത ചൂണ്ടിക്കാണിച്ച കലാകാരനെ അധിക്ഷേപിച്ച് ഇല്ലാതാക്കാൻ ശ്രമിക്കുന്നത്, സന്ദീപ് വചസ്പതി പറഞ്ഞു.
സാധാരണക്കാരുടെ പ്രശ്‌നങ്ങളൊക്കെ കാഴ്ചക്കുല സമർപ്പിച്ച് മാളികയിലെത്തി ധരിപ്പിക്കണമെന്ന് കൃഷിമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും ആഗ്രഹമുണ്ടാകും. അത് സാധിക്കാതെ വന്നത് കൊണ്ടാണ് ഈ അസഹിഷ്ണുത. മന്ത്രിക്കസേരയിൽ ഇരുന്നത് കൊണ്ട് നിങ്ങളാരും വിമർശത്തിന് അതീതരാണെന്ന ധാരണ വേണ്ട എന്ന് മാത്രമേ പറയാനുള്ളൂ. നിങ്ങളെ മലയാളികൾ നടുറോഡിൽ പരസ്യ വിചാരണ ചെയ്യുന്ന കാലം വിദൂരമല്ലെന്ന് ഓർക്കണമെന്നും സന്ദീപ് വചസ്പതി മുന്നറിയിപ്പ് നൽകിയിരിക്കുന്നു.
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Entertainment2 years ago
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Latest News2 years ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years ago
സൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years ago
അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Latest News2 years ago
ഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Crime2 years ago
പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച
-
Interview5 years ago
പ്രതി “പൂവങ്കോഴി” ആണെങ്കിലും പ്രതികരിക്കാതെ മഞ്ജു വാര്യർ