Crime
ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക മറന്നു വെച്ച് തുന്നികെട്ടിയ മൂന്നു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

കോഴിക്കോട് . പ്രസവ ശസ്ത്രക്രിയക്കിടെ പന്തീരാങ്കാവ് സ്വദേശി കെ. കെ ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക മറന്നു വെച്ച് തുന്നികെട്ടി ഗുരുതരമായ കൃത്യ വിലോപം കാട്ടിയ കേസില്‍ മൂന്നു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഗുരുതരമായ തെറ്റ് ചെയ്ത് സംസ്ഥാന ആരോഗ്യ രംഗത്തിനാകെ അപമാനമായ കേസിലെ പ്രതികളെ പിന്നീട് പോലീസ് സ്വന്തം ജാമ്യത്തില്‍ വിടുന്ന നടപടിയാണ് ഉണ്ടായത്.
ഒന്നാം പ്രതി മെഡിക്കല്‍ കോളജിലെ അസി. പ്രഫസര്‍ ഡോ.സി.കെ.രമേശന്, മൂന്ന്, നാല് പ്രതികളും സ്റ്റാഫ് നഴ്സുമാരായ എം.രഹന, കെ.ജി.മഞ്ജു എന്നിവരെയാണ് അറസ്റ്റ് ചെയ്ത് വിട്ടയച്ചിരിക്കുന്നത്. മൂവരും അന്വേഷണ ഉദ്യോഗസ്ഥനായ എ സി പി. കെ.സുദര്ശന് മുന്‍പാകെ ഹാജരാവുകയും ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയുമാണ് ഉണ്ടായത്.
അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഏഴു ദിവസത്തിനുള്ളില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ക്ക് പോലീസ് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. പ്രതിപ്പട്ടികയിലുള്ള മൂന്നു പേര് ഏഴാം ദിവസമായ വ്യാഴാഴ്ച ഇതോടെ ഹാജരായി. ഇവരെ വിശദമായി ചോദ്യം ചെയ്തതിനു പിന്നാലെയാണ് അറസ്റ്റ് നടപടികളിലേക്ക് പോലീസ് കടന്നത്. കേസില്‍ രണ്ടാം പ്രതി, കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ഇപ്പോള്‍ ഗൈനക്കോളജിസ്റ്റായ ഡോ.എം.ഷഹന ഇതുവരെ ഹാജരാകാൻ കൂട്ടാക്കിയിട്ടില്ല.
ഹര്‍ഷിനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയ നടത്തിയ സംഘത്തിലെ ഡോക്ടര്‍മാരും നഴ്സുമാരുമാണ് പ്രതി പട്ടികയിൽ ഉള്ളത്. ശസ്ത്രക്രിയയ്ക്കിടെ കത്രിക കുടുങ്ങിയ സംഭവത്തില്‍ ചികിത്സപ്പിഴവുണ്ടായെന്നു കണ്ടെത്തിയിരുന്നു. 2017 നവംബര്‍ 30ന് മെഡിക്കല്‍ കോളജില്‍ നടത്തിയ ശസ്ത്രക്രിയയ്ക്കിടെയാണ് ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയതെന്നും പോലീസ് കണ്ടെത്തി. 2017 ജനുവരി 27ന് കൊല്ലത്തെ ആശുപത്രിയില്‍ നടത്തിയ എം ആര് ഐ പരിശോധനയില്‍ കാണാത്ത ലോഹവസ്തുവാണ് അഞ്ചു വര്‍ഷത്തിനുശേഷം ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുന്നത്. കേസ് പോലീസിൽ മാത്രം ഒതുക്കി തീർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്ര ഗുരുതരമായ തെറ്റ് ചെയ്ത ഡോക്ടർമാർ ഉൾപ്പടെ ഉള്ളവരുടെ അറസ്റ്റും ജാമ്യവും ഒക്കെ പോലീസ് തന്നെ കൈകാര്യം ചെയ്തതെന്ന ആക്ഷേപം ഉയരുകയാണ് ഇപ്പോൾ.
(വാൽ കഷ്ണം : ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക മറന്നു വെച്ച് തുന്നികെട്ടി, മെഡിക്കൽ രംഗത്ത് ക്രിമിനൽ കുറ്റം ചെയ്തവരെ ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി പോലീസ് സ്വന്തം ജാമ്യത്തിൽ വിട്ടതെങ്ങനെ?)
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment2 years ago
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years ago
സൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years ago
അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Entertainment2 years ago
സിനിമാ – സീരിയൽ താരം അപർണ നായർ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
-
Latest News2 years ago
ഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Crime2 years ago
പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച