Latest News
പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ കേന്ദ്രസർക്കാർ ആയുഷ്മാൻ ഭവ ക്യാമ്പയിന് തുടക്കം കുറിക്കും, രാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും
ന്യൂ ഡൽഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 17-ന് രാജ്യത്ത് വിപുലമായ ക്ഷേമപ്രവർത്തനങ്ങൾ സംഘടിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. നരേന്ദ്രമോദിയുടെ എഴുപത്തിമൂന്നാം ജന്മദിനത്തിൽ ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിന്റെ ആയുഷ്മാൻ ഭവ ക്യാമ്പെയ്ന്റെ ഭാഗമായിട്ടാണ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക. ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി വരെ നീളുന്ന പരിപാടികൾ രാഷ്‌ട്രപതി ദ്രൗപദി മുർമു ആണ് ഉദ്ഘാടനം ചെയ്യുന്നത്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ ഉന്നമനമാണ് ആയുഷ്മാൻ ഭവയിലൂടെ ലക്ഷ്യമിടുന്നത്. എൺപതുകോടി ജനങ്ങൾക്ക് സൗജന്യ ഭക്ഷ്യധാന്യവും ആയുഷ്മാൻ ഭാരത് പദ്ധതിയിലൂടെ അറുപത് കോടിയോളം ആളുകൾക്ക് സൗജന്യ ചികിത്സയും നൽകി. അതുകൊണ്ട് കേന്ദ്രസർക്കാർ അദ്ദേഹത്തിൻറെ ജന്മദിനം പൊതുജനാരോഗ്യത്തിന് പ്രാധാന്യം നൽകി ആഘോഷിക്കുകയാണ്.
ആയുഷ്മാൻ മേള ,ആയുഷ്മാൻ സഭ എന്നീ ക്യാമ്പെയ്നുകളും, യുവാക്കളെ ഉൾപ്പെടുത്തി രക്തദാന ക്യാമ്പുകളും സംഘടിപ്പിക്കും. അവയവദാനത്തിന് കൂടുതൽ ആളുകളെ ബോധവൽക്കരണം നടത്തുന്നതിനും പ്രാമുഖ്യം നൽകും. ഭാരതത്തിൻറെ സമ്പൂർണ്ണ ശുചീകരണ യജ്ഞം ആയ സ്വച്ഛ് ഭാരത് അഭിയാനും പ്രത്യേക പ്രാധാന്യം നൽകിയാണ് പ്രവർത്തനങ്ങൾ നടത്താൻ ലക്ഷ്യമിട്ടിരിക്കുന്നത്. ഹെൽത്ത് സെൻററുകളിലും ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും ആയുഷ്മാൻ മേളയും ക്യാമ്പുകളും സംഘടിപ്പിക്കുന്നതാണ്. പൊതുജന പങ്കാളിത്തം ഉറപ്പു വരുത്തുന്നതാണ് എല്ലാ പ്രവർത്തനങ്ങളും എന്ന് കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചിട്ടുണ്ട്.
മുഴുവൻ ആളുകളും കോവിഡ് വാക്സിനേഷൻ സ്വീകരിച്ച ഗ്രാമങ്ങളെയും ടിബി, കുഷ്ഠരോഗ മുക്ത വില്ലേജുകളെയും ആയുഷ്മാൻ ഗ്രാമങ്ങളായി പ്രഖ്യാപിക്കും. ആയുഷ്മാൻ പദ്ധതിയുടെ എല്ലാ ഗുണഭോക്താക്കൾക്കും ആയുഷ്മാൻ ഭാരത് കാർഡുകൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാക്കാൻ ശ്രമിക്കുന്നുണ്ട്. ആരോഗ്യ പ്രവർത്തനങ്ങളിൽ വിജയം കൈവരിച്ച ഗ്രാമപഞ്ചായത്തുകൾക്ക് ആയുഷ്മാൻ ഗ്രാമപഞ്ചായത്ത്, നഗരങ്ങൾക്ക് ആയുഷ്മാൻ അർബൻ വാർഡ് എന്നീ പദവികളും നൽകും.
‘ലോകത്തിൽ അധികം പേരും ആനന്ദത്തിനായി ബാഹ്യവിഷയങ്ങളെ സ്നേഹിക്കുന്നു. മറ്റു വ്യക്തികളുമായി മമതാബന്ധം പുലർത്തുന്നു’ – ശ്രീ നാരായണ ഗുരു
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി
ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Crime1 year ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment1 year ago
സിനിമാ – സീരിയൽ താരം അപർണ നായർ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
-
Latest News1 year ago
പുതുപ്പള്ളിയിൽ ജെയ്ക് നിലം പൊത്തി, ചാണ്ടി ഉമ്മനു റെക്കോർഡ് ഭൂരിപക്ഷം.
-
Crime1 year ago
അപർണ പി.നായർ ജീവനൊടുക്കിയത് മനം നൊന്ത് , അന്ത്യ യാത്രയെ പറ്റി പറഞ്ഞത് അമ്മയോട് മാത്രം
-
Entertainment1 year ago
‘മോഹൻലാൽ മന്ത്രിയാകും, കാവ്യക്ക് ഭർതൃയോഗം ഇല്ല’ വയറ്റിപ്പിഴപ്പ് ജ്യോതിഷിയുടെ പ്രവചങ്ങൾ വൈറൽ
-
Entertainment1 year ago
നാലാമത്തെ കുഞ്ഞിനെ ദത്തെടുത്ത് മോഹൻ ലാലിന്റെ മകൾ വിസ്മയ
-
Latest News1 year ago
യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ ചന്ദ്രയാന്‍ 3 വിജയകരമാകാൻ മദ്രസയില്‍ പ്രത്യേക പ്രാര്‍ത്ഥന
-
Latest News1 year ago
തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് സർവീസിന്റെ സാധ്യത പഠനം നടക്കുന്നു