Latest News
ചന്ദ്രയാന്‍ 3ന്റെ വിജയത്തിന് രാജ്യത്താകെ പ്രാർത്ഥന, പ്രധാനമന്ത്രി ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഇരുന്ന് വീക്ഷിക്കും

ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍ 3ന്റെ വിജയത്തിന് ഇന്ത്യയിലാകെ പ്രാർത്ഥന. രാജ്യത്തിന് അകത്തും പുറത്തുമായി നിരവധി പേരാണ് ചാന്ദ്രദൗത്യം ലക്ഷ്യപ്രാപ്തിയിലെത്താന്‍ മനമുരുകി പ്രാര്‍ത്ഥിക്കുകയാണ്. ഇതിനായി ക്ഷേത്രങ്ങളിലും പള്ളികളിലും അടക്കം പ്രത്യേക പ്രാര്‍ത്ഥനകളും പൂജകളും ആണ് നടക്കുന്നത്.
രാജ്യത്തിന്റെ അഭിമാന മുഹൂര്‍ത്തമായ ചന്ദ്രയാന്‍ മൂന്നിന്റെ സോഫ്റ്റ് ലാന്‍ഡിംഗിന് ദക്ഷിണാഫ്രിക്കയില്‍ ഇരുന്നു ഓൺലൈൻ വഴി പ്രധാനമന്ത്രി നരേന്ദ്ര മോദിയും സാക്ഷിയാകും. ദക്ഷിണാഫ്രിക്കയില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിലാണ് പ്രധാനമന്ത്രി. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഐ.എസ്.ആര്‍.ഒ അധികൃതര്‍ക്കൊപ്പമായിരിക്കും പ്രധാനമന്ത്രി ലാന്‍ഡിംഗ് വീക്ഷിക്കും. ബുധനാഴ്ച വൈകിട്ട് 6.04നാണ് ചന്ദ്രയാന്‍ മൂന്നിന്റെ സോഫ്റ്റ് ലാന്‍ഡിംഗ് വീക്ഷിക്കുക.
ചന്ദ്രോപരിതലത്തില്‍ നിന്നു 25 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ചന്ദ്രയാന്‍-3 പേടകം ബുധനാഴ്ച വൈകീട്ട് 6.04ന് ചന്ദ്രനിലിറങ്ങും. ലാന്‍ഡര്‍ ഇറങ്ങി ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ ചന്ദ്രോപരിതലത്തിന്റെ ചിത്രങ്ങള്‍ ഓര്‍ബിറ്റര്‍ വഴി ഭൂമിയിലെ കണ്‍ട്രോള്‍ സെന്ററിലെത്തുമെന്ന് ഇറസ്‌റോ അറിയിച്ചിട്ടുണ്ട്. രണ്ടാം ചാന്ദ്ര ദൗത്യത്തിന്റെ പരാജയത്തില്‍ നിന്നു പാഠം ഉള്‍ക്കൊണ്ട് ഏറെ മുന്‍കരുതലെടുത്താണ് ഇത്തവണ ലാന്‍ഡറും റോവറും ഒരുക്കിയിട്ടുള്ളത്.
ലക്‌നൗവിലെ അലിഗഞ്ച് ഹനുമാന്‍ ക്ഷേത്രത്തില്‍ ഇന്നലെ ദൗത്യ വിജയമാകാൻ പ്രത്യേക പൂജകളും പ്രാര്‍ത്ഥന ചടങ്ങുകളും നടന്നു. നിരവധി വിശ്വാസികൾ ഇതില്‍ പങ്കാളികളായി. ഇവിടെ മണിക്കൂറുകളോളം സമയം പൂജകള്‍ക്കായി വിശ്വാസികള്‍ ചിലവഴിച്ചു.. ഇതിന് പുറമെ റിഷികേഷിലെ ഗംഗാ തീരത്ത് ദേശീയ പതാകകളുമേന്തി വിശ്വാസികള്‍ ആരതിയുഴിഞ്ഞ് ചന്ദ്രയാന്റെ വിജയത്തിനായി പ്രാര്‍ത്ഥനകളും നടത്തുകയുണ്ടായി. രാത്രിയായിരുന്നു ചടങ്ങുകള്‍ നടന്നത്. ചില പ്രത്യേക ഹോമങ്ങളും നടത്തിയിരുന്നു. ഇതിന് ചിദാനന്ദ മുനിയാണ് നേതൃത്വം നല്‍കിയത്. യുപിയിലെ മൊറാദബാദില്‍ വിശ്വാസികള്‍ ഒന്നിച്ചൂകൂടി ചന്ദ്രയാന്റെ പോസ്റ്ററുകള്‍ കൈയിലേന്തി മന്ത്രങ്ങള്‍ ഉരുവിട്ട് പ്രാര്‍ത്ഥന നടത്തുകയും ഉണ്ടായി.
(വാൽ കഷ്ണം : രാജ്യത്തിനു ഇത് അഭിമാന മുഹൂർത്തം, ചന്ദ്രയാന്‍ 3ന്റെ വിജയത്തിനായി നമുക്കും പ്രാർത്ഥിക്കാം )
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment2 years ago
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years ago
സൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years ago
അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Latest News2 years ago
ഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Crime2 years ago
പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച
-
Latest News2 years ago
പ്രധാനമന്ത്രി നരേന്ദ്രമോദി ഒമ്പത് വന്ദേ ഭാരത് ട്രെയിനുകള്‍ പുതുതായി ഞായറാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും