Culture
ഇന്ന് ജന്മാഷ്ടമി, നഗരവീഥികളിൽ അമ്പാടിക്കണ്ണൻ, കേരളം ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ നിറവിൽ
തിരുവനന്തപുരം . ഇന്ന് ജന്മാഷ്ടമി, നഗരവീഥികളിൽ അമ്പാടിക്കണ്ണൻ എത്തുന്ന ദിവസം. കേരളം ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ നിറവിലാണ്. ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി രാവിലെ മുതൽ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ ആഘോഷങ്ങൾ ആരംഭിച്ചു. സംസ്ഥാനത്തെ കൃഷ്ണ ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളും പ്രാർത്ഥനയും രാവിലെ മുതൽ തുടങ്ങി. മഹാവിഷ്ണുവിന്റെ ഒമ്പതാം അവതാരമാണ് ശ്രീകൃഷ്ണൻ. കണ്ണന്റെ ജന്മദിനമായ അഷ്ടമിരോഹിണി നാളിൽ സംസ്ഥാനത്തുടനീളം വിവിധ ആഘോഷങ്ങളാണ് ഇന്ന് അരങ്ങേറുക.
എല്ലാ അമ്മമാരും മക്കളെ കണ്ണനായി കാണാനാണു ആഗ്രഹിക്കുന്നത്. കണ്ണനെന്നും ഉണ്ണിയെന്നുമൊക്കെ പേരിട്ട് മടിയിലിരുത്തി ലാളിക്കും. പൊന്നിന്‍കിരീടം ചാര്‍ത്തി,വര്‍ണ്ണമയില്‍പ്പീലി ചാർത്തി, ഗോരോചനക്കുറിയും മഞ്ഞത്തുകിലും അണിയിച്ചും, അഞ്ജനശ്രീധരവേഷത്തില് തന്റെ കുഞ്ഞിനെ കണ്ണനായൊരുക്കാന് ഉത്സാഹിക്കുന്ന ശോഭായാത്രയുടെ ചാരുദൃശ്യങ്ങളായിരിക്കും ഇന്ന് നാട്ടിൽ.
കേരളത്തില്‍ നമുക്ക് ഭഗവാന് കൃഷ്ണന് ഉണ്ണികൃഷ്ണനാണ്, കണ്ണനാണ്, അമ്പാടി കൃഷ്ണനാണ്. പീലിത്തിരുമുടിയും, ഓടക്കുഴലും ധരിച്ച രൂപത്തിലാണ് നമ്മള് കണ്ണനെ കാണാന്‍ ആഗ്രഹിക്കുക. ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിഗ്രഹം ചതുര്‍ബാഹുവായ മഹാവിഷ്ണുവിന്റേതാണ്. തടവറയില്‍ വസുദേവര്‍ക്കും ദേവകിക്കും കാട്ടിക്കൊടുത്ത ദിവ്യരൂപം ആണത്. പക്ഷേ കേരളീയരെ സംബന്ധിച്ചിടത്തോളം നമുക്കെല്ലാം കണ്ണൻ ബാലകനായ ഉണ്ണിക്കണ്ണനാണ്. വാത്സല്യത്തിന്റെ ഭക്തിഭാവ സ്വരൂപമാണ്.
ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് സംസ്ഥാന വ്യാപകമായി Sobha Yatra,കൾ നടക്കും. രണ്ടരലക്ഷത്തിൽ അധികം കുട്ടികൾ ഉണ്ണിക്കണ്ണനായി എത്തുമെന്ന് ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷൻ ആർ പ്രസന്നകുമാർ അറിയിച്ചു. ‘അകലട്ടെ ലഹരി, ഉണരട്ടെ മൂല്യവും ബാല്യവും’ എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ചാണ് ഇക്കുറി ജന്മാഷ്ടമി ആഘോഷങ്ങൾ ബാലഗോകുലം നടത്തുന്നത്. കുട്ടികൾ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ശോഭായാത്രകളിൽ വിവിധ വേഷധാരികളായി അണിനിരക്കും. അവതാര കഥകളുടെ ദൃശ്യാവിഷ്കരണവുമായി നിശ്ചലദൃശ്യങ്ങൾ, വാദ്യമേളങ്ങൾ, കലാരൂപങ്ങൾ, ഭജന സംഘങ്ങൾ എന്നിങ്ങനെ വിവിധ സംഘങ്ങൾ നഗര വീഥീകളിൽ അണി നിരക്കും. കുട്ടികൾ ശോഭയാത്രയിലൂടെയാകും അവസാനം ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരുന്നത്.
അമ്പാടിക്കണ്ണൻ, രാധ, ഭാരതാംബ, പാർവതി, ലക്ഷ്മി ദേവീ, സരസ്വതി ദേവി, സീത, മുരുകൻ, ഹനുമാൻ, ശിവൻ, ലക്ഷ്മണൻ, ഭരതൻ, ശത്രുഘ്നൻ എന്നിങ്ങനെ വിവിധ വേഷങ്ങളിൽ എത്തുന്ന കുട്ടികൾ ഹൈന്ദവ വിശ്വാസത്തിന് കരുത്തേകും. ക്ഷേത്രത്തിലുൾപ്പെടെ ശോഭയാത്രകളുടെ അവസാനം ഉറിയടി തുടങ്ങി വിവിധ പരിപാടികളും ഒരുക്കിയിട്ടുണ്ട്. ഒരാഴ്ചയായി നീണ്ടുനിന്ന ബാലഗോകുലത്തിന്റെ ജന്മാഷ്ടമി ആഘോഷങ്ങൾക്ക് ഇന്ന് നടക്കുന്ന ശോഭയാത്രയോടെ സമാപനം കുറിക്കുകയാണ്.
Culture
വന്ദേഭാരത് പറക്കും, തിരുപ്പതി വെങ്കിടാചലപതിയെ തൊഴാൻ വെറും 95 മിനിറ്റിൽ എത്താം
ചെന്നൈ . പ്രധാനമന്ത്രി നരേന്ദ്ര മോദി പുതുതായി ഫ്ളാഗ് ഓഫ് ചെയ്ത ചെന്നൈ – വിജയവാഡ വന്ദേഭാരത് എക്സ്പ്രസിന്റെ വരവ് തിരുപ്പതിയിലേക്ക് പോകുന്ന ഭക്തർക്ക് ആശ്വാസമായി. മറ്റ് ട്രെയിനുകളിൽ ചെന്നൈയിൽ നിന്നുള്ള യാത്ര മൂന്ന് മണിക്കൂർ വേണ്ടി വരുന്ന സ്ഥാനത്ത് വന്ദേഭാരത് 136 കിലോമീറ്റർ താണ്ടുന്നത് വെറും 95 മിനിറ്റ് നേരം കൊണ്ടാണ്. വന്ദേഭാരത് യാത്ര ലാഭിക്കുന്നത് ഒന്നര മണിക്കൂർ സാമാന്യായം എന്നതാണ് എടുത്ത് പറയേണ്ടത്.
രാജ്യത്ത് ഒമ്പത് വന്ദേഭാരത് എക്സ്പ്രസുകളാണ് ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്യുന്നത്. കേരളത്തിൽ അടക്കം വിവിധ സംസ്ഥാനങ്ങളിലെ പ്രധാന റൂട്ടുകളിലാണ് പുതിയ സർവീസ് വന്നത്. ചെന്നൈയിൽ നിന്നും നിത്യവും ആയിരക്കണക്കിന് ഭക്തരാണ് തിരുപ്പതി വെങ്കിടാചലപതിയെ സന്ദർശികാനായി പോയി വരുന്നത്. പുതിയ വന്ദേഭാരത് സർവീസ് ആരംഭിച്ചതോടെ മൂന്ന് മണിക്കൂർ യാത്ര ഒന്നര മണിക്കൂറായി ഭക്തർക്ക് കുറഞ്ഞു കിട്ടി. ചെന്നൈയിൽ നിന്നും പുറപ്പെടുന്ന വന്ദേഭാരത് 136 കിലോ മീറ്റർ താണ്ടി 95 മിനിറ്റ് കൊണ്ട് തിരുപ്പതിക്ക് അടുത്തുള്ള റെനിഗുണ്ട സ്റ്റേഷനിൽ എത്തും. അവിടെ നിന്നും നിന്നും ഒമ്പത് കിലോ മീറ്റർ മാത്രമാണ് തിരുപ്പതി ക്ഷേത്രത്തിലേക്ക് പിന്നീടുള്ളത്.
ഇതേ റൂട്ടിൽ ദിവസേന ഓടുന്ന സപ്തഗിരി, ഗരുഡാദ്രി എക്സ്പ്രസുകൾക്ക് രണ്ട് മണിക്കൂറും 40 മിനിറ്റും വേണം തിരുപ്പതിയിലെത്താൻ. ഇനി ചെന്നൈയിൽ നിന്നും വന്ദേഭാരത് എക്സ്പ്രസിൽ തിരുപ്പതിക്ക് എത്തുന്നവർക്ക് ഒന്നര മണിക്കൂർ കൊണ്ട് തിരുപ്പതി വെങ്കിടാചലപതിയെ തൊഴാനാവും. പുതിയ വന്ദേഭാരത് ഭക്തർക്ക് വലിയ ആശ്വാസമായിരിക്കുകയാണ്.
-
Entertainment2 years agoസെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years agoവനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years agoഅക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Latest News2 years agoസൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years agoഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Interview6 years agoപ്രതി “പൂവങ്കോഴി” ആണെങ്കിലും പ്രതികരിക്കാതെ മഞ്ജു വാര്യർ
-
Latest News2 years agoപ്രധാനമന്ത്രി നരേന്ദ്രമോദി ഒമ്പത് വന്ദേ ഭാരത് ട്രെയിനുകള്‍ പുതുതായി ഞായറാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും
-
Crime2 years agoപൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച

