Culture
ഇരുമുടി കെട്ടുകെട്ടി കറുപ്പുടുത്ത് റവറന്റ് ഫാദര്‍ ഡോ. മനോജ് ശബരിമല ദര്‍ശനത്തിന്

തിരുവനന്തപുരം . മറ്റുള്ള മതങ്ങളെ അറിയാന്‍ സ്വന്തം മതത്തെ ഉപേക്ഷിക്കേണ്ട കാര്യമില്ലെന്നു പറഞ്ഞു, ഇരുമുടി കെട്ടുകെട്ടി കറുപ്പുടുത്ത് ശബരിമല ദര്‍ശനത്തിന് പോകുന്ന റവറന്റ് ഫാദര്‍ ഡോ. മനോജ് സാമൂഹ്യ മാധ്യങ്ങളിൽ ചർച്ചയാവുകയാണ്. തത്ത്വമസി എന്നത് ലോകം മുഴുവന്‍ ഉള്‍കൊള്ളേണ്ട സത്യം, അതിൽ ഞാന്‍ ആസ്വദിക്കുന്ന ആത്മീയതയുണ്ട്. മതത്തിന് അതീതമായി, അത് ദൈവത്തെ അറിയാനും ആസ്വദിക്കാനും കഴിയുമെന്നാണ് റവറന്റ് ഫാദര്‍ ഡോ. മനോജ് പറഞ്ഞിരുന്നത്.
ക്രിസ്തീയ പുരോഹിതന്‍ ആയി നിന്നു കൊണ്ട് മറ്റുള്ള മതത്തെ ഉള്‍കൊള്ളാനും പഠിക്കാനും ശ്രമിക്കുകയാണ് റവറന്റ് ഫാദര്‍ ഡോ. മനോജ്. തിരുവനന്തപുരം, ബാലരാമപുരം ഉച്ചക്കട പയറ്റുവിള സ്വദേശിയായായ ഫാ. മനോജ്, തിരുമല മഹാദേവക്ഷേത്രത്തില്‍ നിന്നും മലയണിഞ്ഞു. ആചാര അനുഷ്ഠാനങ്ങള്‍ കൃത്യമായി പാലിച്ച് ആഗ്ലിക്കന്‍ പുരോഹിതനായ ഫാദര്‍. മനോജ് നാല്‍പതിയൊന്ന് ദിവസത്തെ കഠിന വ്രതം എടുത്ത് 20ന്ശബരീശനെ കാണാനെത്തുകയാണ്.
ഇക്കാര്യത്തിൽ മറ്റുള്ളവര്‍ എന്ത് പറയുന്നുവെന്ന ചിന്ത ഫാദര്‍. മനോജിനില്ല. അയപ്പദര്‍ശനം തന്റെ പ്രൊഫഷണല്‍ ജീവിതത്തിനും ആത്മീയജീവിതത്തിനും ഗുണകരമാവുമെന്നദ്ദേഹം വിശ്വസിക്കുകയാണ്. ദൈവത്തെ മതത്തിന്റെ വേലിക്കെട്ടില്‍ തളയ്‌ക്കാനാവില്ല. ഇത് എല്ലാവരും തിരിച്ചറിഞ്ഞാല്‍ തീരാവുന്ന പ്രശ്‌നമേ ലോകത്തുള്ളു. മനുഷ്യനന്മയാണ് എല്ലാ മതങ്ങളും ലക്ഷ്യമിടുന്നതെന്നും ഫാദര്‍. മനോജ് പറയുന്നു. 27 വര്‍ഷമായി സോഫ്ട്‌വെയര്‍ എന്‍ജിയറായി ജോലിനോക്കി വരുന്ന ഫാദര്‍ ബംഗളുരുവിലാണ് സ്ഥിര താമസം. നിലവില്‍ ഒരു പള്ളിയുടെയും ചുമതല വഹിക്കുന്നില്ല. ജോളി ജോസഫാണ് ഭാര്യ. മകളായ ആന്‍ ഐറിന്‍ ജോസ്‌ലെറ്റ് ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയാണ്.
Culture
വന്ദേഭാരത് പറക്കും, തിരുപ്പതി വെങ്കിടാചലപതിയെ തൊഴാൻ വെറും 95 മിനിറ്റിൽ എത്താം

ചെന്നൈ . പ്രധാനമന്ത്രി നരേന്ദ്ര മോദി പുതുതായി ഫ്ളാഗ് ഓഫ് ചെയ്ത ചെന്നൈ – വിജയവാഡ വന്ദേഭാരത് എക്സ്പ്രസിന്റെ വരവ് തിരുപ്പതിയിലേക്ക് പോകുന്ന ഭക്തർക്ക് ആശ്വാസമായി. മറ്റ് ട്രെയിനുകളിൽ ചെന്നൈയിൽ നിന്നുള്ള യാത്ര മൂന്ന് മണിക്കൂർ വേണ്ടി വരുന്ന സ്ഥാനത്ത് വന്ദേഭാരത് 136 കിലോമീറ്റർ താണ്ടുന്നത് വെറും 95 മിനിറ്റ് നേരം കൊണ്ടാണ്. വന്ദേഭാരത് യാത്ര ലാഭിക്കുന്നത് ഒന്നര മണിക്കൂർ സാമാന്യായം എന്നതാണ് എടുത്ത് പറയേണ്ടത്.
രാജ്യത്ത് ഒമ്പത് വന്ദേഭാരത് എക്സ്പ്രസുകളാണ് ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്യുന്നത്. കേരളത്തിൽ അടക്കം വിവിധ സംസ്ഥാനങ്ങളിലെ പ്രധാന റൂട്ടുകളിലാണ് പുതിയ സർവീസ് വന്നത്. ചെന്നൈയിൽ നിന്നും നിത്യവും ആയിരക്കണക്കിന് ഭക്തരാണ് തിരുപ്പതി വെങ്കിടാചലപതിയെ സന്ദർശികാനായി പോയി വരുന്നത്. പുതിയ വന്ദേഭാരത് സർവീസ് ആരംഭിച്ചതോടെ മൂന്ന് മണിക്കൂർ യാത്ര ഒന്നര മണിക്കൂറായി ഭക്തർക്ക് കുറഞ്ഞു കിട്ടി. ചെന്നൈയിൽ നിന്നും പുറപ്പെടുന്ന വന്ദേഭാരത് 136 കിലോ മീറ്റർ താണ്ടി 95 മിനിറ്റ് കൊണ്ട് തിരുപ്പതിക്ക് അടുത്തുള്ള റെനിഗുണ്ട സ്റ്റേഷനിൽ എത്തും. അവിടെ നിന്നും നിന്നും ഒമ്പത് കിലോ മീറ്റർ മാത്രമാണ് തിരുപ്പതി ക്ഷേത്രത്തിലേക്ക് പിന്നീടുള്ളത്.
ഇതേ റൂട്ടിൽ ദിവസേന ഓടുന്ന സപ്തഗിരി, ഗരുഡാദ്രി എക്സ്പ്രസുകൾക്ക് രണ്ട് മണിക്കൂറും 40 മിനിറ്റും വേണം തിരുപ്പതിയിലെത്താൻ. ഇനി ചെന്നൈയിൽ നിന്നും വന്ദേഭാരത് എക്സ്പ്രസിൽ തിരുപ്പതിക്ക് എത്തുന്നവർക്ക് ഒന്നര മണിക്കൂർ കൊണ്ട് തിരുപ്പതി വെങ്കിടാചലപതിയെ തൊഴാനാവും. പുതിയ വന്ദേഭാരത് ഭക്തർക്ക് വലിയ ആശ്വാസമായിരിക്കുകയാണ്.
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment2 years ago
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years ago
സൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years ago
അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Entertainment2 years ago
സിനിമാ – സീരിയൽ താരം അപർണ നായർ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
-
Latest News2 years ago
ഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Crime2 years ago
പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച