Latest News
കസ്റ്റഡിയിൽ എടുത്ത ബസ് ഡ്രൈവറെ എസ്ഐ മുഖത്ത് അടിച്ചെന്നു പരാതി

കോഴിക്കോട് . കസ്റ്റഡിയിൽ എടുത്ത ബസ് ഡ്രൈവറുടെ മുഖത്ത് എസ്ഐ അടിച്ചെന്നു പരാതി. കോഴിക്കോട് – കണ്ണൂർ റൂട്ടിൽ ഓടുന്ന ടാലന്റ് എന്ന ബസ് ഗതാഗത കുരുക്ക് ഉണ്ടാക്കി എന്ന് ആരോപിച്ച് പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ടാലന്റ് ബസിന്റെ ഡ്രൈവർ ഷിബിത്തിനെയാണ് കൊയിലാണ്ടി എസ്ഐ അനീഷ് തെക്കേടത്ത് മർദ്ദിച്ചതായി പരാതി ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 22-നായിരുന്നു കേസിനാസ്പദമായ സംഭവം. കൊയിലാണ്ടിയിൽ വെച്ചാണ് ബസ് ഗതാഗത കുരുക്കിൽപ്പെടുന്നത്.
ബസിന്റെ ബ്രേക്ക് ജാമാവുകയും റോഡിൽ കുടുങ്ങുകയുമായിരുന്നു എന്നാണ് ബസുടമ പറയുന്നത്. പിന്നാലെ എത്തിയ മറ്റൊരു ബസ് ടാലന്റിനെ മറികടക്കാനുള്ള ശ്രമത്തിനിടെ എതിരെ വന്ന കാറുമായി ഉരസി. തുടർന്ന് സംഭവം വഷളായതോടെ പോലീസ് എത്തി ജീവനക്കാരോട് ബസ് അടുത്ത ദിവസം തന്നെ സ്റ്റേഷനിൽ എത്തിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് സ്റ്റേഷനിലെത്തിയപ്പോൾ എസ്ഐ സഭ്യമല്ലാത്ത ഭാഷയിൽ സംസാരിക്കുകയും ഡ്രൈവറുടെ മുഖത്തടിക്കുകയും ചെയ്തുവെന്നാണ് പരാതി ഉണ്ടായിരിക്കുന്നത്.
സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എസ്ഐക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എസ്പിക്കും മനുഷ്യാവകാശ കമ്മീഷനും പോലീസ് ക്ലബിനുമടക്കം ബസ് ജീവനക്കാർ പരാതി നൽകിയിട്ടുണ്ട്. എന്നാൽ, സംഭവ സമയത്ത് തന്നെ ബസ് സ്റ്റേഷനിൽ എത്തിക്കാനാണ് പറഞ്ഞതെന്നും രണ്ട് ദിവസത്തിന് ശേഷമാണ് ജീവനക്കാർ ബസ് സ്റ്റേഷനിൽ ഹാജരാക്കിയതെന്നും എസ്ഐ പറയുന്നു.
ഡ്രൈവർക്കെതിരെ അശ്രദ്ധമായി വാഹനം ഓടിച്ചതിന് കേസ് എടുത്തിട്ടുണ്ട്. നേരത്തേയും അശ്രദ്ധമായി വാഹനം ഓടിച്ചതിന് ഇയാൾക്കെതിരെ പരാതികളുണ്ട് എന്നാണെന്ന് പോലീസ് പറയുന്നത്. എന്നാൽ, ബസ് ഗതാഗത കുരുക്കിൽപ്പെട്ടതിന് കാരണം ബ്രേക്ക് ജാമായതാണെന്ന് ജീവനക്കാർ പറയുന്നു. അങ്ങനെ ആണെങ്കിൽ എങ്ങനെയാണ് ബസ് കണ്ണൂർ വരെ പോയി ട്രിപ്പ് എടുത്തതെന്ന് പോലീസ് ചോദിക്കുന്നുണ്ട്. ജീവനക്കാർ സ്റ്റേഷനിൽ വന്ന് പ്രകോപന ശ്രമമാണ് നടത്തിയതെന്നും എസ്ഐയും പറയുന്നുണ്ട്. പോക്കറ്റിൽ ക്യാമറ ഓൺ ചെയ്ത് വച്ച് രഹസ്യമായാണ് ബസ് ജീവനക്കാർ വീഡിയോ ചിത്രീകരിച്ചിരുന്നത്.
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment2 years ago
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years ago
സൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years ago
അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Entertainment2 years ago
സിനിമാ – സീരിയൽ താരം അപർണ നായർ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
-
Latest News2 years ago
ഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Crime2 years ago
പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച