Entertainment
‘ഞാൻ പ്രസവം എൻജോയ് ചെയ്യുമ്പോൾ മലയാളിക്കത് കൾച്ചറൽ ഷോക്കായിരുന്നു’ ശ്വേത മേനോൻ

ബ്ലെസിയുടെ സംവിധാനത്തിൽ 2010 ൽ പിറന്ന ചിത്രമാണ് കളിമണ്ണ്. ചിത്രത്തിനുവേണ്ടി നായിക ശ്വേത മേനോൻ തന്റെ കടിഞ്ഞൂൽ പ്രസവം ക്യാമറയിൽ പകർത്തിയത് വാർത്തയായിരുന്നു. വിദേശ ഭാഷ ചിത്രങ്ങളിൽ ഇത്തരം ചിത്രീകരണങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും മലയാളത്തിലാദ്യമായിട്ടായിരുന്നു അത്. കളിമണ്ണ് എന്ന സിനിമ തിയറ്ററിൽ ഇറങ്ങിയപ്പോൾ പ്രസവം കാണാൻ വേണ്ടി മാത്രം ടിക്കെറ്റെടുത്തവർ വരെ കേരളത്തിലുണ്ടായുരുന്നു. അക്കാലത്ത് ചിലർ ശ്വേതക്കെതിരെ കോടതിയിൽ കേസ് കൊടുക്കുക വരെ ഉണ്ടായി.
മസ്തിഷ്ക മരണം സംഭവിച്ച ഭർത്താവിന്റെ ഭീജത്തിൽ നിന്നും കൃത്രിമ ഗർഭം സ്വീകരിച്ചാണ് ശ്വേതയുടെ കഥാ പാത്രം മീര ഗർഭിണിയാവുന്നത്. യഥാർത്ഥ ജീവിതത്തിൽ ശ്വേത അനുഭവിച്ച കഷ്ടപ്പാടുകൾ സിനിമയിലെ കഥാപാത്രത്തിലൂടെ ബ്ലെസി കാണിച്ചിട്ടുണ്ട്. പത്തു വർഷത്തിനു ശേഷം രസകരമായ വെളിപ്പെടുത്തൽ നടത്തുകയാണ് ഇപ്പോൾ ശ്വേത.
ബോംബയിൽ പ്രസവം എൻജോയ് ചെയ്യുന്ന സമയത്തൊക്കെ കേരളത്തിൽ വിവാദം ആളിപ്പടരുകയായിരുന്നു. മാധ്യമ സിൻഡിക്കേറ്റ് എന്ന യൂടൂബ് ചാനലിന് കൊടുത്ത അഭിമുഖത്തിലാണ് ശ്വേത ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്. കൂടാതെ സംവിധായകൻ ബ്ലെസിയുടെ ചിത്രത്തിൽ ഒരു വേഷം ആഗ്രഹിച്ച് നടക്കവെ അദ്ദേഹത്തെ അവാർഡ് ഫംങ്ഷനിൽ വെച്ച് ശ്വേത കാണുകയായിരുന്നു. അപ്പോൾ തന്നെ അദ്ദേഹവുമായി സംസാരിക്കാൻ അവസരം കിട്ടി. മടിക്കാതെ ആഗ്രഹം തുറന്നു പറഞ്ഞു. ഗർഭിണിയായ സ്ത്രീയുടെ കഥാപാത്രം ചെയാൻ ആളെ നോക്കുന്നു എന്നുള്ള മറുപടിയാണ് കിട്ടിയത്.
അന്ന് നടന്നത് വെറും ചർച്ച മാത്രമായിരുന്നു. പിന്നീട് ശ്വേത ഗർഭിണിയായപ്പോൾ ബ്ലെസി പറഞ്ഞ കാര്യം ഓർക്കുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ വിളിച്ചു. സിനിമാ കഥ ഇതുവരെ തയ്യാറാക്കിയിട്ടില്ലായിരുന്നു. ശ്വേതയുടെ ഭർത്താവിന്റെ സമ്മതവും കിട്ടി. കഥ തയ്യാറായപ്പോൾ കളിമണ്ണ് എന്ന ചിത്രം പിറന്നു. ബ്ലെസിയെ വിളിക്കാൻ തോന്നിയതിനു കാരണം മോളാണ്. ഒരു പക്ഷെ അവൾ തീരുമാനിച്ചിരിക്കും സിനിമയിലൂടെ ഈ ലോകത്തേക്ക് കടന്നുവരാമെന്ന്.
പക്ഷെ താൻ അറിഞ്ഞിരുന്നില്ലെങ്കിലും ഒരുപാട് വിവാദം സൃഷ്ടിച്ചായിരുന്നു ചിത്രം പ്രേക്ഷകർക്കുമുന്നിലെത്തിയത്. ഈ കഥയൊന്നുമറിയാതെ ബോംബയിൽ പ്രസവം എൻജോയ് ചെയ്യുകയായിരുന്നു താൻ. പലരും എനിക്കെതിരെ കേസുവരെ കൊടുത്തിരുന്നു,ശ്വേത പറയുന്നു. പെട്ടന്നുണ്ടായ ഒരു കൾച്ചറൽ ഷോക്കിന്റെ ഭാഗമായിരുന്നു അത്. ഇപ്പോൾ നോക്കൂ,പ്രഗ്നൻസി കൺസീവ് ചെയ്തതു മുതൽ എല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയാണ് മലയാളികൾ. അന്ന് എന്നെ കുറ്റപ്പെടുത്തിയവർ തന്നെയാണല്ലൊ ഇതൊക്കെ ചെയ്യുന്നത് എന്നറിയുമ്പോൾ രസം തോന്നുന്നു എന്നാണ് ശ്വേത പറയുന്നത്. മകൾ സബൈന ഏറ്റവും പ്രായം കുറഞ്ഞ ബാലതാരം എന്ന നിലയിൽ ഗിന്നസ് വേൾഡ് റെക്കോടിന് അർഹയായതിലും സിനിമക്ക് പങ്കുണ്ട്. ഗിന്നസ് വേൾഡ് റെക്കോട് ടീം അംഗങ്ങൾ സിനിമയുടെ അണിയറ പ്രവർത്തകരുമായി ബന്ധപ്പെടുകയായിരുന്നു.
Entertainment
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം

ചെന്നൈ . തന്റെ പുതിയ സിനിമയായ മാർക്ക് ആന്‍റണിയുടെ ഹിന്ദി പതിപ്പിന്റെ പ്രദര്‍ശനത്തിനും സര്‍ട്ടിഫിക്കറ്റിനുമായി മുംബൈയിലെ സെന്‍സര്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ക്ക് 6.5 ലക്ഷം കൈക്കൂലി കൊടുക്കേണ്ടി വന്നുവെന്ന വെളിപ്പെടുത്തലുമായി നടന്‍ വിശാല്‍ രംഗത്ത്. ചിത്രത്തിന്റെ സ്ക്രീനിങ്ങിന് മൂന്നു ലക്ഷവും, യു/എ സർട്ടിഫിക്കറ്റ് കിട്ടാൻ മൂന്നര ലക്ഷം രൂപയും നൽകേണ്ടി വന്നെന്നാണ് വിശാല്‍ എക്സില്‍ പങ്കുവെച്ച അഴിമതി ആരോപണത്തിൽ പറഞ്ഞിട്ടുള്ളത്. സംഭവത്തിൽ, ഇത്തരമൊരു അവസ്ഥ നിര്‍ഭാഗ്യകരമാണെന്നും ഉടന്‍ അന്വേഷണം നടത്തുമെന്നും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
നടന്‍ വിശാലിന് സ്ക്രീനിങ്ങിനും, യു/എ സർട്ടിഫിക്കറ്റ് കിട്ടാനുമായി കൈക്കൂലി വാങ്ങിയ വ്യക്തികളുടെ പേരു വിവരങ്ങളും പണമയച്ചുകൊടുത്ത ബാങ്ക് അക്കൗണ്ട് നമ്പറുകളും നടന്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. ആരോപണത്തില്‍ അന്വേഷണം നടത്താനായി വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം മുതിർന്ന ഉദ്യോഗസ്ഥനെ ഉടൻ മുംബൈയ്‌ക്ക് അയച്ചിട്ടുണ്ട്. വിശാൽ ഉന്നയിച്ച ആരോപണത്തിലുൾപ്പെട്ടവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചിരിക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മഹാരാഷ്‌ട്ര മുഖ്യമന്ത്രിയേയും ടാഗ് ചെയ്തുകൊണ്ടാണ് വിശാൽ ഇത് സംബന്ധിച്ച വീഡിയോ എക്സില്‍ പങ്കുവെച്ചിട്ടുള്ളത്. സിനിമയില്‍ അഴിമതി കാണിക്കുന്നതില്‍ കുഴപ്പമില്ലെന്നും എന്നാൽ യഥാര്‍ത്ഥ ജീവിതത്തില്‍ അഴിമതി കാണുന്നത് ദഹിക്കില്ലെന്നും വിശാലിന്റെ സമൂഹമാധ്യമ പോസ്റ്റിൽ പറഞ്ഞിരിക്കുന്നു. രവിചന്ദ്രൻ സംവിധാനം ചെയ്ത മാർക്ക് ആന്‍റണി ടൈം ട്രാവൽ ചിത്രമാണ്. വിശാലും എസ്. ജെ സൂര്യയുമാണ് പ്രധാന വേഷത്തില്‍ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment2 years ago
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years ago
സൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years ago
അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Entertainment2 years ago
സിനിമാ – സീരിയൽ താരം അപർണ നായർ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
-
Latest News2 years ago
ഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Crime2 years ago
പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച