Entertainment
മകൾ തനിക്കഭിമാനമെന്ന് നടി രേഖ, പുതിയ വീഡിയോ ഏറ്റെടുത്ത് ആരാധകർ

തെന്നിന്ത്യൻ സിനിമ പ്രേക്ഷകർക്കിടയിൽ സുപരിചിതയാണ് നടി രേഖ. ഒരു കാലത്ത് മമ്മൂട്ടിക്കും, മോഹൻ ലാലിനും, ജയറാമിനുമൊപ്പം അഭിനച്ച നായിക. മലയാളത്തിൽ മാത്രം അവർ ഒതുങ്ങിയില്ല. അവസരങ്ങൾ വന്നപ്പോൾ തമിഴിലും, തെലുങ്കിലും, കന്നടയിലും അഭിനയിച്ചു. പിന്നീട് ബ്രേക്ക് എടുക്കുകയായിരുന്നു താരം. എങ്കിലും അവർ തന്റെ പ്രേക്ഷകരെ ഇന്റഗ്രാമിലൂടെയും, യു ട്യൂബിലൂടെയും കണക്ട് ചെയുന്നുണ്ട്.
താരം പോസ്റ്റ് ചെയ്യുന്ന വീഡിയോക്കും, ഫോട്ടോസിനും ലൈകുകളും കമ്മന്റുകളും ഒരുപാടാണ്. ചില റീൽസ് പെട്ടെന്ന് തന്നെ വൈറൽ ആവാറുണ്ട്. അത്തരത്തിൽ ഒന്നാണ് ഏക മകൾ അബിക്കൊപ്പമുള്ള വീഡിയോസ്. ഇപ്പോൾ അവർ മകൾക്കൊപ്പമുള്ള രസകരമായ വീഡിയോസുമായി എത്തിയിരിക്കുകയാണ്. മകളെ കുറിച്ചു അഭിമാനിക്കുന്ന അമ്മയാണ് ഞാൻ. സുന്ദരിയും ബുദ്ധിശാലിയുമാനാണവൾ. ദൈവത്തിനു നന്ദി എന്നാണ് രേഖ ക്യാപ്ഷൻ കൊടുത്തത്. പോസ്റ്റിനു താഴെ വന്ന കമ്മന്റുകളും രസകരമാണ്.
അമ്മയും മകളും ഒരുപോലുണ്ട്, ക്യൂട്ട്, രണ്ടാളോടും സ്നേഹം, ഒന്നിച്ചു കാണാനാണയത്തിൽ സന്തോഷം, മമ്മിയും മോളും തുടങ്ങി കമന്റുകൾ. മകൾ യു എസിലാണ്. ഇടയ്ക്കു എല്ലാവരെയും കാണാൻ നാട്ടിൽ എത്താറുമുണ്ട്. പഠനത്തിൽ ശ്രദ്ധിച്ചുജോലി നേടുകയായിരുന്നു അവളുടെ ലക്ഷ്യം. അതവൾ സാധിച്ചു. രേഖയുടെമകളല്ലേ എന്ന് പലരും ചോദിക്കാറുണ്ട്. അതല്ലാതെ താരപുത്രിക്കു സാധാരണ ജീവിതം തുടരുന്നതിൽ കുഴപ്പമൊന്നുമില്ല. മോളു വിദേശത്തേക്ക് പോയപ്പോൾ അവളെ ഞാൻ വല്ലാതെ മിസ്സ് ചെയ്തു.
ബിസിനസ് കാര്യങ്ങളിൽ ഭർത്താവും ബിസി ആയിരിക്കും. അതുകൊണ്ടൊക്കെ ഞാൻ ഒറ്റപെടുകയായിരുന്നു. മോളായിരുന്നു എന്റെ ഏറ്റവും നല്ല കൂട്ട്. അവൾ എനിക്ക് ഒരു ബെസ്റ്റ് ഫ്രണ്ട് ആണ്. വിദേശത്തുപോയപ്പോൾ പതുക്കെ അവളെ ഫോണിലും കിട്ടാതെ ആയി. അത്രക്കുണ്ട് ജോലി തിരക്ക്. അങ്ങനെ യു ട്യൂബ് ചാനൽ തുടങ്ങുകയായിരുന്നു. പ്രേക്ഷകർ നൽകുന്ന സപ്പോർട്ട് ആണ് എന്റെ വിജയം. ജോർജ് ഹാരിസ് ആണ് രേഖയുടെ ഭർത്താവ്. ഇവരുടെ ഏകമകളാണ് അബി. രേഖയെ പോലെ അബി സിനിമയിലേക്ക് വരികയല്ല ഉണ്ടായത്. ആഗ്രഹം പോലെ പഠിച്ചു ജോലിക്ക് കയറുകയായിരുന്നു. രേഖ 150 ഓളം തെന്നിന്ത്യൻ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
Entertainment
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം

ചെന്നൈ . തന്റെ പുതിയ സിനിമയായ മാർക്ക് ആന്‍റണിയുടെ ഹിന്ദി പതിപ്പിന്റെ പ്രദര്‍ശനത്തിനും സര്‍ട്ടിഫിക്കറ്റിനുമായി മുംബൈയിലെ സെന്‍സര്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ക്ക് 6.5 ലക്ഷം കൈക്കൂലി കൊടുക്കേണ്ടി വന്നുവെന്ന വെളിപ്പെടുത്തലുമായി നടന്‍ വിശാല്‍ രംഗത്ത്. ചിത്രത്തിന്റെ സ്ക്രീനിങ്ങിന് മൂന്നു ലക്ഷവും, യു/എ സർട്ടിഫിക്കറ്റ് കിട്ടാൻ മൂന്നര ലക്ഷം രൂപയും നൽകേണ്ടി വന്നെന്നാണ് വിശാല്‍ എക്സില്‍ പങ്കുവെച്ച അഴിമതി ആരോപണത്തിൽ പറഞ്ഞിട്ടുള്ളത്. സംഭവത്തിൽ, ഇത്തരമൊരു അവസ്ഥ നിര്‍ഭാഗ്യകരമാണെന്നും ഉടന്‍ അന്വേഷണം നടത്തുമെന്നും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
നടന്‍ വിശാലിന് സ്ക്രീനിങ്ങിനും, യു/എ സർട്ടിഫിക്കറ്റ് കിട്ടാനുമായി കൈക്കൂലി വാങ്ങിയ വ്യക്തികളുടെ പേരു വിവരങ്ങളും പണമയച്ചുകൊടുത്ത ബാങ്ക് അക്കൗണ്ട് നമ്പറുകളും നടന്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. ആരോപണത്തില്‍ അന്വേഷണം നടത്താനായി വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം മുതിർന്ന ഉദ്യോഗസ്ഥനെ ഉടൻ മുംബൈയ്‌ക്ക് അയച്ചിട്ടുണ്ട്. വിശാൽ ഉന്നയിച്ച ആരോപണത്തിലുൾപ്പെട്ടവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചിരിക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മഹാരാഷ്‌ട്ര മുഖ്യമന്ത്രിയേയും ടാഗ് ചെയ്തുകൊണ്ടാണ് വിശാൽ ഇത് സംബന്ധിച്ച വീഡിയോ എക്സില്‍ പങ്കുവെച്ചിട്ടുള്ളത്. സിനിമയില്‍ അഴിമതി കാണിക്കുന്നതില്‍ കുഴപ്പമില്ലെന്നും എന്നാൽ യഥാര്‍ത്ഥ ജീവിതത്തില്‍ അഴിമതി കാണുന്നത് ദഹിക്കില്ലെന്നും വിശാലിന്റെ സമൂഹമാധ്യമ പോസ്റ്റിൽ പറഞ്ഞിരിക്കുന്നു. രവിചന്ദ്രൻ സംവിധാനം ചെയ്ത മാർക്ക് ആന്‍റണി ടൈം ട്രാവൽ ചിത്രമാണ്. വിശാലും എസ്. ജെ സൂര്യയുമാണ് പ്രധാന വേഷത്തില്‍ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment2 years ago
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years ago
സൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years ago
അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Latest News2 years ago
ഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Entertainment2 years ago
സിനിമാ – സീരിയൽ താരം അപർണ നായർ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
-
Crime2 years ago
പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച