Crime

ശകാരിച്ച ദേഷ്യത്തിൽ, മകൻ സുഹൃത്തിനെയും കൂട്ടി വൃക്കരോഗിയായ അച്ഛനെ കുത്തി കൊലപ്പെടുത്താൻ നോക്കി

Published

on

ശകാരിച്ചതിന്റെ ദേഷ്യത്തിൽ പതിനഞ്ചുകാരനായ മകൻ സുഹൃത്തിനെയും കൂട്ടി വൃക്കരോഗിയായ അച്ഛനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. പൊലീസ് എത്തിയതായി അറിഞ്ഞപ്പോൾ സുഹൃത്തിനെ രക്ഷപ്പെടുത്തിയതിൽ പിന്നെ ജീവനൊടുക്കാൻ നോക്കി. മാതാവ് ജോലിക്കു പോയിരുന്ന സമയത്തായിരുന്നു സംഭവം. അച്ഛനെയും മകനെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുവരും അപകട നില തരണം ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിലെ പോത്തൻകോട് പഞ്ചായത്തിൽ ആണ് സംഭവം. മകൻ മറ്റൊരാളുടെ ചെരുപ്പിട്ടു വീട്ടിലെത്തിയത് അച്ഛൻ ചോദ്യം ചെയ്യുകയും വിലക്കുകയും ചെയ്തതാണു പ്രകോപനത്തിനു കാരണമാകുന്നത്. അച്ഛൻ മകനെ വഴക്കു പറഞ്ഞതിൽ പിന്നെ വീടിനുള്ളിൽ കിടക്കുകയായിരുന്നു. മകൻ വീടിനകത്തും പുറത്തും പലവട്ടം ഇതിനിടെ കയറിയിറങ്ങുന്നുണ്ടായിരുന്നു. പെട്ടെന്ന് മകൻ സമപ്രായക്കാരനായ മറ്റൊരു കുട്ടിയോടൊപ്പം മുറിക്കുള്ളിലേക്ക് എത്തി. സുഹൃത്ത് ടീഷർട്ട് കൊണ്ടു മുഖം മറച്ചിരുന്നു. ഇരുവരും ചേർന്ന് മുളകു പൊടി കലക്കിയ വെള്ളം അച്ഛന്റെ മുഖത്തൊഴിച്ച ശേഷം ആക്രമിക്കുകയാണ് ഉണ്ടായത്. മൂർച്ചയുള്ള ആയുധം കൊണ്ട് തലയിൽ തുരുതുരെ കുത്തി. കുതറിമാറിയ പിതാവ് പുറത്തിറങ്ങി കതക് കയർ കൊണ്ടു കെട്ടിയ ശേഷം നിലവിളിച്ചു പുറത്തേക്കോടി.

പോലീസ് എത്തുമെന്ന് അറിഞ്ഞതോടെ കൂട്ടുകാരനെ മകൻ രക്ഷപ്പെടുത്തി. പൊലീസ് വരുന്നതു കണ്ട് മകൻ ജനാലക്കമ്പിയിൽ തൂങ്ങി മരിക്കാൻ ശ്രമിക്കുകയായിരുന്നു പിന്നെ. വാതിൽ ചവിട്ടിത്തുറന്ന് അകത്ത് കയറിയാണ് പൊലീസ് കുട്ടിയെ രക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version