Crime

ഷുക്കൂർ വധക്കേസിൽ, പി. ജയരാജനും ടി.വി. രാജേഷിനും എതിരെ തെളിവുണ്ട്, വിടുതൽ ഹർജി തള്ളണമെന്ന് ഷുക്കൂറിന്റെ മാതാവ്

Published

on

കൊച്ചി . സിപിഎം നേതാക്കളായ പി ജയരാജനും ടി വി രാജേഷിനും ഗൂഢാലോചനയിൽ പങ്കുണ്ടെന്നു ഷുക്കൂറിന്റെ മാതാവ്. അരിയിൽ ഷുക്കൂർ വധക്കേസിൽ പ്രതികളുടെ വിടുതൽ ഹർജിക്കെതിരെ ഷുക്കൂറിന്റെ മാതാവ് സിബിഐ കോടതിയിൽ ഹർജി നൽകി. സിപിഎം നേതാക്കളായ പി ജയരാജനും ടി വി രാജേഷിനും ഗൂഢാലോചനയിൽ പങ്കുണ്ടെന്നും പ്രതികൾ ഗൂഢാലോചനയിൽ പങ്കാളികളായതിന് സാക്ഷികളുണ്ടെന്നും ഷുക്കൂറിന്റെ മാതാവ് കോടതിയിൽ നൽകിയ ഹർജിയിൽ പറഞ്ഞിരിക്കുന്നു.

28 മുതൽ 33 വരെ പ്രതികൾ ചേർന്നാണ് ഗൂഢാലോചന നടത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നുണ്ട്. വിടുതൽ ഹർജി തള്ളണമെന്നും ഷുക്കൂറിന്റെ മാതാവ് ആവശ്യപ്പെട്ടിരിക്കുന്നു. ജയരാജന്റെയും ടി വി രാജേഷിന്റെയും പങ്ക് തെളിയിക്കുന്ന ഫോൺ രേഖകളും സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളുമുണ്ടെന്നും ഷുക്കൂറിന്റെ മാതാവിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിട്ടുണ്ട്. പ്രഥമ ദൃഷ്ട്യാ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി പി ജയരാജൻ, ടി വി രാജേഷ് എന്നിവർ വിടുതൽ ഹർജി നൽകിയിരുന്ന സാഹചര്യത്തിലാണ് ഷുക്കൂറിന്റെ മാതാവിന്റെ മാതാവിന്റെ ഹർജി.

2012 ഫെബ്രുവരി 20നു കണ്ണപുരം കീഴറ വള്ളുവൻകടവിന് സമീപത്താണ് എംഎസ്എഫ് പ്രാദേശിക നേതാവായിരുന്ന അരിയിൽ ഷുക്കൂർ (24) കൊലചെയ്യപ്പെടുന്നത്. കേസിന്റെ ഗൂഢാലോചനയിൽ സിപിഎം സംസ്ഥാന സമിതി അംഗങ്ങളായ പി ജയരാജനും ടി വി രാജേഷും പ്രതി പ്രതികളാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version