Culture
ചിങ്ങം 1 പിറന്നു, മലയാളികള്‍ക്കിത് പൊന്നിന്‍ ചിങ്ങ മാസം

കള്ളക്കര്‍ക്കിടകമെന്നു പൂര്‍വികരും രാമായണ മാസമെന്ന് മലയാളക്കരയും വിശേഷിപ്പിക്കുന്ന കര്‍ക്കിടകമാസം വിടപറഞ്ഞു. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടേയും വരവറിയിച്ച് പൊന്നോണം വിരുന്നെത്തുന്ന ചിങ്ങമാസം പിറന്നു. തുമ്പയും തുളസിയുെ മുക്കുറ്റിയും തുടങ്ങി പുഷ്പിക്കുന്ന ചെടികളെല്ലാം മാവേലി മന്നനെ വരവേല്‍ക്കാന്‍ അണിഞ്ഞൊരുങ്ങുന്ന മാസം. മുറ്റത്തെ ഊഞ്ഞാലും അത്തപ്പൂക്കളവും ചിങ്ങമാസത്തിനു കൊഴുപ്പേകുമിനി.
മലയാള മാസത്തിലെ ഒന്നാം തീയതി മറന്നാലും ആണ്ടുപിറവിയിലെ ക്ഷേത്രദര്‍ശനം മുടക്കം കൂടാതെ തുടരുന്ന ഭക്തർ ഏറെയാണ്. ദുരിതങ്ങളുടെയും അതിജീവനത്തിന്റെയും ദിനങ്ങള്‍ക്കിടയിലും ആര്‍ഭാടം കുറച്ച് ദുഃഖങ്ങള്‍ക്കവധികൊടുത്ത് ഓണത്തപ്പനെ അവർ വരവേല്‍ക്കും. ചിങ്ങപ്പിറവി പുതുവത്സരപ്പുലരിയാണ്, തെക്കന്‍ കേരളത്തിന്. ഓണനാളുകളെ വരവേല്‍ക്കാന്‍ മലയാളികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പൊന്നിന്‍ ചിങ്ങം. വാമനന്റെ തിരുനാളാണ് തിരുവോണം. പൂവിടല്‍ നടത്തി തിരുവോണനാളില്‍ തൃക്കാക്കരയപ്പനെ വരവേറ്റ് പൂജിക്കുന്നു. തൃക്കാക്കരയപ്പന്‍ വാമനനാണ്.
കൊല്ലവര്‍ഷത്തിലെ പ്രഥമ മാസമാണ് ചിങ്ങം. സൂര്യന്‍ ചിങ്ങം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് ചിങ്ങമാസം. മാസങ്ങള്‍ക്ക് പേരുകൊടുത്തിരിക്കുന്നത് നക്ഷത്രരാശികള്‍ക്ക് അനുസരിച്ചാണ്. സിംഹം എന്ന പദം ലോപിച്ചുണ്ടായ ചിങ്ങം സിംഹത്തിന്റെ രൂപത്തിലുള്ള ലിയോ എന്ന നക്ഷത്രഘടനയെ സൂചിപ്പിക്കുന്നതാണ്. ചിങ്ങമാസം ഒന്നാം തിയതി കര്‍ഷക ദിനം കൂടിയാണ്. വര്‍ഷത്തില്‍ 364 ദിവസവും മറ്റുള്ളവര്‍ക്ക് വേണ്ടി അദ്ധ്വാനിക്കുന്ന ഒരു വിഭാഗത്തിന് വേണ്ടി നീക്കി വെക്കപ്പെട്ട ദിവസമെന്ന പ്രത്യേകത കൂടി ഉണ്ട്.
പൂര്‍ണാവതാരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭഗവാന്‍ ശ്രീകൃഷ്ണന്റെ ജന്മം കൊണ്ടു ധന്യമായ അഷ്ടമിരോഹിണി ഈ ചിങ്ങമാസത്തിലാണ്. ഭദ്രാവതാരത്തിലെ രണ്ട് അവതാരമൂര്‍ത്തികളുടെ ജന്മദിനങ്ങളും വിനായക ചതുര്‍ത്ഥിയും ചിങ്ങമാസത്തിന്റെ എടുത്തു പറയാവുന്ന സവിശേഷതയാണ്. മലയാളക്കരയെ സംബന്ധിച്ചിടത്തോളം ചട്ടമ്പിസ്വാമി തിരുവടികളും നാരായണഗുരുദേവനും പിറന്നതും ഈ മാസത്തിലാണ്. സാമൂഹ്യപരിഷ്‌ക ര്‍ത്താക്കളായ അയ്യന്‍കാളി, കെ.കേളപ്പന്‍ തുടങ്ങിയവരുടെ ജന്മമാസവും ചിങ്ങം തന്നെ. ആഘോഷ പെരുമയാര്‍ന്ന, ഒരു നല്ലനാളയുടെ പ്രതീക്ഷയോടെ ഈ ചിങ്ങപ്പുലരിയെ നമുക്ക് വരവേല്‍ക്കാം.
കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രളയവും കോവിഡ് മഹാമാരിയും തീര്‍ത്ത പ്രതിസന്ധിയിലൂടെയായിരുന്നു മലയാളികളുടെ ഓണം കടന്നുപോയത്. എന്നാല്‍ നല്ല നാളേയ്ക്കായുളള പ്രത്യേശയോടെയാണ് ഏവരും ചിങ്ങപ്പുലരിയെ വരവേല്‍ക്കുന്നത്. ഏവര്‍ക്കും നല്ലൊരു പുതുവര്‍ഷം നേരുകയാണ് ‘അവതാർ’.
Culture
വന്ദേഭാരത് പറക്കും, തിരുപ്പതി വെങ്കിടാചലപതിയെ തൊഴാൻ വെറും 95 മിനിറ്റിൽ എത്താം

ചെന്നൈ . പ്രധാനമന്ത്രി നരേന്ദ്ര മോദി പുതുതായി ഫ്ളാഗ് ഓഫ് ചെയ്ത ചെന്നൈ – വിജയവാഡ വന്ദേഭാരത് എക്സ്പ്രസിന്റെ വരവ് തിരുപ്പതിയിലേക്ക് പോകുന്ന ഭക്തർക്ക് ആശ്വാസമായി. മറ്റ് ട്രെയിനുകളിൽ ചെന്നൈയിൽ നിന്നുള്ള യാത്ര മൂന്ന് മണിക്കൂർ വേണ്ടി വരുന്ന സ്ഥാനത്ത് വന്ദേഭാരത് 136 കിലോമീറ്റർ താണ്ടുന്നത് വെറും 95 മിനിറ്റ് നേരം കൊണ്ടാണ്. വന്ദേഭാരത് യാത്ര ലാഭിക്കുന്നത് ഒന്നര മണിക്കൂർ സാമാന്യായം എന്നതാണ് എടുത്ത് പറയേണ്ടത്.
രാജ്യത്ത് ഒമ്പത് വന്ദേഭാരത് എക്സ്പ്രസുകളാണ് ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്യുന്നത്. കേരളത്തിൽ അടക്കം വിവിധ സംസ്ഥാനങ്ങളിലെ പ്രധാന റൂട്ടുകളിലാണ് പുതിയ സർവീസ് വന്നത്. ചെന്നൈയിൽ നിന്നും നിത്യവും ആയിരക്കണക്കിന് ഭക്തരാണ് തിരുപ്പതി വെങ്കിടാചലപതിയെ സന്ദർശികാനായി പോയി വരുന്നത്. പുതിയ വന്ദേഭാരത് സർവീസ് ആരംഭിച്ചതോടെ മൂന്ന് മണിക്കൂർ യാത്ര ഒന്നര മണിക്കൂറായി ഭക്തർക്ക് കുറഞ്ഞു കിട്ടി. ചെന്നൈയിൽ നിന്നും പുറപ്പെടുന്ന വന്ദേഭാരത് 136 കിലോ മീറ്റർ താണ്ടി 95 മിനിറ്റ് കൊണ്ട് തിരുപ്പതിക്ക് അടുത്തുള്ള റെനിഗുണ്ട സ്റ്റേഷനിൽ എത്തും. അവിടെ നിന്നും നിന്നും ഒമ്പത് കിലോ മീറ്റർ മാത്രമാണ് തിരുപ്പതി ക്ഷേത്രത്തിലേക്ക് പിന്നീടുള്ളത്.
ഇതേ റൂട്ടിൽ ദിവസേന ഓടുന്ന സപ്തഗിരി, ഗരുഡാദ്രി എക്സ്പ്രസുകൾക്ക് രണ്ട് മണിക്കൂറും 40 മിനിറ്റും വേണം തിരുപ്പതിയിലെത്താൻ. ഇനി ചെന്നൈയിൽ നിന്നും വന്ദേഭാരത് എക്സ്പ്രസിൽ തിരുപ്പതിക്ക് എത്തുന്നവർക്ക് ഒന്നര മണിക്കൂർ കൊണ്ട് തിരുപ്പതി വെങ്കിടാചലപതിയെ തൊഴാനാവും. പുതിയ വന്ദേഭാരത് ഭക്തർക്ക് വലിയ ആശ്വാസമായിരിക്കുകയാണ്.
-
Entertainment2 years ago
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Latest News2 years ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years ago
സൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years ago
അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Latest News2 years ago
ഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Crime2 years ago
പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച
-
Interview5 years ago
പ്രതി “പൂവങ്കോഴി” ആണെങ്കിലും പ്രതികരിക്കാതെ മഞ്ജു വാര്യർ