Culture
ഇന്ത്യ സഖ്യം രൂപീകരിച്ചിരിക്കുന്നത് ഹിന്ദുമതത്തിനെതിരെ പോരാടാനാണെന്ന് തമിഴ്നാട് മന്ത്രി കെ.പൊൻമുടി

ചെന്നൈ . പ്രതിപക്ഷ പാർട്ടികൾ ചേർന്ന് ഐ.എൻ.ഡി.ഐ.എ സഖ്യം രൂപീകരിച്ചിരിക്കുന്നത് ഹിന്ദുമതത്തിനെതിരെ പോരാടാനാണെന്ന് തമിഴ്നാട് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.പൊൻമുടി. സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദനിധി സ്റ്റാലിന്റെ ആഹ്വാനത്തിനെതിരെ രാജ്യത്താകെ പ്രതിഷേധം ഉയരുന്നതിനിടെയാണ് പ്രതിപക്ഷ സഖ്യം ഹിന്ദുമതത്തെ എതിർക്കാൻ രൂപപ്പെട്ടതാണെന്ന ഡിഎംകെ നേതാവിന്റെ വെളിപ്പെടുത്തൽ കൂടി ഉണ്ടായിരിക്കുന്നത്.
ഹിന്ദുമതത്തെ ഉന്മൂലനം ചെയ്യണമെന്ന ആഹ്വാനത്തിനെ തള്ളിപ്പറയാൻ തയ്യാറാകാത്തതോടെ പ്രതിപക്ഷ സഖ്യത്തിന്റെ അജണ്ട അതാണെന്ന് ഇതോടെ വ്യക്തത വരുകയാണ്. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായ ഡി എം കെ യുടെ മന്ത്രി തന്നെ സത്യം തുറന്നു പറഞ്ഞിരിക്കുകയാണ്. പൊന്മുടിയുടെ പ്രസ്താവന പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തുമെന്നു ഇതോടെ ഉറപ്പായി.
‘മാദ്ധ്യമങ്ങളിലൂടെയടക്കം സനാതന ധർമ്മത്തെ എതിർക്കുകയെന്നതാണ് നമ്മുടെ തത്വം. ഞങ്ങൾ ഇതിനോടകം തന്നെ സൂചിപ്പിച്ചിട്ടുണ്ട്. ഇന്ത്യ എന്നത് സനാതന ധർമ്മത്തിനെതിരെ രൂപീകരിച്ച ഒരു സഖ്യമാണ്. നമ്മുക്ക് പല അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകാം. എന്നാൽ, സനാതന ധർമ്മത്തെ എതിർക്കുന്നതിൽ ആർക്കും അഭിപ്രായ വ്യത്യാസമില്ല. ഈ സഖ്യത്തിലെ എല്ലാവരും തുല്യത കൊണ്ടുവരാനും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനും സ്ത്രീകൾക്കും പുരുഷന്മാർക്കുമിടയിലുള്ള സമത്വത്തിനും ആഗ്രഹിക്കുന്നു. ഇന്ത്യാ സഖ്യം രൂപീകരിച്ച 26 പാർട്ടികളുടെയും അജണ്ട ഇതാണ്. ഇത് നടക്കണമെങ്കിൽ രാഷ്‌ട്രീയ ശക്തി വേണം’ എന്നാണ് കെ.പൊൻമുടി പറഞ്ഞിരിക്കുന്നത്.
ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ്മ ഉന്മൂലന ആഹ്വാനത്തെ പിന്തുണച്ച് ഡിഎംകെ നേതാവ് എ രാജയും രംഗത്തു വന്നു. സനാതന ധര്‍മ്മത്തെ സംബന്ധിച്ച ഉദയനിധി സ്റ്റാലിന്റെ നിലപാട് മൃദുവായിപോയെന്നാണ് രാജ പറഞ്ഞിരിക്കുന്നത്. ‘സനാതന ധര്‍മ്മത്തെ എച്ച്‌ഐവിയോടും കുഷ്ഠരോഗത്തോടുമാണ് താരതമ്യം ചെയ്യേണ്ടത് എന്നാണു രാജ പറഞ്ഞത്. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ മകനും കോൺഗ്രസ് എംഎൽഎയുമായ പ്രിയങ്ക് ഖാർഗെയും ഉദയനിധിക്ക് പിന്തുണ നൽകിയിരുന്നു. എല്ലാ പാർട്ടികൾക്കും അവരുടെ അഭിപ്രായം പ്രകടിപ്പിക്കാൻ സ്വാതന്ത്ര്യമുണ്ട് എന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരാമർശത്തെ തള്ളാതെ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും പ്രതികരിച്ചിരുന്നത്. ഇതിൽ നിന്ന് കൃത്യമായി ഹിന്ദുമതത്തിനെതിരെയും സനാതന ധർമ്മത്തിനെതിരെയുമാണ് പ്രത്യപക്ഷ സഖ്യം എന്ന് അടിവരയിട്ടിരിക്കുകയാണ്.
‘ആത്മാവ് തന്നെയാണ് ബ്രഹ്മം, ബ്രഹ്മാവിനെ അറിയുന്നയാൾ ആത്മാവിനെ ഭജിക്കുന്നു, മറ്റൊന്നിനെയും ഭജിക്കുന്നില്ല’ – ശ്രീ നാരായണ ഗുരു
Culture
വന്ദേഭാരത് പറക്കും, തിരുപ്പതി വെങ്കിടാചലപതിയെ തൊഴാൻ വെറും 95 മിനിറ്റിൽ എത്താം

ചെന്നൈ . പ്രധാനമന്ത്രി നരേന്ദ്ര മോദി പുതുതായി ഫ്ളാഗ് ഓഫ് ചെയ്ത ചെന്നൈ – വിജയവാഡ വന്ദേഭാരത് എക്സ്പ്രസിന്റെ വരവ് തിരുപ്പതിയിലേക്ക് പോകുന്ന ഭക്തർക്ക് ആശ്വാസമായി. മറ്റ് ട്രെയിനുകളിൽ ചെന്നൈയിൽ നിന്നുള്ള യാത്ര മൂന്ന് മണിക്കൂർ വേണ്ടി വരുന്ന സ്ഥാനത്ത് വന്ദേഭാരത് 136 കിലോമീറ്റർ താണ്ടുന്നത് വെറും 95 മിനിറ്റ് നേരം കൊണ്ടാണ്. വന്ദേഭാരത് യാത്ര ലാഭിക്കുന്നത് ഒന്നര മണിക്കൂർ സാമാന്യായം എന്നതാണ് എടുത്ത് പറയേണ്ടത്.
രാജ്യത്ത് ഒമ്പത് വന്ദേഭാരത് എക്സ്പ്രസുകളാണ് ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്യുന്നത്. കേരളത്തിൽ അടക്കം വിവിധ സംസ്ഥാനങ്ങളിലെ പ്രധാന റൂട്ടുകളിലാണ് പുതിയ സർവീസ് വന്നത്. ചെന്നൈയിൽ നിന്നും നിത്യവും ആയിരക്കണക്കിന് ഭക്തരാണ് തിരുപ്പതി വെങ്കിടാചലപതിയെ സന്ദർശികാനായി പോയി വരുന്നത്. പുതിയ വന്ദേഭാരത് സർവീസ് ആരംഭിച്ചതോടെ മൂന്ന് മണിക്കൂർ യാത്ര ഒന്നര മണിക്കൂറായി ഭക്തർക്ക് കുറഞ്ഞു കിട്ടി. ചെന്നൈയിൽ നിന്നും പുറപ്പെടുന്ന വന്ദേഭാരത് 136 കിലോ മീറ്റർ താണ്ടി 95 മിനിറ്റ് കൊണ്ട് തിരുപ്പതിക്ക് അടുത്തുള്ള റെനിഗുണ്ട സ്റ്റേഷനിൽ എത്തും. അവിടെ നിന്നും നിന്നും ഒമ്പത് കിലോ മീറ്റർ മാത്രമാണ് തിരുപ്പതി ക്ഷേത്രത്തിലേക്ക് പിന്നീടുള്ളത്.
ഇതേ റൂട്ടിൽ ദിവസേന ഓടുന്ന സപ്തഗിരി, ഗരുഡാദ്രി എക്സ്പ്രസുകൾക്ക് രണ്ട് മണിക്കൂറും 40 മിനിറ്റും വേണം തിരുപ്പതിയിലെത്താൻ. ഇനി ചെന്നൈയിൽ നിന്നും വന്ദേഭാരത് എക്സ്പ്രസിൽ തിരുപ്പതിക്ക് എത്തുന്നവർക്ക് ഒന്നര മണിക്കൂർ കൊണ്ട് തിരുപ്പതി വെങ്കിടാചലപതിയെ തൊഴാനാവും. പുതിയ വന്ദേഭാരത് ഭക്തർക്ക് വലിയ ആശ്വാസമായിരിക്കുകയാണ്.
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment2 years ago
സിനിമാ – സീരിയൽ താരം അപർണ നായർ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
-
Latest News2 years ago
പുതുപ്പള്ളിയിൽ ജെയ്ക് നിലം പൊത്തി, ചാണ്ടി ഉമ്മനു റെക്കോർഡ് ഭൂരിപക്ഷം.
-
Crime2 years ago
അപർണ പി.നായർ ജീവനൊടുക്കിയത് മനം നൊന്ത് , അന്ത്യ യാത്രയെ പറ്റി പറഞ്ഞത് അമ്മയോട് മാത്രം
-
Latest News1 year ago
തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് സർവീസിന്റെ സാധ്യത പഠനം നടക്കുന്നു
-
Entertainment2 years ago
‘മോഹൻലാൽ മന്ത്രിയാകും, കാവ്യക്ക് ഭർതൃയോഗം ഇല്ല’ വയറ്റിപ്പിഴപ്പ് ജ്യോതിഷിയുടെ പ്രവചങ്ങൾ വൈറൽ
-
Interview5 years ago
മനസ്സുതുറന്ന് അനിൽ രാധാകൃഷ്ണൻ മേനോൻ
-
Entertainment1 year ago
നാലാമത്തെ കുഞ്ഞിനെ ദത്തെടുത്ത് മോഹൻ ലാലിന്റെ മകൾ വിസ്മയ