Culture
ലണ്ടനില്‍ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രം, ശ്രീഗുരുവായൂരപ്പന്റെ തിരുനടയില്‍ തുടക്കം
 
																								
												
												
											ഗുരുവായൂര്‍ . ശ്രീ ഗുരുവായൂരപ്പന്റെ ക്ഷേത്രം ലണ്ടന്‍ മഹാനഗരത്തിലും വരുകയാണ്. ഗുരുവായൂര്‍ തെക്കുംമുറി ഹരിദാസ് രൂപീകരിച്ച ലണ്ടന്‍ ഹിന്ദു ഐക്യവേദിയും ബ്രഹ്മര്‍ഷി മോഹന്‍ജിയുടെ മോഹന്‍ജി ഫൗണ്ടേഷന്‍ യു.കെ.യും സംയുക്തമായി നിര്‍മ്മിക്കുവരാനിരിക്കുന്ന ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്ര നിര്‍മ്മാണ സംരംഭത്തിന് ശ്രീഗുരുവായൂരപ്പന്റെ തിരുനടയില്‍ തുടക്കമായി.
ദീപസ്തംഭത്തിനു മുന്നിൽ നടന്ന ലളിതമായ ചടങ്ങില്‍ ക്ഷേത്ര നിര്‍മ്മാണത്തിന്റെ ബ്രോഷര്‍ പ്രകാശനം ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഡോ.ദിനേശന്‍ നമ്പൂതിരിപ്പാട് നിര്‍വ്വഹിച്ചു. തുടര്‍ന്ന് ഗുരുവായൂരപ്പന്റെ ഒരു പിടി മണ്ണ് ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി. വിനയന്‍, ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ പ്രതിനിധിയായ ജയലത ഹരിദാസിന് കൈമാക്കുകയായിരുന്നു.
ക്ഷേത്ര നിര്‍മ്മാണ ഫണ്ടിലേക്കുള്ള ക്ഷേത്രം തന്ത്രിയുടെ പണക്കിഴി സുരേഷ് ഗോപി സ്വീകരിച്ച് ജയലതക്ക് കൈമാറി. ബ്രഹ്മശ്രീ കാണിപ്പയൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട്, മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍, ദേവദാസ് നമ്പൂതിരിപ്പാട് മോഹന്‍ജി ഫൗണ്ടേഷന്‍ പ്രതിനിധി സംഗീത് ജയന്തന്‍, ലണ്ടന്‍ ഹിന്ദു ഐക്യവേദി പ്രതിനിധി പ്രശാന്ത് വര്‍മ്മ, അനില ദേവദാസ്, മോഹന്‍ജി ഫൗണ്ടേഷന്‍ പ്രതിനിധി രാധ അമ്പാട്ട്, തെക്കുംമുറി ഹരിദാസിന്റെ മക്കള്‍ വിനോദ് ഹരിദാസ്, നിലേഷ് ഹരിദാസ്, മറ്റു കുടുംബാംഗങ്ങള്‍, സുധ പുതുമന, ക്ഷണിക്കപ്പെട്ട മറ്റു വിശിഷ്ടാഥിതികള്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കുകയു ണ്ടായി. ജി.കെ. പ്രകാശന്‍, ബാല ഉള്ളാട്ടില്‍ തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നൽകി.
Culture
വന്ദേഭാരത് പറക്കും, തിരുപ്പതി വെങ്കിടാചലപതിയെ തൊഴാൻ വെറും 95 മിനിറ്റിൽ എത്താം
 
														ചെന്നൈ . പ്രധാനമന്ത്രി നരേന്ദ്ര മോദി പുതുതായി ഫ്ളാഗ് ഓഫ് ചെയ്ത ചെന്നൈ – വിജയവാഡ വന്ദേഭാരത് എക്സ്പ്രസിന്റെ വരവ് തിരുപ്പതിയിലേക്ക് പോകുന്ന ഭക്തർക്ക് ആശ്വാസമായി. മറ്റ് ട്രെയിനുകളിൽ ചെന്നൈയിൽ നിന്നുള്ള യാത്ര മൂന്ന് മണിക്കൂർ വേണ്ടി വരുന്ന സ്ഥാനത്ത് വന്ദേഭാരത് 136 കിലോമീറ്റർ താണ്ടുന്നത് വെറും 95 മിനിറ്റ് നേരം കൊണ്ടാണ്. വന്ദേഭാരത് യാത്ര ലാഭിക്കുന്നത് ഒന്നര മണിക്കൂർ സാമാന്യായം എന്നതാണ് എടുത്ത് പറയേണ്ടത്.
രാജ്യത്ത് ഒമ്പത് വന്ദേഭാരത് എക്സ്പ്രസുകളാണ് ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്യുന്നത്. കേരളത്തിൽ അടക്കം വിവിധ സംസ്ഥാനങ്ങളിലെ പ്രധാന റൂട്ടുകളിലാണ് പുതിയ സർവീസ് വന്നത്. ചെന്നൈയിൽ നിന്നും നിത്യവും ആയിരക്കണക്കിന് ഭക്തരാണ് തിരുപ്പതി വെങ്കിടാചലപതിയെ സന്ദർശികാനായി പോയി വരുന്നത്. പുതിയ വന്ദേഭാരത് സർവീസ് ആരംഭിച്ചതോടെ മൂന്ന് മണിക്കൂർ യാത്ര ഒന്നര മണിക്കൂറായി ഭക്തർക്ക് കുറഞ്ഞു കിട്ടി. ചെന്നൈയിൽ നിന്നും പുറപ്പെടുന്ന വന്ദേഭാരത് 136 കിലോ മീറ്റർ താണ്ടി 95 മിനിറ്റ് കൊണ്ട് തിരുപ്പതിക്ക് അടുത്തുള്ള റെനിഗുണ്ട സ്റ്റേഷനിൽ എത്തും. അവിടെ നിന്നും നിന്നും ഒമ്പത് കിലോ മീറ്റർ മാത്രമാണ് തിരുപ്പതി ക്ഷേത്രത്തിലേക്ക് പിന്നീടുള്ളത്.
ഇതേ റൂട്ടിൽ ദിവസേന ഓടുന്ന സപ്തഗിരി, ഗരുഡാദ്രി എക്സ്പ്രസുകൾക്ക് രണ്ട് മണിക്കൂറും 40 മിനിറ്റും വേണം തിരുപ്പതിയിലെത്താൻ. ഇനി ചെന്നൈയിൽ നിന്നും വന്ദേഭാരത് എക്സ്പ്രസിൽ തിരുപ്പതിക്ക് എത്തുന്നവർക്ക് ഒന്നര മണിക്കൂർ കൊണ്ട് തിരുപ്പതി വെങ്കിടാചലപതിയെ തൊഴാനാവും. പുതിയ വന്ദേഭാരത് ഭക്തർക്ക് വലിയ ആശ്വാസമായിരിക്കുകയാണ്.
- 
																	   Entertainment2 years ago Entertainment2 years agoസെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം 
- 
																	   Latest News2 years ago Latest News2 years agoവനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി 
- 
																	   Latest News2 years ago Latest News2 years agoഅക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ 
- 
																	   Latest News2 years ago Latest News2 years agoസൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി 
- 
																	   Latest News2 years ago Latest News2 years agoഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1 
- 
																	   Interview6 years ago Interview6 years agoപ്രതി “പൂവങ്കോഴി” ആണെങ്കിലും പ്രതികരിക്കാതെ മഞ്ജു വാര്യർ 
- 
																	   Latest News2 years ago Latest News2 years agoപ്രധാനമന്ത്രി നരേന്ദ്രമോദി ഒമ്പത് വന്ദേ ഭാരത് ട്രെയിനുകള്‍ പുതുതായി ഞായറാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും 
- 
																	   Crime2 years ago Crime2 years agoപൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച 

 
				
 
														 
																											 
														 
																											 
														 
																											 
														 
																											 
														 
																											 
														 
																											 
														 
																											 
														 
																											