Culture
ആത്മീയതയുടെ ആൽമരത്തിന് പിറന്നാൾ ആശംസകൾ നേർന്ന് ഗോകുലം ഗോപാലൻ
തിരിച്ചറിയപ്പെടാതെ ചിലർ ഒരു കാലത്ത് ചവിട്ടി മെതിക്കപ്പെട്ടവയിലെ നന്മയും നനവും സത്യവും മറ്റുചിലർ തിരിച്ചറിയപ്പെടുന്നത് കാലം കുറിക്കുന്ന സത്യമാണ്. സ്വാമി ഭദ്രാനന്ദിന്റെ ജീവിതത്തിലും ഇതൊരു പരമ യാഥാർഥ്യമാവുകയാണ്. സമൂഹത്തെ സ്വന്തം ശരീരമായി കാണുന്നവനാണ് ഒരു യഥാർത്ഥ സന്ന്യാസി. അയാൾ നിർഭയനും സമൂഹത്തിന്റെ തിന്മകൾക്കെതിരെ പ്രതീകരിക്കുന്നവനുമായിരിക്കും. സ്വാമി ഭദ്രാനന്ദിൽ ഈ രണ്ടു ഗുണങ്ങളും ഉണ്ട്.
കൃഷ്ണന് കുചേലൻ സുഹൃത്താണ്, അർജുനന് ഗുരുവാണ്, യശോദയ്ക്ക് മകനാണ്, ദുര്യോധനന് ശത്രുവാണ്, രാധക്ക് കാമുകനാണ്, രുഗ്മിണിക്ക് ഭർത്താവാണ് എന്നാൽ കംസന് കാലനുമാണ്. ഇത് പോലെ തന്നെ അസൂയാലുക്കൾക്കും ദേശ ദ്രോഹികൾക്കും സ്വാമി ഭദ്രാനന്ദിനെ ഇഷ്ടപെടണമെന്നില്ല. ചുരുക്കം ചില ഋഷി വര്യന്മാർക്ക് മാത്രം അനുഗ്രഹീതമായ ലഭിച്ച പ്രവചന സിദ്ധിയുള്ള, അത്യപൂർവ്വ ജന്മമായ സനാതന ധർമ്മ പ്രചാരകന് ഇന്ന് പിറന്നാൾ. ദക്ഷിണേന്ത്യൻ വ്യവസായിയും സിനിമ നിർമാതാവും ആയ ശ്രീ ഗോകുലം ഗോപാലൻ തന്റെ ഫേസ് ബുക്കിൽ കുറിച്ച ജന്മദിനാശംസ ഇങ്ങനെ.
‘ഭദ്രാനന്ദ് സ്വാമിയുടെ ജന്മദിനമാണ് ഇന്ന്. മനുഷ്യ സഹജമായ എല്ലാ സ്വഭാവസവിശേഷതകളും ഒരാളിൽ കാണുന്നത് അത്യപൂർവമാണ്.
സ്വാമിയോടൊപ്പമുള്ള നിമിഷങ്ങളിൽ പലപ്പോഴും ഞാനതു ദർശിച്ചിട്ടുണ്ട്. ആത്മീയതയുടെ ആൽമരം പോലെ അദ്ദേഹം തന്റെ ജീവിതപാതയിൽ പടർന്നു പന്തലിച്ചു വളർന്നുകൊണ്ടിരിക്കുന്നു. പലപ്പോഴും നല്ല ഉപദേശകനായും, വഴികാട്ടിയായും അദ്ദേഹം എന്നോടൊപ്പമുണ്ട്…. ഈയൊരു ജന്മദിനത്തിൽ വൈഭവഭൂഷണനായ സ്വാമിക്ക് ആയുരാരോഗ്യവും,നന്മയും ഹൃദയം കൊണ്ട് നേരുന്നു. – ഗോകുലം ഗോപാലൻ
Culture
വന്ദേഭാരത് പറക്കും, തിരുപ്പതി വെങ്കിടാചലപതിയെ തൊഴാൻ വെറും 95 മിനിറ്റിൽ എത്താം
ചെന്നൈ . പ്രധാനമന്ത്രി നരേന്ദ്ര മോദി പുതുതായി ഫ്ളാഗ് ഓഫ് ചെയ്ത ചെന്നൈ – വിജയവാഡ വന്ദേഭാരത് എക്സ്പ്രസിന്റെ വരവ് തിരുപ്പതിയിലേക്ക് പോകുന്ന ഭക്തർക്ക് ആശ്വാസമായി. മറ്റ് ട്രെയിനുകളിൽ ചെന്നൈയിൽ നിന്നുള്ള യാത്ര മൂന്ന് മണിക്കൂർ വേണ്ടി വരുന്ന സ്ഥാനത്ത് വന്ദേഭാരത് 136 കിലോമീറ്റർ താണ്ടുന്നത് വെറും 95 മിനിറ്റ് നേരം കൊണ്ടാണ്. വന്ദേഭാരത് യാത്ര ലാഭിക്കുന്നത് ഒന്നര മണിക്കൂർ സാമാന്യായം എന്നതാണ് എടുത്ത് പറയേണ്ടത്.
രാജ്യത്ത് ഒമ്പത് വന്ദേഭാരത് എക്സ്പ്രസുകളാണ് ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്യുന്നത്. കേരളത്തിൽ അടക്കം വിവിധ സംസ്ഥാനങ്ങളിലെ പ്രധാന റൂട്ടുകളിലാണ് പുതിയ സർവീസ് വന്നത്. ചെന്നൈയിൽ നിന്നും നിത്യവും ആയിരക്കണക്കിന് ഭക്തരാണ് തിരുപ്പതി വെങ്കിടാചലപതിയെ സന്ദർശികാനായി പോയി വരുന്നത്. പുതിയ വന്ദേഭാരത് സർവീസ് ആരംഭിച്ചതോടെ മൂന്ന് മണിക്കൂർ യാത്ര ഒന്നര മണിക്കൂറായി ഭക്തർക്ക് കുറഞ്ഞു കിട്ടി. ചെന്നൈയിൽ നിന്നും പുറപ്പെടുന്ന വന്ദേഭാരത് 136 കിലോ മീറ്റർ താണ്ടി 95 മിനിറ്റ് കൊണ്ട് തിരുപ്പതിക്ക് അടുത്തുള്ള റെനിഗുണ്ട സ്റ്റേഷനിൽ എത്തും. അവിടെ നിന്നും നിന്നും ഒമ്പത് കിലോ മീറ്റർ മാത്രമാണ് തിരുപ്പതി ക്ഷേത്രത്തിലേക്ക് പിന്നീടുള്ളത്.
ഇതേ റൂട്ടിൽ ദിവസേന ഓടുന്ന സപ്തഗിരി, ഗരുഡാദ്രി എക്സ്പ്രസുകൾക്ക് രണ്ട് മണിക്കൂറും 40 മിനിറ്റും വേണം തിരുപ്പതിയിലെത്താൻ. ഇനി ചെന്നൈയിൽ നിന്നും വന്ദേഭാരത് എക്സ്പ്രസിൽ തിരുപ്പതിക്ക് എത്തുന്നവർക്ക് ഒന്നര മണിക്കൂർ കൊണ്ട് തിരുപ്പതി വെങ്കിടാചലപതിയെ തൊഴാനാവും. പുതിയ വന്ദേഭാരത് ഭക്തർക്ക് വലിയ ആശ്വാസമായിരിക്കുകയാണ്.
-
Entertainment2 years agoസെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years agoവനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years agoഅക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Latest News2 years agoസൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years agoഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Interview6 years agoപ്രതി “പൂവങ്കോഴി” ആണെങ്കിലും പ്രതികരിക്കാതെ മഞ്ജു വാര്യർ
-
Latest News2 years agoപ്രധാനമന്ത്രി നരേന്ദ്രമോദി ഒമ്പത് വന്ദേ ഭാരത് ട്രെയിനുകള്‍ പുതുതായി ഞായറാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും
-
Crime2 years agoപൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച

