Culture
സരയൂ നദിക്കരയിൽ രാജ്യത്തെ പ്രശസ്തമായ ക്ഷേത്രങ്ങളുടെ ചരിത്ര മ്യൂസിയം വരുന്നു

ലക്നൗ . അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ ജനുവരിയിൽ പ്രാണപ്രതിഷ്ഠ നടക്കാനിരിക്കെ സരയൂ നദിക്കരയിൽ 25 ഏക്കർ ഭൂമിയിൽ രാജ്യത്തെ പ്രശസ്തമായ ക്ഷേത്രങ്ങളുടെ ചരിത്രം പറയുന്ന മ്യൂസിയം നിർമ്മിക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. അയോദ്ധ്യയിൽ വിപുലമായ പ്രവർത്തനങ്ങളും സൗന്ദര്യവൽക്കരണവും തുടരുമ്പോൾ, ഇവിടെ ചരിത്രം പറയുന്ന മ്യൂസിയം കൂടി നിർമ്മിക്കുകയാണ് സർക്കാർ.
ഡൽഹിയിൽ വച്ച് പ്രധാനമന്ത്രി മോദിയെ കണ്ടപ്പോൾ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മ്യൂസിയത്തെ പറ്റി ചർച്ച ചെയ്തിരുന്നു. യോഗത്തിൽ അയോദ്ധ്യയിലെ ഭരണസമിതി ഉദ്യോഗസ്ഥർ മ്യൂസിയത്തെക്കുറിച്ചുള്ള അവതരണം നടത്തിയതായും സർക്കാർ വൃത്തങ്ങൾ പറഞ്ഞിട്ടുണ്ട്.
നിർദിഷ്ട മ്യൂസിയത്തിനായി അയോധ്യ ഭരണകൂടം നഗരത്തിൽ നിരവധി സ്ഥലങ്ങൾ കണ്ടെത്തി. ഭൂമി അന്തിമമാക്കുന്നതിന് ആർക്കിടെക്റ്റുകളുടെ ഒരു ടീമിനെ നിയോഗിച്ചിരിക്കുകയാണ്. ‘രാജ്യത്തെ പ്രശസ്തമായ ക്ഷേത്രങ്ങളുടെ ചരിത്രം മ്യൂസിയം പ്രദർശിപ്പിക്കും. ഇത് ക്ഷേത്രങ്ങളുടെ വാസ്തുവിദ്യയുടെ വിവരങ്ങൾ പ്രദർശിപ്പിക്കുകയും അവയുടെ സംസ്കാരവും ചരിത്രവും പ്രതിഫലിപ്പിക്കുകയും ചെയ്യും’ പദ്ധതിക്ക് ബജറ്റ് ഉടൻ അനുവദിക്കും. അയോദ്ധ്യ ജില്ലാ മജിസ്ട്രേറ്റ് നിതീഷ് കുമാർ പറഞ്ഞു.
സരയൂ നദിക്കരയിൽ 25 ഏക്കർ ഭൂമിയാണ് പദ്ധതിയ്ക്കായി സംഘം ആവശ്യപ്പെട്ടിട്ടുള്ളത്. അന്തിമരൂപം ആയാൽ പദ്ധതി കൈകാര്യം ചെയ്യുന്ന സംസ്ഥാന ടൂറിസം വകുപ്പിന് ഭൂമി കൈമാറും. രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് മുമ്പ് പദ്ധതി പ്രവർത്തനം ആരംഭിക്കാനാണ് പദ്ധതി. 30,923 കോടി രൂപയുടെ 263 പദ്ധതികളാണ് അയോധ്യയിൽ ഇപ്പോൾ നടന്നു വരുന്നത്. റോഡുകളുടെയും ഹൈവേകളുടെയും വീതി കൂട്ടൽ, പുതിയ ഔട്ടർ റിങ് റോഡ്, അയോദ്ധ്യ വിമാനത്താവളം, നവീകരിച്ച റെയിൽവേ, ബസ് സ്റ്റേഷനുകൾ എന്നിവ ഇതിൽ ഉൾപ്പെടും.
‘ആത്മാവ് തന്നെയാണ് ബ്രഹ്മം, ബ്രഹ്മാവിനെ അറിയുന്നയാൾ ആത്മാവിനെ ഭജിക്കുന്നു, മറ്റൊന്നിനെയും ഭജിക്കുന്നില്ല’ – ശ്രീ നാരായണ ഗുരു
Culture
വന്ദേഭാരത് പറക്കും, തിരുപ്പതി വെങ്കിടാചലപതിയെ തൊഴാൻ വെറും 95 മിനിറ്റിൽ എത്താം

ചെന്നൈ . പ്രധാനമന്ത്രി നരേന്ദ്ര മോദി പുതുതായി ഫ്ളാഗ് ഓഫ് ചെയ്ത ചെന്നൈ – വിജയവാഡ വന്ദേഭാരത് എക്സ്പ്രസിന്റെ വരവ് തിരുപ്പതിയിലേക്ക് പോകുന്ന ഭക്തർക്ക് ആശ്വാസമായി. മറ്റ് ട്രെയിനുകളിൽ ചെന്നൈയിൽ നിന്നുള്ള യാത്ര മൂന്ന് മണിക്കൂർ വേണ്ടി വരുന്ന സ്ഥാനത്ത് വന്ദേഭാരത് 136 കിലോമീറ്റർ താണ്ടുന്നത് വെറും 95 മിനിറ്റ് നേരം കൊണ്ടാണ്. വന്ദേഭാരത് യാത്ര ലാഭിക്കുന്നത് ഒന്നര മണിക്കൂർ സാമാന്യായം എന്നതാണ് എടുത്ത് പറയേണ്ടത്.
രാജ്യത്ത് ഒമ്പത് വന്ദേഭാരത് എക്സ്പ്രസുകളാണ് ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്യുന്നത്. കേരളത്തിൽ അടക്കം വിവിധ സംസ്ഥാനങ്ങളിലെ പ്രധാന റൂട്ടുകളിലാണ് പുതിയ സർവീസ് വന്നത്. ചെന്നൈയിൽ നിന്നും നിത്യവും ആയിരക്കണക്കിന് ഭക്തരാണ് തിരുപ്പതി വെങ്കിടാചലപതിയെ സന്ദർശികാനായി പോയി വരുന്നത്. പുതിയ വന്ദേഭാരത് സർവീസ് ആരംഭിച്ചതോടെ മൂന്ന് മണിക്കൂർ യാത്ര ഒന്നര മണിക്കൂറായി ഭക്തർക്ക് കുറഞ്ഞു കിട്ടി. ചെന്നൈയിൽ നിന്നും പുറപ്പെടുന്ന വന്ദേഭാരത് 136 കിലോ മീറ്റർ താണ്ടി 95 മിനിറ്റ് കൊണ്ട് തിരുപ്പതിക്ക് അടുത്തുള്ള റെനിഗുണ്ട സ്റ്റേഷനിൽ എത്തും. അവിടെ നിന്നും നിന്നും ഒമ്പത് കിലോ മീറ്റർ മാത്രമാണ് തിരുപ്പതി ക്ഷേത്രത്തിലേക്ക് പിന്നീടുള്ളത്.
ഇതേ റൂട്ടിൽ ദിവസേന ഓടുന്ന സപ്തഗിരി, ഗരുഡാദ്രി എക്സ്പ്രസുകൾക്ക് രണ്ട് മണിക്കൂറും 40 മിനിറ്റും വേണം തിരുപ്പതിയിലെത്താൻ. ഇനി ചെന്നൈയിൽ നിന്നും വന്ദേഭാരത് എക്സ്പ്രസിൽ തിരുപ്പതിക്ക് എത്തുന്നവർക്ക് ഒന്നര മണിക്കൂർ കൊണ്ട് തിരുപ്പതി വെങ്കിടാചലപതിയെ തൊഴാനാവും. പുതിയ വന്ദേഭാരത് ഭക്തർക്ക് വലിയ ആശ്വാസമായിരിക്കുകയാണ്.
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment2 years ago
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years ago
സൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years ago
അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Entertainment2 years ago
സിനിമാ – സീരിയൽ താരം അപർണ നായർ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
-
Latest News2 years ago
ഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Crime2 years ago
പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച