Entertainment
‘മോഹൻലാൽ മന്ത്രിയാകും, കാവ്യക്ക് ഭർതൃയോഗം ഇല്ല’ വയറ്റിപ്പിഴപ്പ് ജ്യോതിഷിയുടെ പ്രവചങ്ങൾ വൈറൽ
സെലിബ്രിറ്റികളുടെ ഭാവി പ്രവചിക്കുന്ന ജ്യോത്സ്യന്മാർ എപ്പോഴും വാർത്തകളിൽ ഇടം പിടികാറാണ് പതിവ്. അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും, സുരേഷ് ഗോപിയുടെയും മുതൽ കാവ്യാ മാധവന്റെയും ദിലീപിന്റെയും ദാമ്പത്യ ബന്ധത്തെക്കുറിച്ച് വരെ പ്രവചനം നടത്തിയിരിക്കുകയാണ് അഹോരാനന്ദ സ്വാമി ഇപ്പോൾ. അഹോരാനന്ദയുടെ വാക്കുകൾ കണ്ണുമടച്ച് ഇവരെ വിശ്വസിക്കുന്നവർ ഏറെയുള്ള സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
രേവതി നക്ഷത്രക്കാരനായ മോഹൻലാൽ മന്ത്രിയാകും എന്ന് വരെ പ്രവചിച്ചിരിക്കുകയാണ് ഈ വൈറൽ സ്വാമി. മന്ത്രി ആകാനുള്ള ആഗ്രഹുവുമായി ആരെങ്കിലും ഈ സാമിയെ കൊണ്ട് പറയിപ്പിച്ചതാണോ? എന്നും അറിയില്ല. മോഹൻലാൽ മന്ത്രിയാകും, മോഹൻലാലിന് അക്കിടി പറ്റാനുള്ള സാദ്ധ്യതകൾ ഉണ്ട്. വളരെ സൂക്ഷിക്കേണ്ട സമയമാണിത്. എന്നൊക്കെ വൈറൽ സ്വാമി നടത്തിയിരിക്കുന്നു. മാത്രമല്ല മകരക്കൂറ് രാശിക്കാരനും ഉത്രാടം നക്ഷത്രക്കാരനുമായ ദിലീപിനും ദോഷസമയം ആണെന്നും സ്വാമി പറഞ്ഞിട്ടുണ്ട്.
മഞ്ജു വാര്യർ എല്ലാ ദൈവാധീനവും നിറഞ്ഞ ഒരു സ്ത്രീയാണ്. കാവ്യക്ക് ഭർതൃയോഗം ഇല്ല. തിരുവാതിര നക്ഷത്രമാണ്. ഇതൊക്കെ പറഞ്ഞതിന്റെ പേരിൽ തനിക്ക് സൈബർ അറ്റാക്ക് ഉണ്ടായേക്കാം എന്നും ഒരു യൂ ട്യൂബ് ചാനലിലൂടെ വൈറൽ സ്വാമി പറയുന്നു. ദിലീപ് ശനി ദശയിൽ നിന്നപ്പോഴായിരുന്നു ദോഷം ഉണ്ടായത്. മമ്മൂട്ടി സാറിന് കണ്ഠകശനി തീരുകയാണ്. മനദുഃഖം ഉണ്ടാകും. ഉത്രാടം നക്ഷത്രക്കാരാണ് നടൻ സൂര്യയും ദിലീപും. സുരേഷ് ഗോപിയുടെ എല്ലാ ദുഖവും തീർന്നു. ചിലപ്പോൾ മനദുഖം ഉണ്ടായേക്കാം. പ്രവചനങ്ങൾ ഇങ്ങനെ നീളുന്നു.
അതേസമയം ജ്യോതിഷത്തിന്റെ പേരിലും ദൈവങ്ങളുടെ പേരിലും ആചാരങ്ങളുടെ പേരിലും തട്ടിപ്പുകൾ അരങ്ങു തകർക്കുകയാണെന്നു സ്വാമി ഭദ്രാനന്ദ് പറഞ്ഞതാണ് ഇവിടെ ഓർക്കേണ്ടിയിരിക്കുന്നത്. ഇവരെല്ലാം ആത്മീയ പരിവേഷമാണ് ഉപയോഗിക്കുന്നത്. ഋഷിവര്യന്മാർക്ക് മാത്രമാണ് ഇത്തരം പ്രവചങ്ങൾ സത്യത്തിൽ നടത്താൻ കഴിയൂ. അവർ പറയുന്നത് നടന്നിരിക്കും. അല്ലാത്ത പ്രവചനക്കാരെല്ലാം വയറ്റിപ്പിഴപ്പിനു കഷ്ട്ടപ്പെടുന്ന ജ്യോതിഷികളാണ്. അന്ധവിശ്വാസം നിറച്ചുകൊണ്ടുള്ള പ്രവചനത്തിനെതിരെ ട്രോളുകളും സോഷ്യൽ മീഡിയയിൽ നിറയുകയാണ്..
Entertainment
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
ചെന്നൈ . തന്റെ പുതിയ സിനിമയായ മാർക്ക് ആന്‍റണിയുടെ ഹിന്ദി പതിപ്പിന്റെ പ്രദര്‍ശനത്തിനും സര്‍ട്ടിഫിക്കറ്റിനുമായി മുംബൈയിലെ സെന്‍സര്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ക്ക് 6.5 ലക്ഷം കൈക്കൂലി കൊടുക്കേണ്ടി വന്നുവെന്ന വെളിപ്പെടുത്തലുമായി നടന്‍ വിശാല്‍ രംഗത്ത്. ചിത്രത്തിന്റെ സ്ക്രീനിങ്ങിന് മൂന്നു ലക്ഷവും, യു/എ സർട്ടിഫിക്കറ്റ് കിട്ടാൻ മൂന്നര ലക്ഷം രൂപയും നൽകേണ്ടി വന്നെന്നാണ് വിശാല്‍ എക്സില്‍ പങ്കുവെച്ച അഴിമതി ആരോപണത്തിൽ പറഞ്ഞിട്ടുള്ളത്. സംഭവത്തിൽ, ഇത്തരമൊരു അവസ്ഥ നിര്‍ഭാഗ്യകരമാണെന്നും ഉടന്‍ അന്വേഷണം നടത്തുമെന്നും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
നടന്‍ വിശാലിന് സ്ക്രീനിങ്ങിനും, യു/എ സർട്ടിഫിക്കറ്റ് കിട്ടാനുമായി കൈക്കൂലി വാങ്ങിയ വ്യക്തികളുടെ പേരു വിവരങ്ങളും പണമയച്ചുകൊടുത്ത ബാങ്ക് അക്കൗണ്ട് നമ്പറുകളും നടന്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. ആരോപണത്തില്‍ അന്വേഷണം നടത്താനായി വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം മുതിർന്ന ഉദ്യോഗസ്ഥനെ ഉടൻ മുംബൈയ്‌ക്ക് അയച്ചിട്ടുണ്ട്. വിശാൽ ഉന്നയിച്ച ആരോപണത്തിലുൾപ്പെട്ടവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചിരിക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മഹാരാഷ്‌ട്ര മുഖ്യമന്ത്രിയേയും ടാഗ് ചെയ്തുകൊണ്ടാണ് വിശാൽ ഇത് സംബന്ധിച്ച വീഡിയോ എക്സില്‍ പങ്കുവെച്ചിട്ടുള്ളത്. സിനിമയില്‍ അഴിമതി കാണിക്കുന്നതില്‍ കുഴപ്പമില്ലെന്നും എന്നാൽ യഥാര്‍ത്ഥ ജീവിതത്തില്‍ അഴിമതി കാണുന്നത് ദഹിക്കില്ലെന്നും വിശാലിന്റെ സമൂഹമാധ്യമ പോസ്റ്റിൽ പറഞ്ഞിരിക്കുന്നു. രവിചന്ദ്രൻ സംവിധാനം ചെയ്ത മാർക്ക് ആന്‍റണി ടൈം ട്രാവൽ ചിത്രമാണ്. വിശാലും എസ്. ജെ സൂര്യയുമാണ് പ്രധാന വേഷത്തില്‍ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
-
Crime1 year ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment1 year ago
സിനിമാ – സീരിയൽ താരം അപർണ നായർ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
-
Latest News1 year ago
പുതുപ്പള്ളിയിൽ ജെയ്ക് നിലം പൊത്തി, ചാണ്ടി ഉമ്മനു റെക്കോർഡ് ഭൂരിപക്ഷം.
-
Crime1 year ago
അപർണ പി.നായർ ജീവനൊടുക്കിയത് മനം നൊന്ത് , അന്ത്യ യാത്രയെ പറ്റി പറഞ്ഞത് അമ്മയോട് മാത്രം
-
Latest News1 year ago
യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ ചന്ദ്രയാന്‍ 3 വിജയകരമാകാൻ മദ്രസയില്‍ പ്രത്യേക പ്രാര്‍ത്ഥന
-
Entertainment1 year ago
നാലാമത്തെ കുഞ്ഞിനെ ദത്തെടുത്ത് മോഹൻ ലാലിന്റെ മകൾ വിസ്മയ
-
Crime1 year ago
കുട്ടികളുമായി ഗോവൻ ടൂർ പോയ ബസിൽ പ്രിൻസിപ്പാളും ബസ് ജീവനക്കാരും ചേർന്ന് 50 കുപ്പി മദ്യം കടത്തി, പിടിയിലായി
-
Latest News1 year ago
നവവധു ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ