Culture
ഷംസീർ അറബ് രാഷ്ടത്തിലേക്ക് പോകുന്നതാണ് നല്ലത് – രാധാ മോഹൻ അഗർവാൾ

കോട്ടയം . ഹൈന്ദവ പുരാണങ്ങളെയും വേദങ്ങളെയും കുറിച്ച് മനസിലാക്കാൻ കഴിയില്ലെങ്കിൽ ഷംസീർ അറബ് രാഷ്ടത്തിലേക്ക് പോകുന്നതാണ് നല്ലതെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാധാ മോഹൻ അഗർവാൾ. ഷംസീറിന്റേത് ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കുന്ന പരാമർശമാണ്. ഷംസീറിന് ഭാരതീയ സംസ്‌കാരത്തെപ്പറ്റി യാതൊന്നും അറിയില്ല. ഷംസീറിന്റെ പരാമർശം ഭാരതീയ സംസ്‌കാരത്തെ മുഴുവൻ അപമാനിക്കുന്നതാണ്. പുതുപ്പള്ളിയിലെ മള്ളിയൂർ ഗണപതി ക്ഷേത്രത്തിൽ വെച്ച് ഒരു ന്യൂസ് ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഷംസിറിന്റെ ഹൈന്ദവ വിരുദ്ധ പരാമർശത്തിനെതിരെ രാധാ മോഹൻ അഗർവാൾ പ്രതികരിച്ചിരിക്കുന്നത്.
മുൻ രാഷ്‌ട്രപതി എപിജെ അബ്ദുൾകലാം പറഞ്ഞത് ചൂണ്ടിക്കാട്ടി രാധാ മോഹൻ അഗർവാൾ പറഞ്ഞത് ഇങ്ങനെ. ‘പ്ലാസ്റ്റിക് സർജറിയുടെ ഉപജ്ഞാതാക്കൾ ഭാരതീയരാണ്. ഷംസീറിന് ഇവിടെത്തെ പുസ്തകങ്ങളിലെ പരാമർശങ്ങൾ മനസിലാവുന്നില്ലെങ്കിൽ അറേബ്യയിൽ പോയി മൊഴിമാറ്റി സുശ്രുതസംഹിത വായിച്ച് മനസ്സിലാക്കട്ടെ മൂവായിരം വർഷങ്ങൾക്ക് മുമ്പ് തന്നെ റൈനോപ്ലാസ്റ്റിയും ഓട്ടോപ്ലാസ്റ്റിയും അടക്കമുള്ള പ്ലാസ്റ്റിക് സർജറി രീതികൾ സുശ്രുത സംഹിതയിൽ വിവരിച്ചിട്ടുണ്ട്’
‘ആംഗ്ലോ മൈസൂർ യുദ്ധത്തിനിടെ ബ്രിട്ടീഷ് സൈന്യത്തിലുണ്ടായിരുന്ന ഒരാളുടെ മൂക്ക് മുറിഞ്ഞ് പോയപ്പോൾ പാത്രം നിർമ്മിക്കുന്ന ഒരാളാണ് അദ്ദേഹത്തിന് ശസ്ത്രക്രിയയിലൂടെ മൂക്ക് വെച്ചുപിടിപ്പിച്ച് കൊടുത്തത്. ഷംസീറിന്റെ പരാമർശം മുഴുവൻ ഹൈന്ദവ സമൂഹത്തെയും അപമാനിക്കുന്ന തരത്തിലുള്ളതാണ്. എന്നാൽ അതിൽ അത്ഭുതപ്പെടാ നൊന്നുമില്ല. കാരണം ഷംസീർ തലശേരിയിൽ നിന്നല്ലേ വരുന്നത്. തലശേരിയിൽ നിന്നാണ് പിണറായി വിജയനും വരുന്നത്. തലശേരിയിൽ വെച്ച് തന്നെയുണ്ടായ ഷംസീറിന്റെ പരാമർശത്തിൽ പ്രത്യേകത ഒന്നുമില്ല. ഇത് തലശേരി സിൻഡ്രോം ആണെന്നും രാധാ മോഹൻ അഗർവാൾ പറയുകയുണ്ടായി.
Culture
വന്ദേഭാരത് പറക്കും, തിരുപ്പതി വെങ്കിടാചലപതിയെ തൊഴാൻ വെറും 95 മിനിറ്റിൽ എത്താം

ചെന്നൈ . പ്രധാനമന്ത്രി നരേന്ദ്ര മോദി പുതുതായി ഫ്ളാഗ് ഓഫ് ചെയ്ത ചെന്നൈ – വിജയവാഡ വന്ദേഭാരത് എക്സ്പ്രസിന്റെ വരവ് തിരുപ്പതിയിലേക്ക് പോകുന്ന ഭക്തർക്ക് ആശ്വാസമായി. മറ്റ് ട്രെയിനുകളിൽ ചെന്നൈയിൽ നിന്നുള്ള യാത്ര മൂന്ന് മണിക്കൂർ വേണ്ടി വരുന്ന സ്ഥാനത്ത് വന്ദേഭാരത് 136 കിലോമീറ്റർ താണ്ടുന്നത് വെറും 95 മിനിറ്റ് നേരം കൊണ്ടാണ്. വന്ദേഭാരത് യാത്ര ലാഭിക്കുന്നത് ഒന്നര മണിക്കൂർ സാമാന്യായം എന്നതാണ് എടുത്ത് പറയേണ്ടത്.
രാജ്യത്ത് ഒമ്പത് വന്ദേഭാരത് എക്സ്പ്രസുകളാണ് ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്യുന്നത്. കേരളത്തിൽ അടക്കം വിവിധ സംസ്ഥാനങ്ങളിലെ പ്രധാന റൂട്ടുകളിലാണ് പുതിയ സർവീസ് വന്നത്. ചെന്നൈയിൽ നിന്നും നിത്യവും ആയിരക്കണക്കിന് ഭക്തരാണ് തിരുപ്പതി വെങ്കിടാചലപതിയെ സന്ദർശികാനായി പോയി വരുന്നത്. പുതിയ വന്ദേഭാരത് സർവീസ് ആരംഭിച്ചതോടെ മൂന്ന് മണിക്കൂർ യാത്ര ഒന്നര മണിക്കൂറായി ഭക്തർക്ക് കുറഞ്ഞു കിട്ടി. ചെന്നൈയിൽ നിന്നും പുറപ്പെടുന്ന വന്ദേഭാരത് 136 കിലോ മീറ്റർ താണ്ടി 95 മിനിറ്റ് കൊണ്ട് തിരുപ്പതിക്ക് അടുത്തുള്ള റെനിഗുണ്ട സ്റ്റേഷനിൽ എത്തും. അവിടെ നിന്നും നിന്നും ഒമ്പത് കിലോ മീറ്റർ മാത്രമാണ് തിരുപ്പതി ക്ഷേത്രത്തിലേക്ക് പിന്നീടുള്ളത്.
ഇതേ റൂട്ടിൽ ദിവസേന ഓടുന്ന സപ്തഗിരി, ഗരുഡാദ്രി എക്സ്പ്രസുകൾക്ക് രണ്ട് മണിക്കൂറും 40 മിനിറ്റും വേണം തിരുപ്പതിയിലെത്താൻ. ഇനി ചെന്നൈയിൽ നിന്നും വന്ദേഭാരത് എക്സ്പ്രസിൽ തിരുപ്പതിക്ക് എത്തുന്നവർക്ക് ഒന്നര മണിക്കൂർ കൊണ്ട് തിരുപ്പതി വെങ്കിടാചലപതിയെ തൊഴാനാവും. പുതിയ വന്ദേഭാരത് ഭക്തർക്ക് വലിയ ആശ്വാസമായിരിക്കുകയാണ്.
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment2 years ago
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years ago
സൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years ago
അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Entertainment2 years ago
സിനിമാ – സീരിയൽ താരം അപർണ നായർ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
-
Latest News2 years ago
ഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Crime2 years ago
പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച