Culture
ഗണപതിയെ അധിക്ഷേപിച്ച സ്പീക്കറുടെ പരാമര്‍ശത്തിന് പിറകെ ഗണേശോത്സവത്തിനെതിരെ പിണറായി സർക്കാർ
തിരുവനന്തപുരം . ഗണപതിയെ അധിക്ഷേപിച്ച സ്പീക്കറുടെ പരാമര്‍ശത്തിനെതിരെയുള്ള പ്രതിഷേധങ്ങൾ ഒടുങ്ങുന്ന മുൻപേ ഹൈന്ദവ വിശ്വാസത്തിന്റെ ഭാഗമായ ഗണേശോത്സവത്തിനെതിരേയും പിണറായി സർക്കാർ. സംസ്ഥാന സർക്കാരിന്റെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സര്‍ക്കുലറാണ് വിവാദമായിരിക്കുന്നത്.
നിമജ്ജനത്തിനുള്ള വിഗ്രഹങ്ങള്‍ കഴിയുന്നതും കളിമണ്ണിലുള്ളവയായിരിക്കണമെന്നും കലാ കാലങ്ങളായി നിമജ്ജനത്തിനുപയോഗിച്ചു വന്നിരുന്ന നദികൾ പുഴകൾ എന്നിവ നിമജ്ജനത്തിനുപയോഗിക്കരുതെന്നുമാണ് സര്‍ക്കുലർ പറയുന്നത്. തമിഴ് നാട്ടിൽ സ്റ്റാലിൻ സർക്കാർ കൊണ്ടുവന്ന ഉത്തരവിന്റെ മറ്റൊരു പതിപ്പിലൂടെ ഗണേശോത്സവ ചടങ്ങുകള്‍ അട്ടിമറിക്കാനുള്ള ഗൂഢലക്ഷ്യമാണ് ഇതിന്റെ പിന്നിലെന്നാണ് ആരോപണം ഉയരുന്നത്.
പ്ലാസ്റ്റര്‍ ഓഫ് പാരീസ്, പ്ലാസ്റ്റിക്, തെര്‍മോകോള്‍ എന്നിവ കൊണ്ടുള്ള വിഗ്രഹങ്ങള്‍ നിമജ്ജനത്തിനുപയോഗിക്കാന്‍ പാടില്ലെന്ന നിര്‍ദേശത്തിനു പിന്നാലെ സര്‍ക്കുലറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മറ്റു ചില നിയന്ത്രണങ്ങളാണ് വിശ്വാസ സമൂഹത്തെ കുഴക്കിയിരിക്കുന്നത്. കിണറുകള്‍, തടാകങ്ങള്‍, നദികള്‍ എന്നിവ നിമജ്ജനത്തിനുപയോഗിക്കരുത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിര്‍ദിഷ്ട സ്ഥലങ്ങളിലുണ്ടാക്കുന്ന കുളങ്ങള്‍ മാത്രം നിമജ്ജനത്തിനുപയോഗിക്കണമെന്നത് ആഘോഷം തടയുകയെന്ന ലക്ഷ്യത്തോടെയാണെന്ന് തന്നെ കരുതേണ്ടിയിരിക്കുന്നു.
ഒഴുക്കുള്ള ജലാശയങ്ങളിലാണ് വിഗ്രഹ നിമജ്ജനം എല്ലാ വര്‍ഷവും നടത്താറുള്ളത്. കാലാ കാലങ്ങളായുള്ള വിശ്വാസത്തിന്റെ ഭാഗം കൂടിയാണിത്. തദ്ദേശ സ്ഥാപനങ്ങള്‍ നിശ്ചയിക്കുന്ന കുളങ്ങളില്‍ നിമജ്ജനം ചെയ്യണമെന്ന ഉത്തരവ് ഒരു തരത്തിലും പ്രായോഗികമായി കാണാനാവില്ല. തദ്ദേശ സ്ഥാപനങ്ങളുടെ കുളങ്ങള്‍ ഏറെയും മലിന ജലം കെട്ടിക്കിടന്ന് രോഗം പരത്തുന്ന അവസ്ഥയിലാണ് ഉള്ളത്.
നിമജ്ജനത്തിനു മുമ്പായി വിഗ്രഹത്തില്‍ അണിയിച്ചിട്ടുള്ള വസ്ത്രങ്ങള്‍, മോടി പിടിപ്പിക്കാനുള്ള മാലകള്‍, പൂക്കള്‍, ഇലകള്‍, മറ്റു വസ്തുക്കള്‍ എന്നിവ മാറ്റണമെന്നും ഉത്തരവിൽ പറഞ്ഞിരിക്കുന്നു. വിഗ്രഹങ്ങള്‍ നിറമുള്ളവയാകരുതെന്നും കഴിവതും ചെറിയ വിഗ്രഹങ്ങള്‍ മാത്രം നിമജ്ജനത്തിനുപയോഗിക്കണമെന്നും നിർദേശിച്ചിരിക്കുകയാണ്. നിരോധിത പ്ലാസ്റ്റിക് വസ്തുക്കള്‍ ഉപയോഗിക്കരുത്. വലിയ ശബ്ദമുള്ള, അധികം പുക പുറന്തള്ളുന്ന പടക്കങ്ങള്‍ പാടില്ല. രാത്രി 10നും രാവിലെ ആറിനുമിടെ ഉച്ചഭാഷിണികള്‍ ഉപയോഗിക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളും സര്‍ക്കുലറിൽ പറഞ്ഞിട്ടുണ്ട്.
Culture
വന്ദേഭാരത് പറക്കും, തിരുപ്പതി വെങ്കിടാചലപതിയെ തൊഴാൻ വെറും 95 മിനിറ്റിൽ എത്താം
ചെന്നൈ . പ്രധാനമന്ത്രി നരേന്ദ്ര മോദി പുതുതായി ഫ്ളാഗ് ഓഫ് ചെയ്ത ചെന്നൈ – വിജയവാഡ വന്ദേഭാരത് എക്സ്പ്രസിന്റെ വരവ് തിരുപ്പതിയിലേക്ക് പോകുന്ന ഭക്തർക്ക് ആശ്വാസമായി. മറ്റ് ട്രെയിനുകളിൽ ചെന്നൈയിൽ നിന്നുള്ള യാത്ര മൂന്ന് മണിക്കൂർ വേണ്ടി വരുന്ന സ്ഥാനത്ത് വന്ദേഭാരത് 136 കിലോമീറ്റർ താണ്ടുന്നത് വെറും 95 മിനിറ്റ് നേരം കൊണ്ടാണ്. വന്ദേഭാരത് യാത്ര ലാഭിക്കുന്നത് ഒന്നര മണിക്കൂർ സാമാന്യായം എന്നതാണ് എടുത്ത് പറയേണ്ടത്.
രാജ്യത്ത് ഒമ്പത് വന്ദേഭാരത് എക്സ്പ്രസുകളാണ് ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്യുന്നത്. കേരളത്തിൽ അടക്കം വിവിധ സംസ്ഥാനങ്ങളിലെ പ്രധാന റൂട്ടുകളിലാണ് പുതിയ സർവീസ് വന്നത്. ചെന്നൈയിൽ നിന്നും നിത്യവും ആയിരക്കണക്കിന് ഭക്തരാണ് തിരുപ്പതി വെങ്കിടാചലപതിയെ സന്ദർശികാനായി പോയി വരുന്നത്. പുതിയ വന്ദേഭാരത് സർവീസ് ആരംഭിച്ചതോടെ മൂന്ന് മണിക്കൂർ യാത്ര ഒന്നര മണിക്കൂറായി ഭക്തർക്ക് കുറഞ്ഞു കിട്ടി. ചെന്നൈയിൽ നിന്നും പുറപ്പെടുന്ന വന്ദേഭാരത് 136 കിലോ മീറ്റർ താണ്ടി 95 മിനിറ്റ് കൊണ്ട് തിരുപ്പതിക്ക് അടുത്തുള്ള റെനിഗുണ്ട സ്റ്റേഷനിൽ എത്തും. അവിടെ നിന്നും നിന്നും ഒമ്പത് കിലോ മീറ്റർ മാത്രമാണ് തിരുപ്പതി ക്ഷേത്രത്തിലേക്ക് പിന്നീടുള്ളത്.
ഇതേ റൂട്ടിൽ ദിവസേന ഓടുന്ന സപ്തഗിരി, ഗരുഡാദ്രി എക്സ്പ്രസുകൾക്ക് രണ്ട് മണിക്കൂറും 40 മിനിറ്റും വേണം തിരുപ്പതിയിലെത്താൻ. ഇനി ചെന്നൈയിൽ നിന്നും വന്ദേഭാരത് എക്സ്പ്രസിൽ തിരുപ്പതിക്ക് എത്തുന്നവർക്ക് ഒന്നര മണിക്കൂർ കൊണ്ട് തിരുപ്പതി വെങ്കിടാചലപതിയെ തൊഴാനാവും. പുതിയ വന്ദേഭാരത് ഭക്തർക്ക് വലിയ ആശ്വാസമായിരിക്കുകയാണ്.
-
Entertainment2 years agoസെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years agoവനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years agoഅക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Latest News2 years agoസൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years agoഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Interview6 years agoപ്രതി “പൂവങ്കോഴി” ആണെങ്കിലും പ്രതികരിക്കാതെ മഞ്ജു വാര്യർ
-
Latest News2 years agoപ്രധാനമന്ത്രി നരേന്ദ്രമോദി ഒമ്പത് വന്ദേ ഭാരത് ട്രെയിനുകള്‍ പുതുതായി ഞായറാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും
-
Crime2 years agoപൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച

