കോവിഡ് 19: സിനിമാ മേഖല സ്തംഭിച്ചു
കൊറോണ ഭീതിയിൽ നിശ്ചലമായിരിക്കുന്ന സിനിമ മേഖലയിൽ നിന്നും മറ്റൊരു വാർത്തകൂടി പുറത്തു വന്നിരിക്കുകയാണ്. സെൻസറിങ് നടക്കുന്ന സിനിമകളുടെ സെൻസറിങ് നിർത്തി വയ്ക്കാനാണ് ഇപ്പോൾ ഉത്തരവ് വന്നിരിക്കുന്നത്. സിബിഎഫ്‌സി ചെയര്‍മാന്‍ പ്രസൂണ്‍ ജോഷി പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാര്‍ച്ച് 31 വരെ തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ഒമ്പത് റീജിയണല്‍ ഓഫീസുകളും അടച്ചിടണമെന്നാണ് അദ്ദേഹം പുറത്തിറക്കിയിരിക്കുന്ന ഉത്തരവില്‍ പറയുന്നത്.മാർച്ച് 31 നു ശേഷമുള്ള കാര്യങ്ങൾ കൂടി പരിഗണിച്ചതിനു ശേഷമേ ബാക്കി തീരുമാനങ്ങൾ എടുക്കൂ.
നിലവില്‍ സെന്‍സറിങ് നടന്നുകൊണ്ടിരിക്കുന്നവ ഉള്‍പ്പെടെ എല്ലാ ചിത്രങ്ങളുടെയും സ്‌ക്രീനിങ് നിര്‍ത്തിവെക്കാനാണ് പുറത്തിറക്കിയ ഉത്തരവില്‍ ഉള്ള നിര്‍ദേശം.

നിലവില്‍ ജീവനക്കാര്‍ വീട്ടില്‍ നിന്നും ജോലി ചെയ്യാനുള്ള നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. സെൻസറിങ് മാത്രമല്ല പുതിയ സിനിമകളുടെ രജിസ്‌ട്രേഷനും തത്കാലം നിർത്തിവയ്ക്കാൻ ആണ് ഫിലിം ചേമ്പറിന്റെയും തീരുമാനം. ഈ മാസം 31 വരെയാണ് റെജിസ്ട്രേഷൻ നടപടികളും നിർത്തി വയ്ക്കാൻ തീരുമാനം ആയിട്ടുള്ളത്. സിനിമ മേഖലയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും നിർത്തി വച്ച സാഹചര്യത്തിൽ കംപ്ലീറ്റ് ലോക്ക് ഡൌൺ തന്നെയാണ് കാണാൻ സാധിക്കുന്നത്. എല്ലാ അർഥത്തിലും സിനിമാമേഖല പൂർണമായും സ്തംഭിച്ചു നിൽക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. ഒരുപക്ഷെ എല്ലാ ഭാഷകളിലെയും സിനിമകൾ ഇങ്ങനെ ഒരുമിച്ച് സ്തംഭിച്ചു നിൽക്കുന്നത് ഇത് ആദ്യമായിട്ടായിരിക്കും. കാണാത്ത സാമ്പത്തിക നഷ്ടം കൂടിയാണ് ഇത് സിനിമ മേഖലക്ക് ഉണ്ടാകുന്നത്. ഇതിനോടകം തിയേറ്റർ ഉടമകൾ എല്ലാം തങ്ങൾക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്ന നഷ്ടത്തെ സംബന്ധിച്ചുള്ള കാര്യങ്ങൾ അതാത് മന്ത്രിമാരെ കണ്ട് അറിയിച്ചിട്ടുണ്ട്. എന്തായാലും കൊറോണ വൈറസ് ബാധയിൽ നിന്നും പൂർണ്ണമായും മുക്തി നേടിയതിനു ശേഷം മാത്രമേ ഇനി സിനിമ വ്യവസായം ശക്തമാക്കുകയുള്ളു. അതിന് എത്രത്തോളം ഇനി കാത്തിരിക്കണം എന്ന് കണ്ട് തന്നെ അറിയണം.

Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Entertainment2 years ago
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Latest News2 years ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years ago
സൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years ago
അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Latest News2 years ago
ഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Crime2 years ago
പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച
-
Interview5 years ago
പ്രതി “പൂവങ്കോഴി” ആണെങ്കിലും പ്രതികരിക്കാതെ മഞ്ജു വാര്യർ