Latest News
ആനക്കൊമ്പ് കേസിൽ മോഹൻലാലിന് ആശ്വാസമായി ഹെെക്കോടതിയുടെ സ്റ്റേ
കൊച്ചി . നടൻ മോഹൻലാൽ പ്രതിയായ ആനക്കൊമ്പ് കേസിൽ നടനെതിരെ നടപടികൾ ഉണ്ടാകുമെന്നിരിക്കെ പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയിലെ തുടർ നടപടികൾ ഹെെക്കോടതി സ്റ്റേ ചെയ്തു. ആറ് മാസത്തേയ്ക്കാണ് ഈ സ്റ്റേ. മഹാനടന് ഇത് ആശ്വാസം നൽകും. മോഹൻലാൽ അടക്കമുള്ളവരോട് കേസിൽ നേരിട്ട് ഹാജരാകാൻ നേരത്തെ കീഴ്‌കോടതി നിർദേശിച്ചിരിക്കുമ്പോഴാണ് മോഹന്‍ലാലിന്റെ ഹര്‍ജിയില്‍ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ബെഞ്ച് നടപടികൾ സ്റ്റേ ചെയ്തു കൊണ്ട് ഉത്തരവിട്ടിരിക്കുന്നത്.
മോഹൻ ലാലിന്റെ രക്ഷക്കായി സർക്കാർ ഇതിനിടെ എത്തിയിരുന്നതാണ്. കേസ് പിൻവലിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ അപേക്ഷ മജിസ്ട്രേറ്റ് കോടതി തള്ളുകയായിരുന്നു. സംസ്ഥാന സർക്കാരിന്റെ ആവശ്യം പൊതുതാൽപര്യത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ ശക്തവും നീതിയുക്തവുമായ നടപടി ഉണ്ടായത്. തുടർന്ന് നവംബർ മൂന്നിന് മോഹൻലാൽ അടക്കമുള്ളവർ കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി നിർദേശിക്കുകയാണ് ഉണ്ടായത്. ഇത് കേസിൽ പ്രതിയായ മോഹൻലാലിനെതിരെ തുടർ നടപടികൾ ഉണ്ടാകുമെന്ന സാഹചര്യം ആണ് ഉണ്ടാക്കിയിരുന്നത്. കേസിൽ പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയിൽ വാദി ഭാഗം നിരത്തിയ തെളിവുകൾ ഒന്നടങ്കം നടന് എതിരായിട്ടാണ് ഉള്ളത്.
പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി തുടർനടപടികളാണ് ഹെെക്കോടതി ഇപ്പോൾ സ്റ്റേ ചെയ്തിരിക്കുന്നത്. മോഹന്‍ലാലിന്റെ ഹര്‍ജിയില്‍ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ഇടക്കാല ഉത്തരവ് നല്‍കിയിരിക്കുന്നത് എന്നതും എടുത്ത് പറയേണ്ടതുണ്ട്. 2011ലാണ് എറണാകുളം തേവരയിലെ മോഹൻലാലിന്റെ വസതിയിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡിനിടെ രണ്ടു ജോഡി ആനക്കൊമ്പുകൾ കണ്ടെത്തുന്നത്. വനം വകുപ്പ് കേസെടുത്തെങ്കിലും ചരിഞ്ഞ നാട്ടാനകളുടെ കൊമ്പുകളാണിതെന്ന് സർക്കാരും മോഹൻലാലും കോടതിയിൽ വാദിച്ച്, നിലവിൽ ഒരു സാധാരക്കാരനായിരുന്നെങ്കിൽ വർഷങ്ങളോളം ജയിലിൽ കിടക്കേണ്ട ശിക്ഷകളിൽ നിന്ന് മഹാനടനെ രക്ഷിക്കാനാണ് ഇതുവരെ ശ്രമം നടത്തി വന്നിരുന്നത്.
വാൽ കഷ്ണം : ജനങ്ങൾ ചോദിക്കുന്ന ചില ചോദ്യങ്ങൾ ഉണ്ട്, മോഹൻലാന്, അതല്ലെങ്കിൽ ലാലിന്റെ കൊമ്പിന് മാത്രമെന്താ കൊമ്പുണ്ടോ?പാവപെട്ട ഒരുത്തന്റെ കൈയ്യിൽ, അല്ലെങ്കിൽ വീട്ടിൽ നിന്നാണ് ഈ കൊമ്പുകൾ കണ്ടെത്തുന്നതെങ്കിൽ, വൈൽഡ് ലൈഫ് ആക്ടിന്റെ വന്യ ജീവി സംരക്ഷണ നിയമപ്രകാരം ഏതൊക്കെ സെക്ഷനുകൾ ഉൾപ്പെടുത്തി കേസെടുക്കുമായിരുന്നു? അവൻ ജാമ്യം പോലും ഇല്ലാതെ അഴിക്കുള്ളിൽ കിടക്കുമായിരുന്നു. സർക്കാർ കേസ് ഒഴിവാക്കാൻ കോടതിയെ സമീപിച്ചത് പോലും നിയമലംഘനമാണ്. പണം ഉള്ളവനും അധികാരം ഉള്ളവനും മാത്രമായുള്ളതല്ല കോടതികളെന്നു മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് പറഞ്ഞത് ഇവിടെ ഓർമ്മപ്പെടുത്തുകയാണ്.
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി
ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Entertainment2 years agoസെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years agoവനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years agoഅക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Latest News2 years agoസൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years agoഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Interview6 years agoപ്രതി “പൂവങ്കോഴി” ആണെങ്കിലും പ്രതികരിക്കാതെ മഞ്ജു വാര്യർ
-
Latest News2 years agoപ്രധാനമന്ത്രി നരേന്ദ്രമോദി ഒമ്പത് വന്ദേ ഭാരത് ട്രെയിനുകള്‍ പുതുതായി ഞായറാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും
-
Crime2 years agoപൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച

