Culture
ഭാരതം ദേവസംസ്കൃതിയുടെ അവകാശികളാണെന്ന് ഡോ. മോഹന്‍ ഭാഗവത്

ഹരിദ്വാര്‍ . ഭാരതം ദേവസംസ്കൃതിയുടെ അവകാശികളാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സൂര്യനെയും പ്രകാശത്തെയും ആരാധിക്കുന്ന നാടാണ് ഭാരതം. ഇത് ഊര്‍ജ്ജത്തിന്റെ പ്രകാശനമാണ്. ആത്മതേജസ്സിന്റെ ആരാധനയാണ്. സൂര്യാരാധനയിലൂടെ ഗായത്രി പരിവാര്‍ മുന്നോട്ടു വെക്കുന്നതും ഈ ഊര്ജ്ജാരാധനയാണ്. ഭാരതീയ സാധകര്‍ പ്രപഞ്ചനന്മയ്ക്കായുള്ള വഴികള്‍ തേടുകയാണ് ചെയ്തതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. ഹരിദ്വാറിലെ ദേവ് സംസ്കൃതി വിശ്വവിദ്യാലയത്തില്‍ ജി20യുമായി ബന്ധപ്പെട്ട് നടന്ന ദ്വിദിന ‘വസുധൈവ കുടുംബകം’ പ്രഭാഷണ പരമ്പരയുടെ രണ്ടാം ദിവസം ഗായത്രി പരിവാര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഡോ. മോഹന്‍ ഭാഗവത്.
സര്‍വ്വര്‍ക്കും സുഖം ഭവിക്കട്ടെ എന്ന പ്രാര്‍ത്ഥനയാണ് നമ്മുടേത്. അവനവന്റെ സുഖം മാത്രം ആഗ്രഹിക്കാതെ, സര്‍വ്വചരാചരങ്ങളുടെയും ക്ഷേമത്തിന് വേണ്ടി നിലകൊള്ളുന്ന പാരമ്പര്യമാണ് ഭാരതത്തിനുള്ളത്. ഭാരതം മുന്നോട്ടുവച്ചതാണ് വസുധൈവ കുടുംബകം എന്ന ആപ്തവാക്യം. ജി.20 സമ്മേളനങ്ങള്‍ക്ക് ഭാരതം ആതിഥ്യം വഹിക്കുന്നതോടെ ഈ ദര്‍ശനം ലോകമെമ്പാടും എത്തുമെന്നും ആര്‍എസ്എസ് സര്‍സംഘചാലക് പറഞ്ഞു.
സര്‍വകലാശാല പുറത്തിറക്കിയ യജന്‍ മൊബൈല്‍ ആപ്പിന്റെ പ്രകാശനം ചടങ്ങില്‍ ഡോ.മോഹന്‍ ഭാഗവത് നിര്‍വ്വഹിച്ചു. ദേവ്സംസ്കൃതി സര്‍വകലാശാലാ വിസി ഡോ.ചിന്മയ് പാണ്ഡ്യ, മുന്‍ വിസി ശരദ് പര്ധി എന്നിവര്‍ സംസാരിച്ചു. പരിപാടിക്ക് മുന്നോടിയായി സര്‍വകലാശാലാ കാമ്പസിലെ പ്രജ്ഞേശ്വര് മഹാദേവന് സര്‍സംഘചാലക് അഭിഷേകം നടത്തി. കാമ്പസില്‍ ചന്ദനത്തൈ നട്ടു പരിസ്ഥിതി സംരക്ഷണ സന്ദേശം നല്കി. ശൗര്യ ദീവാറില്‍ ഒരുക്കിയ ധീര സൈനികരുടെ ചിത്രങ്ങളില്‍ മോഹന്‍ ഭാഗവത് പുഷ്പാര്‍ച്ചന നടത്തി.
Culture
വന്ദേഭാരത് പറക്കും, തിരുപ്പതി വെങ്കിടാചലപതിയെ തൊഴാൻ വെറും 95 മിനിറ്റിൽ എത്താം

ചെന്നൈ . പ്രധാനമന്ത്രി നരേന്ദ്ര മോദി പുതുതായി ഫ്ളാഗ് ഓഫ് ചെയ്ത ചെന്നൈ – വിജയവാഡ വന്ദേഭാരത് എക്സ്പ്രസിന്റെ വരവ് തിരുപ്പതിയിലേക്ക് പോകുന്ന ഭക്തർക്ക് ആശ്വാസമായി. മറ്റ് ട്രെയിനുകളിൽ ചെന്നൈയിൽ നിന്നുള്ള യാത്ര മൂന്ന് മണിക്കൂർ വേണ്ടി വരുന്ന സ്ഥാനത്ത് വന്ദേഭാരത് 136 കിലോമീറ്റർ താണ്ടുന്നത് വെറും 95 മിനിറ്റ് നേരം കൊണ്ടാണ്. വന്ദേഭാരത് യാത്ര ലാഭിക്കുന്നത് ഒന്നര മണിക്കൂർ സാമാന്യായം എന്നതാണ് എടുത്ത് പറയേണ്ടത്.
രാജ്യത്ത് ഒമ്പത് വന്ദേഭാരത് എക്സ്പ്രസുകളാണ് ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്യുന്നത്. കേരളത്തിൽ അടക്കം വിവിധ സംസ്ഥാനങ്ങളിലെ പ്രധാന റൂട്ടുകളിലാണ് പുതിയ സർവീസ് വന്നത്. ചെന്നൈയിൽ നിന്നും നിത്യവും ആയിരക്കണക്കിന് ഭക്തരാണ് തിരുപ്പതി വെങ്കിടാചലപതിയെ സന്ദർശികാനായി പോയി വരുന്നത്. പുതിയ വന്ദേഭാരത് സർവീസ് ആരംഭിച്ചതോടെ മൂന്ന് മണിക്കൂർ യാത്ര ഒന്നര മണിക്കൂറായി ഭക്തർക്ക് കുറഞ്ഞു കിട്ടി. ചെന്നൈയിൽ നിന്നും പുറപ്പെടുന്ന വന്ദേഭാരത് 136 കിലോ മീറ്റർ താണ്ടി 95 മിനിറ്റ് കൊണ്ട് തിരുപ്പതിക്ക് അടുത്തുള്ള റെനിഗുണ്ട സ്റ്റേഷനിൽ എത്തും. അവിടെ നിന്നും നിന്നും ഒമ്പത് കിലോ മീറ്റർ മാത്രമാണ് തിരുപ്പതി ക്ഷേത്രത്തിലേക്ക് പിന്നീടുള്ളത്.
ഇതേ റൂട്ടിൽ ദിവസേന ഓടുന്ന സപ്തഗിരി, ഗരുഡാദ്രി എക്സ്പ്രസുകൾക്ക് രണ്ട് മണിക്കൂറും 40 മിനിറ്റും വേണം തിരുപ്പതിയിലെത്താൻ. ഇനി ചെന്നൈയിൽ നിന്നും വന്ദേഭാരത് എക്സ്പ്രസിൽ തിരുപ്പതിക്ക് എത്തുന്നവർക്ക് ഒന്നര മണിക്കൂർ കൊണ്ട് തിരുപ്പതി വെങ്കിടാചലപതിയെ തൊഴാനാവും. പുതിയ വന്ദേഭാരത് ഭക്തർക്ക് വലിയ ആശ്വാസമായിരിക്കുകയാണ്.
-
Entertainment2 years ago
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Latest News2 years ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years ago
സൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years ago
അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Latest News2 years ago
ഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Crime2 years ago
പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച
-
Interview5 years ago
പ്രതി “പൂവങ്കോഴി” ആണെങ്കിലും പ്രതികരിക്കാതെ മഞ്ജു വാര്യർ