Connect with us

Crime

കരുവന്നൂർ സഹ.ബാങ്കിലെ തട്ടിപ്പിൽ സി പി എം തടിയൂരാനാവാതെ കുടുങ്ങി, ഉന്നതർക്കും പങ്ക്

Published

on

കൊച്ചി . കരുവന്നൂർ സഹ.ബാങ്കിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട ബിനാമി, കള്ളപ്പണം വെളുപ്പിക്കൽ ഇടപാടിൽ വടക്കാഞ്ചേരി നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും സി.പി.എം അത്താണി ലോക്കൽ കമ്മിറ്റി അംഗവുമായ പി.ആർ അരവിന്ദാക്ഷനു പുറമേ, ചില ഉന്നതരാഷ്ട്രീയ നേതാക്കൾക്കും പങ്കുണ്ടെന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് പറയുന്നു.

അറസ്റ്റിലായ അരവിന്ദാക്ഷൻ, കരുവന്നൂർ ബാങ്കിലെ മുൻ അക്കൗണ്ടന്റ് സി.കെ. ജിൽസ് എന്നിവരെ കോടതി റിമാൻഡ് ചെയ്യുകയായിരുന്നു. ഇ.ഡി കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ ഉന്നത ബന്ധം വ്യക്തമാക്കുന്നത് സി പി എമ്മിന്റെ രാഷ്ട്രീയ കണക്ക് കൂട്ടലുകൾ തകിടം മറിക്കുന്നതാണ്. അരവിന്ദാക്ഷൻ ആണ് കേസിൽ ആദ്യം അറസ്റ്റിലാവുന്നത്. അരവിന്ദാക്ഷന് 50ലക്ഷംരൂപയുടെ നിക്ഷേപവും ബിനാമി സ്വത്തുക്കളുമുണ്ടെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. വടക്കാഞ്ചേരി പാർളിക്കാട്ടെ വീട്ടിലെത്തിയാണ് ഇ ഡി അരവിന്ദാക്ഷനെ കസ്റ്റഡിയിലെടുക്കുന്നത്. ജിൽസിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തശേഷമായിരുന്നു അറസ്റ്റ് ചെയ്യുന്നത്.

രണ്ടുദിവസം കസ്റ്റഡിയിൽ വേണമെന്ന ഇ.ഡിയുടെ അപേക്ഷ കള്ളപ്പണം വെളുപ്പിക്കൽ നിരോധനകേസുകൾ കൈകാര്യം ചെയ്യുന്ന കലൂരിലെ കോടതി ബുധനാഴ്ച പരിഗണിക്കാനിരിക്കുകയാണ്. പി.ആർ അരവിന്ദാക്ഷന്റെ അറസ്റ്റ് സി.പി.എമ്മിനെ തീർത്തും വെട്ടിലാക്കി. മറ്റു നേതാക്കൾക്കെതിരെയും ഇ.ഡിയുടെ നടപടി ഉണ്ടാകുമെന്ന ആശങ്കകൂടി ഇതിനൊപ്പമുണ്ട്. മുൻ മന്ത്രി എ.സി.മൊയ്തീൻ എം.എൽ.എ, സംസ്ഥാന കമ്മിറ്റി അംഗം എം.കെ.കണ്ണൻ, കോർപ്പറേഷൻ കൗൺസിലർ അനൂപ് ഡേവിസ് കാട എന്നിവരെ ഇ.ഡി. നേരത്തെ ചോദ്യം ചെയ്തിരുന്നു എന്നതും സി പി എമ്മിന്റെ കുഴക്കുന്നുണ്ട്.

കരുവന്നൂർ സഹ.ബാങ്കിലെ തട്ടിപ്പിൽ അരവിന്ദാക്ഷന്റെ പങ്ക് സംബന്ധിച്ച് റിമാൻഡിൽ കഴിയുന്ന രണ്ടാം പ്രതിയും ഇടനിലക്കാരനുമായ പി.പി. കിരൺ ഉൾപ്പെടെ നിരവധി പേരിൽനിന്നാണ് ഇ ഡി മൊഴികൾ എടുത്തിരിക്കുന്നത്. റിമാൻഡിലുള്ള ഒന്നാം പ്രതിയും ഇടനിലക്കാരനുമായ പി. സതീഷ്‌കുമാർ, സഹോദരൻ പി. ശ്രീജിത്ത് എന്നിവരുടെ അക്കൗണ്ടിൽനിന്ന് വൻതുക അരവിന്ദാക്ഷന്റെ അക്കൗണ്ടിലേയ്ക്ക് കൈമാറ്റം ചെയ്തതിന്റെ രേഖകളും കണ്ടെത്തിയിട്ടുണ്ട്.

സതീഷ്‌കുമാറിൽനിന്ന് ഇ ഡി പിടിച്ചെടുത്ത ഫോണിൽനിന്ന് അരവിന്ദാക്ഷനുമായുള്ള ഇടപാടുകൾ സംബന്ധിച്ച സംഭാഷണങ്ങൾ ലഭിച്ചിട്ടുണ്ട്. ചോദ്യം ചെയ്യുമ്പോൾ, അരവിന്ദാക്ഷൻ വിവരങ്ങൾ മറച്ചുവെക്കുകയും, ആദായനികുതി റിട്ടേണുകൾ ഉൾപ്പെടെ ഉള്ള രേഖകൾ നൽകാൻ നൽകാൻ വിസമ്മതിക്കുകയും ഉണ്ടായി. അമ്മയുടെ പേരിലുള്ള വസ്തുവും ഒരുബാങ്ക് അക്കൗണ്ടുമാണ് ഇ ഡി ക്ക് മുന്നിൽ വെളിപ്പെടുത്താൻ തയ്യാറായത്. അരവിന്ദാക്ഷൻ വഴി സതീഷ്‌കുമാർ നിരവധി ബിനാമി ഇടപാടുകളും വസ്തുഇടപാടുകളും നടത്തിയിട്ടുണ്ടെന്നു ഇ ഡി കണ്ടെത്തിയിരുന്നതിനാൽ അരവിന്ദാക്ഷന്റെ ഇ ഡി പരമാവധി മുറുക്കി.

പെരിങ്ങടൂർ സഹകരണബാങ്ക്, ധനലക്ഷ്‌മി ബാങ്ക് എന്നിവിടങ്ങളിലെ അക്കൗണ്ടുകൾ ആണ് നിഷ്പ്രയാസം കുരുക്ക് മുറുക്കാൻ ഇ.ഡി കണ്ടെത്തിയിരുന്നത്. 2015, 2016, 2017 വർഷങ്ങളിൽ അക്കൗണ്ടുകൾവഴി അരവിന്ദാക്ഷൻ വൻതോതിൽ ഇടപാടുകൾ നടത്തി. കൗൺസിലർ എന്ന നിലയിൽ ലഭിക്കുന്ന ഓണറേറിയമാണ് സമ്പാദ്യമെന്ന് അറിയിച്ചെങ്കിലും പുറമെ 50ലക്ഷം രൂപയുടെ ഇടപാടുകൾ നടത്തിയതായി കണ്ടെത്തുകയായിരുന്നു.

സി പി എമ്മിന്റെ ഉന്നതനേതാക്കൾ ഉൾപ്പെടെ വമ്പന്മാരുമായി അരവിന്ദാക്ഷന് ബന്ധമുണ്ട്. തട്ടിപ്പിൽ ഗുണഭോക്താക്കളായവരെക്കുറിച്ച് അരവിന്ദാക്ഷന് അറിയുന്നതാണ്. സതീഷ്‌കുമാർ നടത്തിയ തട്ടിപ്പിലൂടെയാണ് 50ലക്ഷംരൂപ നേടിയതെന്നതിന് തെളിവും കിട്ടി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണിതെന്ന് റിമാന്റ് റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.

സി.കെ. ജിൽസ് ആവട്ടെ സ്വന്തവും ബിനാമിപ്പേരുകളിലും 5.06 കോടി രൂപയുടെ വായ്പ തട്ടിയെടുക്കുകയായിരുന്നു. സി ക്ളാസ് അംഗത്വം മാത്രമാണ് ജിൽസിനുള്ളത്. ഈടുവച്ചവസ്തു വില്ക്കുകയും ചെയ്തിട്ടുണ്ട്. ചോദ്യംചെയ്യലിൽ തട്ടിപ്പുകൾ സംബന്ധിച്ച വിവരം നൽകാൻ തയ്യാറായിട്ടില്ലെന്നും റിമാന്റ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നു.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Crime

കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

Published

on

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.

പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.

സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.

Continue Reading

Latest News

Crime1 year ago

കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ...

Latest News1 year ago

തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് സർവീസിന്റെ സാധ്യത പഠനം നടക്കുന്നു

തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ആദ്യത്തെ വന്ദേ ഭാരത് സർവീസിന്റെ സാധ്യത പഠനം നടക്കുന്നു. പില്‍ഗ്രിം ടൂറിസം (തീര്‍ത്ഥാടനം) പദ്ധതിയില്‍ ഉള്‍പ്പെടുത്തി വന്ദേഭാരതിന്റെ സാധ്യത പഠനം ആണ് നടക്കുന്നത്....

Latest News1 year ago

കമാലുദ്ദീൻ സയീദിനെ അജ്ഞാതർ കൊലപ്പെടുത്തി? ശരീരത്തിൽ നിരവധി മുറിവുകൾ

ഇസ്ലാമാബാദ് . ആഗോള ഭീകരൻ ഹാഫീസ് സയീദിന്റെ മകൻ കമാലുദ്ദീൻ സയീദിനെ അജ്ഞാതർ കൊലപ്പെടുത്തി എന്ന് റിപ്പോർട്ടുകൾ. പാകിസ്താനിലെ പെഷവാറിൽ നിന്ന് അജ്ഞാതർ തട്ടിക്കൊണ്ടുപോയ കമാലുദ്ദീന്റെ മൃതദേഹം...

Crime1 year ago

കൊള്ളയടിച്ച പണത്തിന്റെ കുഴി നികത്താൻ കേരളാ ബാങ്കിൽ നിന്നും 50 കോടി രൂപ വക മാറ്റുന്നു

തൃശൂർ . സി പി എം നേതാക്കളും പരിവാരങ്ങളും കരുവന്നൂർ ബാങ്ക് തട്ടിപ്പിലൂടെ കൊള്ളയടിച്ച പണത്തിന്റെ കുഴി നികത്താൻ കേരളാ ബാങ്കിൽ നിന്നും 50 കോടി രൂപ...

Crime1 year ago

വയനാട്ടിൽ 14 കാരനായ സൈബർ കുട്ടി ഭീകരൻ അറസ്റ്റിലായി

കൽപ്പറ്റ . എഐ ടെക്നോളജി ഉപയോഗപ്പെടുത്തി സൈബർ രംഗത്ത് ഭീകര പരിവേഷം നേടിയ 14 കാരനെ വയനാട് സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ്...

Crime1 year ago

സൈബർ ഭീഷണിയിൽ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവം പോലീസ് അന്വേഷിക്കുന്നു

കോഴിക്കോട് . സൈബർ സെല്ലിന്റെ പേരിൽ വ്യാജ സന്ദേശം ലഭിച്ച പിറകെ കോഴിക്കോട് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം തുടങ്ങി. വ്യാജ സന്ദേശം ലഭിച്ച ശേഷം കത്തെഴുതി...

Crime1 year ago

നബി ദിനത്തിൽ നിസ്‌കാരത്തിനെത്തിയ ന്യൂനപക്ഷ മോർച്ച ദേശീയ ജനറൽ സെക്രട്ടറിയ്‌ക്ക് നേരെ മുന്നാറിൽ ആക്രമണം

ഇടുക്കി . കേരളത്തിൽ മത തീവ്രവാദികളുടെ അഴിഞ്ഞാട്ടം അതിരു കടക്കുന്നതായ വാർത്തകളാണ് പുറത്ത് വരുന്നത്. നബി ദിനത്തിൽ നിസ്‌കാരത്തിനെത്തിയ ന്യൂനപക്ഷ മോർച്ച ദേശീയ ജനറൽ സെക്രട്ടറിയ്‌ക്ക് നേരെ...

Latest News1 year ago

അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ

അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. കാനഡ തീവ്രവാദികൾക്കും ഭീകരവാദികൾക്കും പ്രവർത്തനയിടം നൽകുന്നു. വാഷിംഗ്ടൺ ഡിസിയിൽ നടന്ന പരിപാടിയിൽ ആണ്...

Latest News1 year ago

വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി

ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന വനിതാ സംവരണ ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകാരം നൽകി. വ്യാഴാഴ്‌ച രാഷ്ട്രപതി ബില്ലിന് അംഗീകാരം...

Latest News1 year ago

മൂന്നാറിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ പ്രത്യേക ദൗത്യസംഘം എത്തുന്നതിൽ വിറളി പിടിച്ച് എം എം മണി

തൊടുപുഴ . മൂന്നാറിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ കോടതി ഉത്തരവിനെ തുടർന്ന് പ്രത്യേക ദൗത്യസംഘം എത്തുന്നതിൽ വിറളി പിടിച്ച് എം എം മണി എം എൽ എ....

Trending