Latest News
ഓരോ ഭാരതീയനും അഭിമാനിക്കാം, ലോക പൈതൃക പട്ടികയിൽ ഇനി ശാന്തിനികേതനും
കൊൽക്കത്ത . ഭാരതത്തിന്റെ ദീർഘനാളായുള്ള കാത്തിരിപ്പ് സഫലമായി. കൊൽക്കത്തയിലെ ശാന്തിനികേതൻ യുനെസ്കോയുടെ ലോക പൈതൃക സ്മാരക പട്ടികയിൽ ഇടംപിടിച്ചു. ഏറെ നാളായുള്ള ഇന്ത്യയുടെ ആവശ്യമാണ് യുനെസ്‌കോ അംഗീകരിച്ചിരിക്കുന്നത്. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു യുനെസ്‌കോയുടെ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. പശ്ചിമ ബംഗാളിലെ ബിർഭൂം ജില്ലയിലാണ് ശാന്തിനികേതൻ സ്ഥിതിചെയ്യുന്നത്.

ഫ്രാൻസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ കൗൺസിൽ ഓൺ മോണ്യുമെന്റ്‌സ് ആൻഡ് സൈറ്റ്‌സ് എന്ന സംഘടനയായിരുന്നു മഹാകവി രവീന്ദ്രനാഥ ടാഗോർ സ്ഥാപിച്ച ശാന്തിനികേതൻ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് ശുപാർശ നൽകിയിരുന്നത്. ഇന്ത്യയുടെ സംസ്‌കാരത്തെയും പൈതൃകത്തെയും ലോകത്തിനുമുമ്പിൽ അവതരിപ്പിക്കുകയെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷ്യം യാഥാർത്ഥ്യമാവുമെന്നും കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡി ഇത് സംബന്ധിച്ച് അറിയിച്ചിരുന്നു.
ഇതിനിടെയാണ് ശാന്തിനികേതനെ പട്ടികയിലുൾപ്പെടുത്തിയെന്ന യുനെസ്കോയുടെ പ്രഖ്യാപനമുണ്ടായിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യത്തിൽ സന്തോഷം പങ്കുവച്ച കുറിപ്പും എക്സിൽ രേഖപ്പെടുത്തിയിട്ടുണ്ട്. രവീന്ദ്രനാഥ ടാഗോറിന്റെ ദർശനത്തിന്റെയും ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെയും പ്രതീകമായ ശാന്തിനികേതൻ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി കുറിച്ചു. എല്ലാ ഇന്ത്യക്കാർക്കും ഇത് അഭിമാന നിമിഷമാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം കിട്ടുമ്പോൾ സമ്മാനമായി ലഭിച്ച മുഴുവൻ തുകയും ചെലവഴിച്ചാണ് രവീന്ദ്രനാഥ ടാഗോർ ശാന്തിനികേതൻ പടുത്തുയർത്തുന്നത്. പ്രകൃതിയിൽ ലയിച്ചു ചേർന്നു ധ്യാനനിരതമായ ജീവിതം നയിക്കാൻ ഉതകുന്നതായിരുന്നു ഇവിടുത്തെ അന്തരീക്ഷം. ഹരിതാഭ സൗന്ദര്യത്തിന് നടുവിലാണ് ശാന്തിനികേതൻ പണിതുയർത്തിയിരിക്കുന്നത്. 1901ൽ കേവലം 5 കുട്ടികളുമായി ആരംഭിച്ച ശാന്തിനികേതൻ സ്‌കൂളിൽ ഗുരുകുല മാത്യകയിലായിരുന്നു വിദ്യാഭ്യാസം. മാവുകളുടെയും മറ്റ് മരങ്ങളുടെയും തണലിൽ പ്രത്യേകം തയ്യാറാക്കിയ ഓപ്പൺ ക്ലാസ് റൂമുകളിലാണ് ഇവിടെ പഠനം.
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി
ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Entertainment2 years agoസെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years agoവനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years agoഅക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Latest News2 years agoസൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years agoഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Interview6 years agoപ്രതി “പൂവങ്കോഴി” ആണെങ്കിലും പ്രതികരിക്കാതെ മഞ്ജു വാര്യർ
-
Latest News2 years agoപ്രധാനമന്ത്രി നരേന്ദ്രമോദി ഒമ്പത് വന്ദേ ഭാരത് ട്രെയിനുകള്‍ പുതുതായി ഞായറാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും
-
Crime2 years agoപൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച

