Latest News
ബ്രീട്ടീഷുകാർക്കുവേണ്ടി രാജ്യത്തെ ഒറ്റുകൊടുത്തവരാണ് സംഘപരിവാറെന്ന് എം.വി. ജയരാജൻ

ബ്രീട്ടീഷുകാർക്കുവേണ്ടി രാജ്യത്തിൻ്റെ സ്വാതന്ത്ര്യ സമരപ്രക്ഷോഭങ്ങളെ ഒറ്റുകൊടുത്ത സംഘപരിവാറുകാരെപ്പോലെയല്ല എല്ലാവരുമെന്നത് കേന്ദ്ര ബി.ജെ.പി സർക്കാരിന് ചരിത്രം പരിശോധിച്ചാൽ മനസ്സിലാവുമെന്ന് കണ്ണൂർ സി.പി.ഐ.എം ജില്ലാ സെക്രെട്ടറി എം.വി. ജയരാജൻ. മതനിരപേക്ഷ ഇന്ത്യയ്ക്കായുള്ള ജനകീയസമരത്തെ തകർക്കാനാവില്ലെന്നും, രാജ്യതലസ്ഥാനത്ത് സി.പി ഐ എം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്, സി.പി ഐ ജനറൽ സെക്രട്ടറി ഡി. രാജ ഉൾപ്പടെയുള്ള ഇടതുപക്ഷ നേതാക്കളെ അന്യായമായി അറസ്റ്റുചെയ്ത കേന്ദ്രസർക്കാർ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്നും ജയരാജൻ.
ജനനേതാക്കളെ അറസ്റ്റുചെയ്തും ജനകീയ പ്രതിഷേധങ്ങൾക്ക് വിലക്കേർപ്പെടുത്തിയും മതനിരപേക്ഷ ഇന്ത്യയ്ക്കായുള്ള പ്രക്ഷോഭത്തെ കേന്ദ്ര സർക്കാരിന് ഇല്ലാതാക്കാൻ കഴിയില്ലെന്നും രാജ്യത്ത് ജനദ്രോഹം പരമാവധിയാക്കുകയും ജനാധിപത്യ പ്രതിഷേധങ്ങൾക്ക് വിലക്കേർപ്പെടുത്തുകയുമാണ് മോഡി സർക്കാർ ചെയ്യുന്നതെന്നും ജയരാജൻ കുറ്റപ്പെടുത്തി. സുപ്രീം കോടതിയിൽ, പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കും എന്നുപറഞ്ഞ് കേന്ദ്രസർക്കാർ തടിതപ്പുകയാണ് ചെയ്തത്. എന്നാൽ, പൗരത്വ ഭേദഗതി നിയമം ഭരണഘടനയ്ക്ക് എതിരാണെന്ന ബോധ്യം ജനങ്ങൾക്കുണ്ട്. നിലവിലെ സാഹചര്യത്തിൽ, രാജ്യത്തിൻ്റെ ഭരണഘടനയോടും, ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷതയോടും തുല്യതയോടും നീതിപുലർത്തി, പ്രസ്തുത നിയമഭേദഗതി റദ്ദാക്കുകയാണ് ചെയ്യേണ്ടത്. അതേസമയം, പൗരത്വ നിയമ ഭേദഗതിയിലൂടെ അറിഞ്ഞുകൊണ്ട് രാജ്യത്തോട് തെറ്റ് ചെയ്തു എന്ന തിരിച്ചറിവുള്ളതുകൊണ്ടാണ് പ്രതിഷേധ സമരങ്ങൾക്ക് പോലും കേന്ദ്രസർക്കാർ വിലക്കേർപ്പെടുത്തുന്നത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രത്തിലാണ് ഇത്തരമൊരു കടുത്ത ജനാധിപത്യധ്വംസനം നടക്കുന്നതെന്നും ജയരാജൻ പറഞ്ഞു.
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment2 years ago
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years ago
സൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years ago
അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Entertainment2 years ago
സിനിമാ – സീരിയൽ താരം അപർണ നായർ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
-
Latest News2 years ago
ഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Crime2 years ago
പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച