പിണറായിയെ പ്രശംസിച്ച് ലാലേട്ടൻ
എത്ര അഭിനന്ദിച്ചാലും മതിയാവില്ല കേരള സർക്കാരിന്റെ പ്രവർത്തികളെ എന്ന് കലാ സാംസ്കാരിക മേഖലകളിൽ അടക്കമുള്ള പ്രമുഖർ പറയുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച പ്രത്യേക സാമ്പത്തിക പാക്കേജിനെ പ്രശംസിച്ച് നടൻ മോഹൻലാലും രംഗത്തുവന്നിരിക്കുകയാണ്. സംസ്ഥാനത്ത് 20,000 കോടിയുടെ സാമ്പത്തിക പാക്കേജാണ് സർക്കാർ പ്രഖ്യാപിച്ചത്. ഈ സമയത്ത് ഏറ്റവും അത്യാവശ്യമായ, എല്ലാവരും ചിന്തിക്കേണ്ട നടപടിയാണ് സംസ്ഥാന സർക്കാരിന്റേത് എന്ന് മോഹൻലാൽ ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു മോഹൻലാലിന്റെ പ്രതികരണം.

ഏപ്രിൽ മാസത്തിനുള്ളിൽ കൊടുക്കാനുള്ള എല്ലാ കുടിശ്ശികയും കൊടുത്തു തീർക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്. മുൻകരുതലിന്റെ ഭാഗമായി ഏപ്രിൽ മാസത്തിൽ നൽകേണ്ട പെൻഷൻ ഈ മാസം നൽകുമെന്നും സാമൂഹിക പെൻഷൻ ഇല്ലാത്തവർക്ക് 1000 രൂപ വീതം നൽകുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. 500 കോടിയുടെ ആരോഗ്യപാക്കേജും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 25 രൂപയ്ക്ക് നൽകാൻ ബജറ്റ് കാലത്ത് തീരുമാനിച്ച ഭക്ഷണം നിലവിലെ സാഹചര്യം കണക്കിലെടുത്ത് 20 രൂപയ്ക്ക് നൽകും. 1000 ഭക്ഷണ ശാലകൾ ഏപ്രിലിൽ തന്നെ തുറക്കും. ഭക്ഷ്യ സുരക്ഷ ഒഴിവാക്കാൻ എപിഎൽ – ബിപിഎൽ വ്യത്യാസമില്ലാതെ ഒരു മാസം സൗജന്യ റേഷൻ നൽകും. വാഹനങ്ങളുടെ ഫിറ്റ്നസ് ചാർജ് കുറയ്ക്കും. തൊഴിലുറപ്പ് പദ്ധതിക്ക് വേണ്ടിയും സർക്കാർ തുക മാറ്റിവെച്ചിട്ടുണ്ട്.
വൈദ്യുതി ബില്ല് വെള്ളക്കരം എന്നിവ അടക്കാൻ ഉപഭോക്താൾക്ക് ഒരു മാസം സാവകാശം നൽകും. കുടുംബശ്രീ മുഖേന രണ്ടായിരം കോടി രൂപ വായ്പ എടുക്കാം. ‘ശാരീരിക അകലം സാമൂഹിക ഒരുമ’ എന്നതാണ് സർക്കാരിന്റെ ഈ കാലഘട്ടത്തെ മുദ്രവാക്യം

Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Entertainment2 years ago
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years ago
സൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years ago
അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Latest News2 years ago
ഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Crime2 years ago
പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച
-
Interview5 years ago
പ്രതി “പൂവങ്കോഴി” ആണെങ്കിലും പ്രതികരിക്കാതെ മഞ്ജു വാര്യർ