Crime
കരുവന്നൂര്‍ തട്ടിപ്പ് കേസിൽ പരാതിക്കാരന് വധ ഭീക്ഷണി
തൃശ്ശൂർ . കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ കേസുമായി ബന്ധപെട്ടു തനിക്ക് വധ ഭീഷണിയുണ്ടെന്ന് കരുവന്നൂര്‍ തട്ടിപ്പ് കേസിലെ പരാതിക്കാരന്‍ സുരേഷ്. തന്നോട് സൂക്ഷിക്കണമെന്ന് സ്പെഷ്യല്‍ ബ്രാഞ്ചും ഇന്‍റലിജന്‍സ് ബ്യൂറോയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നാണ് സുരേഷ് ഒരു ന്യൂസ് ചാനലിനോട് പറഞ്ഞിരിക്കുന്നത്. സിപിഎം നേതാക്കളിലേക്ക് അന്വേഷണം എത്തിയതിന് പിറകെയാണ് ഭീഷണി വര്‍ധിച്ചത്.
പരാതിക്കാരനായ സുരേഷിനെ ബിജു കരീമും ജീല്‍സും നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നതുമാണ്.
കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ കേസിൽ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എസി മൊയ്തീനെ ചോദ്യം ചെയ്യുന്നത് സംബന്ധിച്ച ഇഡി ഇതുവരെ തീരുമാനം എടുത്തിട്ടില്ല. ബെനാമി ലോൺ തട്ടിപ്പിൽ എസി മൊയ്തീനെതിരെ തെളിവുണ്ടെന്നു ഇഡി പറഞ്ഞിരുന്നതാണ്. നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും നിയമസഭയിൽ ക്ലാസ് ഉണ്ടെന്ന് ചൂണ്ടികാട്ടി മൊയ്തീൻ ഒഴിഞ്ഞു മാറുകയായിരുന്നു.
ഇ ഡി അറസ്റ്റ് ചെയ്തിരുന്ന സതീഷ് കുമാർ, ലോൺ എടുത്ത് മുങ്ങിയ അനിൽകുമാർ എന്നിവരുമായി എസി മൊയ്തീന് അടുത്ത ബന്ധമുണ്ടെന്നാണ് ഇഡി പറഞ്ഞിരുന്നത്. ഇഡിക്കെതിരെ പരാതി ഉന്നയിച്ച പി ആർ അരവിന്ദാക്ഷൻ, അനൂപ് കാട എന്നിവരെ വീണ്ടും ചോദ്യം ചെയ്യണമെന്നാണ് ഇ ഡിയുടെ നിലപാട്. അതേസമയം ഇഡി ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന വ്യാജ പരാതി നൽകിയതായി ആരോപണം ഉണ്ടായ അരവിന്ദാക്ഷന്‍റെ പരാതിയിൽ 7 ദിവസം കഴിഞ്ഞിട്ടും പൊലീസ് കേസ് എടുക്കാൻ തയ്യാറായിട്ടില്ല.