Culture
മുംബയ് നെരുൾ ഗുരുദേവഗിരി കോംപ്ലക്‌സിൽ ‘എന്റെ ഗുരു’ പദ്ധതിയും, നൃത്ത പരിശീലന ക്യാമ്പും 23 ന്

കൊച്ചി . ശ്രീനാരായണ ഗുരുദേവ കൃതികൾ ഭാരതീയ നാട്യകലകളിലൂടെ അവതരിപ്പിക്കുന്ന ദൈവദശകം കൂട്ടായ്മയുടെ ‘എന്റെ ഗുരു പദ്ധതിയും, നൃത്ത പരിശീലന ക്യാമ്പും മുംബയ് നെരുൾ ഗുരുദേവഗിരി കോംപ്ലക്‌സിൽ നടക്കും. 23 ന് വൈകിട്ട് 5.30ന് ഗോവ ഗവർണർ അഡ്വ.പി.എസ്. ശ്രീധരൻ പിള്ള പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും.
ദൈവദശകം 100 ലോക ഭാഷകളിൽ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി കൊടുങ്ങല്ലൂർ സ്വദേശി ഗിരീഷ് ഉണ്ണിക്കൃഷ്ണൻ മുംബയ് ശ്രീനാരായണ മന്ദിരസമിതിയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ദൈവദശകം, കുണ്ഡലിനിപ്പാട്ട്, ചിദംബരാഷ്ടകം, പിണ്ഡനന്ദി, ജാതി നിർണയം, ജാതി ലക്ഷണം, അറിവ്, അനുകമ്പാ ദശകം, ജനനീ നവരത്‌നമഞ്ജരി, ശിവപ്രസാദ പഞ്ചകം, വിനായകാഷ്ടകം, കാളീ നാടകം എന്നീ കൃതികളാണ് നൃത്തരൂപത്തിൽ ഗിരീഷ് ഉണ്ണിക്കൃഷ്ണൻ അരങ്ങിലെത്തിക്കുന്നത്.
‘ലോകത്തിൽ അധികം പേരും ആനന്ദത്തിനായി ബാഹ്യവിഷയങ്ങളെ സ്നേഹിക്കുന്നു. മറ്റു വ്യക്തികളുമായി മമതാബന്ധം പുലർത്തുന്നു’ – ശ്രീ നാരായണ ഗുരു
ഗിന്നസ് റെക്കാഡ് നേടിയ ദൈവദശകം നൃത്താവിഷ്‌കാരത്തിന് നേതൃത്വം നല്കിയ അദ്ധ്യാപകർ പരിപാടിയിൽ പങ്കെടുക്കും. കലാമണ്ഡലം മോഹിനിയാട്ടം വിഭാഗം മുൻ മേധാവി ഹൈമവതി മോഹിനിയാട്ടത്തിലും, മഞ്ജു വി. നായർ ഭരതനാട്യത്തിലും ക്ലാസെടുക്കും. മുംബൈയിലെ നൃത്താദ്ധ്യാപകരായ സുഷമ ഗോപിനാഥ്, ജയശ്രീ നായർ എന്നിവരെ ചങ്കിൽ ആദരിക്കും. കലാമണ്ഡലം, കാലടി ശ്രീശങ്കര കോളേജ്, ചെന്നൈ കലാക്ഷേത്ര, ആർ.എൽ.വി. ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ പഠനം പൂർത്തിയാക്കിയവരും പങ്കെടുക്കും. മന്ദിര സമിതി പ്രസിഡന്റ് എം.ഐ. ദാമോദരൻ അദ്ധ്യക്ഷത വഹിക്കും. സമിതി ചെയർമാൻ എൻ. മോഹൻദാസ്, ജനറൽ സെക്രട്ടറി ഒ.കെ. പ്രസാദ്, വൈസ് ചെയർമാൻ എസ്. ചന്ദ്രബാബു, ഗുരുധർമ്മ പ്രചാരണസഭ വൈസ് പ്രസിഡന്റ് വി.കെ. മുഹമ്മദ്, യുവജനസഭ ചെയർമാൻ രാജേഷ് സഹദേവൻ എന്നിവർ പങ്കെടുക്കും. രാവിലെ 9ന് നടക്കുന്ന നൃത്ത പരിശീലനത്തിൽ പങ്കെടുക്കാൻ ഈ നമ്പറുകളിൽ വിളിക്കാം : 9326936036, 9495637639.
‘ഏകാഗ്ര ബുദ്ധിക്കേ ആനന്ദം കിട്ടൂ. ബാഹ്യസമ്പത്തുകളും മമതാ ബന്ധങ്ങളും ഒരിക്കലും ഏകാഗ്രത നേടിത്തരില്ല’ – ശ്രീ നാരായണ ഗുരു
Culture
വന്ദേഭാരത് പറക്കും, തിരുപ്പതി വെങ്കിടാചലപതിയെ തൊഴാൻ വെറും 95 മിനിറ്റിൽ എത്താം

ചെന്നൈ . പ്രധാനമന്ത്രി നരേന്ദ്ര മോദി പുതുതായി ഫ്ളാഗ് ഓഫ് ചെയ്ത ചെന്നൈ – വിജയവാഡ വന്ദേഭാരത് എക്സ്പ്രസിന്റെ വരവ് തിരുപ്പതിയിലേക്ക് പോകുന്ന ഭക്തർക്ക് ആശ്വാസമായി. മറ്റ് ട്രെയിനുകളിൽ ചെന്നൈയിൽ നിന്നുള്ള യാത്ര മൂന്ന് മണിക്കൂർ വേണ്ടി വരുന്ന സ്ഥാനത്ത് വന്ദേഭാരത് 136 കിലോമീറ്റർ താണ്ടുന്നത് വെറും 95 മിനിറ്റ് നേരം കൊണ്ടാണ്. വന്ദേഭാരത് യാത്ര ലാഭിക്കുന്നത് ഒന്നര മണിക്കൂർ സാമാന്യായം എന്നതാണ് എടുത്ത് പറയേണ്ടത്.
രാജ്യത്ത് ഒമ്പത് വന്ദേഭാരത് എക്സ്പ്രസുകളാണ് ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്യുന്നത്. കേരളത്തിൽ അടക്കം വിവിധ സംസ്ഥാനങ്ങളിലെ പ്രധാന റൂട്ടുകളിലാണ് പുതിയ സർവീസ് വന്നത്. ചെന്നൈയിൽ നിന്നും നിത്യവും ആയിരക്കണക്കിന് ഭക്തരാണ് തിരുപ്പതി വെങ്കിടാചലപതിയെ സന്ദർശികാനായി പോയി വരുന്നത്. പുതിയ വന്ദേഭാരത് സർവീസ് ആരംഭിച്ചതോടെ മൂന്ന് മണിക്കൂർ യാത്ര ഒന്നര മണിക്കൂറായി ഭക്തർക്ക് കുറഞ്ഞു കിട്ടി. ചെന്നൈയിൽ നിന്നും പുറപ്പെടുന്ന വന്ദേഭാരത് 136 കിലോ മീറ്റർ താണ്ടി 95 മിനിറ്റ് കൊണ്ട് തിരുപ്പതിക്ക് അടുത്തുള്ള റെനിഗുണ്ട സ്റ്റേഷനിൽ എത്തും. അവിടെ നിന്നും നിന്നും ഒമ്പത് കിലോ മീറ്റർ മാത്രമാണ് തിരുപ്പതി ക്ഷേത്രത്തിലേക്ക് പിന്നീടുള്ളത്.
ഇതേ റൂട്ടിൽ ദിവസേന ഓടുന്ന സപ്തഗിരി, ഗരുഡാദ്രി എക്സ്പ്രസുകൾക്ക് രണ്ട് മണിക്കൂറും 40 മിനിറ്റും വേണം തിരുപ്പതിയിലെത്താൻ. ഇനി ചെന്നൈയിൽ നിന്നും വന്ദേഭാരത് എക്സ്പ്രസിൽ തിരുപ്പതിക്ക് എത്തുന്നവർക്ക് ഒന്നര മണിക്കൂർ കൊണ്ട് തിരുപ്പതി വെങ്കിടാചലപതിയെ തൊഴാനാവും. പുതിയ വന്ദേഭാരത് ഭക്തർക്ക് വലിയ ആശ്വാസമായിരിക്കുകയാണ്.
-
Entertainment2 years ago
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Latest News2 years ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years ago
സൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years ago
അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Latest News2 years ago
ഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Crime2 years ago
പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച
-
Interview5 years ago
പ്രതി “പൂവങ്കോഴി” ആണെങ്കിലും പ്രതികരിക്കാതെ മഞ്ജു വാര്യർ