Crime
സി പി എമ്മിൽ സ്ത്രീകൾക്ക് സുരക്ഷയില്ല, പ്രവർത്തകക്ക് അശ്ലീല സന്ദേശവും ചിത്രങ്ങളും അയച്ച നേതാവിന് സസ്പെൻഷൻ

പാലക്കാട് . സി പി എംലെ ചില നേതാക്കളെ കൊണ്ട് പാർട്ടിയിലെയും പോഷക സംഘനകളിലെയും സ്ത്രീകൾക്ക് രക്ഷയില്ലാതായി. പാർട്ടി പ്രവർത്തകരായ സ്ത്രീകൾക്കെതിരെയുള്ള സൈബർ കുട്ടാ കൃത്യങ്ങൾ വർധിച്ചു വരുമ്പോഴും, അതൊക്കെ പാർട്ടിയിൽ തന്നെ ഒതുക്കി പാർട്ടി തന്നെ കുറ്റക്കാരെ രക്ഷിക്കുന്ന നടപടിയാണ് നടക്കുന്നത്. ഉയരുന്ന പരാതികൾ സംബന്ധിച്ച് പോലീസിൽ പരാതി നൽകാതെ പാർട്ടിക്കുള്ളിൽ തന്നെ ഒതുക്കി തീർക്കുന്നത് ജനാധിപത്യ വ്യവസ്ഥിതിക്ക് എതിരാണ്.
ഇപ്പോഴിതാ സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ സിപിഎം ജില്ലാക്കമ്മറ്റി അംഗത്തിന് സസ്പെൻഷൻ നൽകിയിരിക്കുകയാണ് സി പി എം. പാലക്കാട് ജില്ലാ കമ്മിറ്റി അംഗം എൻ ഹരിദാസനെതിരെയാണ് നടപടി. ഒരു വർഷത്തേക്കാണ് സിപിഎം ഹരിദാസിനെ സസ്പെൻഡ് ചെയ്തത്. ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഹരിദാസിനെതിരെ മാസങ്ങള്‍ക്ക് മുന്‍പാണ് പരാതി ഉയര്‍ന്നത്. ഈ സംഭവം പാർട്ടിയിൽ തന്നെ ഒതുക്കി ഹരിദാസനെ രക്ഷിക്കാനുള്ള നടപടിയാണ് സത്യത്തിൽ നടന്നിരിക്കുന്നത്. പരാതിക്കാരിയെ സന്തോഷിപ്പിക്കാനാണ് സസ്പെൻഷൻ നടപടി എന്നും പറയാം.
ആർട്ടിസാൻസ് യൂണിയൻ ജില്ലാ സെക്രട്ടറി കൂടിയായ ഹരിദാസ്, യൂണിയനുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സ്ത്രീയോടാണ് മോശമായി പെരുമാറിയത്. ലൈംഗിക ചുവയുള്ള സന്ദേശങ്ങളും ചിത്രങ്ങളും ഹരിദാസ് പരാതിക്കാരിക്ക് അയച്ചിരുന്നു. ഇത് സംബന്ധിച്ച് ആർട്ടിസാൻസ് യൂണിയൻ സംസ്ഥാന സെക്രട്ടറിയ്ക്ക് യുവതി പരാതി നൽകിയിരുന്നു. സത്യത്തിൽ സൈബർ കുറ്റകൃത്യമാണ് സി പി എം നേതാവ് ചെയ്തിരിക്കുന്നത്.
ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ പരാതിക്കാരി സിപിഎം നേതൃത്വത്തിന് കൈമാറിയ സംഭവമാണിത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ പാർട്ടി നടപടിയെടുത്തതെന്നാണ് ഇപ്പോഴുള്ള വിശദീകരണം. ജില്ലാ സെക്രട്ടറിയേറ്റാണ് നടപടി അംഗീകരിച്ചത്. പരാതി ഉയർന്നപ്പോൾ തന്നെ ആർട്ടിസാൻസ് യൂണിയൻ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഹരിദാസിനെ നീക്കം ചെയ്തിരുന്നതാണ്.
(വാൽ കഷ്ണം : സി പി എം നേതാവ് സൈബർ കുറ്റകൃത്യം ചെയ്‌താൽ പോലും അന്വേഷിച്ച് നടപടി എടുക്കുന്നത് പാർട്ടി. വാദം കേൾക്കുന്ന കോടതിയും, വിധിയും ഒക്കെ സി പി എം തന്നെ. ഇതെന്ത് വെള്ളരിക്ക പട്ടണമാണ്. ഓരോ പാർട്ടിക്കാരനും ഇങ്ങനെ തുടങ്ങിയാൽ പിന്നെ, ഇവിടെ പോലീസും കോടതിയും നിയമ വ്യവസ്ഥയും ഒന്നും വേണ്ടല്ലോ?)
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment2 years ago
സിനിമാ – സീരിയൽ താരം അപർണ നായർ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
-
Latest News2 years ago
പുതുപ്പള്ളിയിൽ ജെയ്ക് നിലം പൊത്തി, ചാണ്ടി ഉമ്മനു റെക്കോർഡ് ഭൂരിപക്ഷം.
-
Crime2 years ago
അപർണ പി.നായർ ജീവനൊടുക്കിയത് മനം നൊന്ത് , അന്ത്യ യാത്രയെ പറ്റി പറഞ്ഞത് അമ്മയോട് മാത്രം
-
Latest News1 year ago
തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് സർവീസിന്റെ സാധ്യത പഠനം നടക്കുന്നു
-
Entertainment2 years ago
‘മോഹൻലാൽ മന്ത്രിയാകും, കാവ്യക്ക് ഭർതൃയോഗം ഇല്ല’ വയറ്റിപ്പിഴപ്പ് ജ്യോതിഷിയുടെ പ്രവചങ്ങൾ വൈറൽ
-
Interview5 years ago
മനസ്സുതുറന്ന് അനിൽ രാധാകൃഷ്ണൻ മേനോൻ
-
Entertainment1 year ago
നാലാമത്തെ കുഞ്ഞിനെ ദത്തെടുത്ത് മോഹൻ ലാലിന്റെ മകൾ വിസ്മയ