Latest News
ഭഗത് സിംഗിന് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി . രാജ്യത്തിൻറെ അഭിമാനമായ സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിംഗിന്റെ 116-ാം ജന്മവാർഷിക ദിനത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യത്തിനും നീതിയ്ക്കും വേണ്ടിയുള്ള ഭാരതത്തിന്റെ പോരാട്ടത്തിന്റെ പ്രതീകമായി ഭഗത് സിംഗ് എക്കാലവും നിറഞ്ഞു നിൽക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിൻറെ സ്വാതന്ത്ര്യത്തിനായുള്ള ഭഗത് സിംഗിന്റെ ത്യാഗവും അചഞ്ചലമായ സമർപ്പണ ബോധവും വരും തലമുറകളെ പ്രചോദിപ്പിക്കുമെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഭഗത് സിംഗിന്റെ ജന്മവാർഷികത്തിൽ ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയിരുന്നു. ഇന്ത്യൻ വിപ്ലവകാരിയുടെ ദേശസ്നേഹവും അദ്ദേഹത്തിന്റെ ചിന്തകളും കാലങ്ങളായി രാജ്യസേവനത്തിന്റെ മൂല്യം ജ്വലിപ്പിക്കുമെന്ന് അമിത് ഷാ ട്വിറ്ററിൽ കുറിക്കുകയുണ്ടായി. ഒരു വശത്ത് ദേശസ്നേഹം കൊണ്ട് ഭഗത് സിംഗ് വിദേശ ഭരണത്തെ മുട്ടുകുത്തിക്കിച്ചു. മറുവശത്ത്, തന്റെ ആശയങ്ങൾ ഉപയോഗിച്ച് വിഭജിച്ച ഇന്ത്യയെ സ്വാതന്ത്ര്യസമരത്തിലൂടെ ഒന്നിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ത്യാഗത്തിലൂടെ ഭഗത് സിംഗ് ഇന്ത്യയെ ശക്തമാക്കി എന്നും അമിത് ഷാ പറഞ്ഞു.
പഞ്ചാബിലെ ലിയാൽപൂർ ജില്ലയിലെ ബംഗ ഗ്രാമത്തിൽ 1907 സെപ്റ്റംബർ 27 ന് ആണ് ഭഗത് സിംഗ് ജനിച്ചത്. ഇന്ത്യൻ സോഷ്യലിസ്റ്റ് വിപ്ലവകാരിയായാണ് രാജ്യം എക്കാലവും ഭഗത് സിംഗിനെ ഓർമ്മിക്കുക. ജയിലിലെ നിരാഹാരസമരത്തിലെ പ്രധാനിയായിരുന്നു ഭഗത് സിംഗ്. 23-ാം വയസ്സിൽ വധശിക്ഷയ്ക്ക് ശേഷം രക്തസാക്ഷിയായും രാജ്യത്തെ നായകനുമായി ഭഗത് സിംഗ് മാറുകയായിരുന്നു.
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment2 years ago
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years ago
സൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years ago
അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Entertainment2 years ago
സിനിമാ – സീരിയൽ താരം അപർണ നായർ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
-
Latest News2 years ago
ഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Crime2 years ago
പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച