Entertainment
സുരേഷ് ഗോപി ബി ജെ പിക്കാരനായത് കൊണ്ട് വേണ്ടെന്ന് ഇടത് പക്ഷ പിന്തുണയുള്ള വിദ്യാർത്ഥി യൂണിയൻ

ന്യൂഡൽഹി . സത്യജിത്ത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് സ്ഥാനം നടനും രാജ്യസഭാ മുൻ എംപിയുമായ സുരേഷ് ഗോപി നൽകുന്നതായി വർത്തകൾക്കെ പിറകെ ഇക്കാര്യത്തിൽ അതൃപ്തി അറിയിച്ച് ഇടത് പക്ഷ പിന്തുണയുള്ള വിദ്യാർത്ഥി യൂണിയൻ രംഗത്ത്. സുരേഷ് ഗോപിയെ സ്ഥാപനത്തിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദേശം ചെയ്യാനുള്ള ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ തീരുമാനത്തെ തങ്ങൾ എതിർക്കുന്നുവെന്നാണ് വിദ്യാർത്ഥി യൂണിയൻ പുറത്തിറക്കിയ ലഘുലേഖയിൽ പറഞ്ഞിട്ടുള്ളത്. വിദ്യാർത്ഥി യൂണിയൻ പ്രസ്തുത സ്ഥാനത്തേക്ക് ഇരു ഇടത് പക്ഷ ചിന്താഗതിക്കാരനെ കാത്തിരിക്കുകയായിരുന്നു എന്ന തരത്തിലാണ് വിദ്യാർത്ഥി യൂണിയന്റെ ലഘുരേഖ.
‘
ഹിന്ദുത്വ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടെയും ബിജെപിയുമായുള്ള ബന്ധത്തിന്റെയും പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് സുരേഷ് ഗോപി എന്നും, ഈ രാജ്യത്തിന്റെ മതേതര ഘടനയെ വെല്ലുവിളിക്കുന്ന രീതിയിലുള്ള പ്രസ്താവനകൾ പോലും അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും, അതിനാൽ സുരേഷ് ഗോപി പ്രസിഡന്റായാൽ അത് നമ്മുടെ സ്ഥാപനത്തെ പ്രതികൂലമായി ബാധിക്കും എന്നും, ഇൻസ്റ്റിറ്റ്യൂട്ടിന്റെ വർഷങ്ങളായുള്ള പാരമ്പര്യത്തെ കാത്തുസൂക്ഷിക്കാൻ കെൽപ്പുള്ള ഒരാളെയാണ് ഞങ്ങൾക്ക് വേണ്ടത്.’ എന്നുമാണ് ഇടത് പക്ഷ പിന്തുണയുള്ള വിദ്യാർത്ഥി യൂണിയൻ അവകാശപ്പെടുന്നത്. ഇടത് ചിന്താഗതി ഉള്ളവർ മാത്രമാണ് ഇത്തരം സ്ഥാനങ്ങളിൽ എത്താൻ യോഗ്യത ഉള്ളവർ എന്ന വാദമാണ് വിദ്യാർത്ഥി യൂണിയൻ ഉന്നയിച്ചിരിക്കുന്നതിന്റെ പരം പൊരുൾ.
’25വർഷത്തെ പാരമ്പര്യമുള്ള ഒരു സ്ഥാപനമാണ് എസ്ആർഎഫ്ടിഐ. ഇതിഹാസ ചലച്ചിത്ര നിർമ്മാതാവ് സത്യജിത് റേയുടെ പാരമ്പര്യം ഉയർത്തിപ്പിടിക്കുന്ന ഞങ്ങളുടെ ഇൻസ്റ്റിറ്റ്യൂട്ടിന് കലാപരവും ബൗദ്ധികവുമായ മികവാൽ സമ്പന്നമായ ചരിത്രമുണ്ട്. ഈ സ്ഥാപനത്തിെ നയിക്കേണ്ട വ്യക്തിക്ക് കലാസ്വാതന്ത്ര്യം, ബഹുസ്വരത തുടങ്ങിയ മൂല്യങ്ങൾ ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണ്. ഹിന്ദുത്വ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടെയും ബിജെപിയുമായുള്ള ബന്ധത്തിന്റെയും പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് സുരേഷ് ഗോപി. ഈ രാജ്യത്തിന്റെ മതേതര ഘടനയെ വെല്ലുവിളിക്കുന്ന രീതിയിലുള്ള പ്രസ്താവനകൾ പോലും അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതിനാൽ സുരേഷ് ഗോപി പ്രസിഡന്റായാൽ അത് നമ്മുടെ സ്ഥാപനത്തെ പ്രതികൂലമായി ബാധിക്കും. ഇൻസ്റ്റിറ്റ്യൂട്ടിന്റെ വർഷങ്ങളായുള്ള പാരമ്പര്യത്തെ കാത്തുസൂക്ഷിക്കാൻ കെൽപ്പുള്ള ഒരാളെയാണ് ഞങ്ങൾക്ക് വേണ്ടത്.’എന്നാണ് സ്റ്റുഡന്റ്സ് യൂണിയൻ പുറത്തുവിട്ട ലഘുലേഖയിൽ പറഞ്ഞിരിക്കുന്നത്.
എന്നാൽ, നിയമന വിവരം ടെലിവിഷനിലൂടെ അറിഞ്ഞത് സുരേഷ് ഗോപിയെ വേദനിപ്പിച്ചതായാണ് അടുത്ത വൃത്തങ്ങൾ അറിയിച്ചത്. തൃശൂർ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഗാന്ധി ജയന്തി ദിനത്തിൽ സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ പദയാത്ര നടത്താനിരിക്കുകയാണ്. പദയാത്രയുടെ ബോർഡുകൾ വരെ സ്ഥാപിച്ചുകഴിഞ്ഞു. മാത്രമല്ല, തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ, ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചുമതല നൽകിയതിലും സുരേഷ് ഗോപിക്ക് അതൃപ്തിയുണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
അതേസമയം, സുരേഷ് ഗോപിയെ പരിഗണിച്ചത് അറിഞ്ഞിരുന്നില്ലെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം അറിയിച്ചത്. ഡയറക്ടർ പദവി സജീവ രാഷ്ട്രീയത്തിന് തടസമാകില്ല. പാർട്ടി സുരേഷ് ഗോപിക്ക് എതിരാണെന്ന പ്രചാരണം ശരിയല്ലെന്നും നേതാക്കൾ അറിയിച്ചു. സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് അദ്ധ്യക്ഷനായി മൂന്ന് വർഷത്തേക്കാണ് സുരേഷ് ഗോപിയെ നിയമിച്ചത്. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് സുരേഷ് ഗോപിയുടെ നിയമന വാർത്ത സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവെക്കുന്നത്.
Entertainment
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം

ചെന്നൈ . തന്റെ പുതിയ സിനിമയായ മാർക്ക് ആന്‍റണിയുടെ ഹിന്ദി പതിപ്പിന്റെ പ്രദര്‍ശനത്തിനും സര്‍ട്ടിഫിക്കറ്റിനുമായി മുംബൈയിലെ സെന്‍സര്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ക്ക് 6.5 ലക്ഷം കൈക്കൂലി കൊടുക്കേണ്ടി വന്നുവെന്ന വെളിപ്പെടുത്തലുമായി നടന്‍ വിശാല്‍ രംഗത്ത്. ചിത്രത്തിന്റെ സ്ക്രീനിങ്ങിന് മൂന്നു ലക്ഷവും, യു/എ സർട്ടിഫിക്കറ്റ് കിട്ടാൻ മൂന്നര ലക്ഷം രൂപയും നൽകേണ്ടി വന്നെന്നാണ് വിശാല്‍ എക്സില്‍ പങ്കുവെച്ച അഴിമതി ആരോപണത്തിൽ പറഞ്ഞിട്ടുള്ളത്. സംഭവത്തിൽ, ഇത്തരമൊരു അവസ്ഥ നിര്‍ഭാഗ്യകരമാണെന്നും ഉടന്‍ അന്വേഷണം നടത്തുമെന്നും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
നടന്‍ വിശാലിന് സ്ക്രീനിങ്ങിനും, യു/എ സർട്ടിഫിക്കറ്റ് കിട്ടാനുമായി കൈക്കൂലി വാങ്ങിയ വ്യക്തികളുടെ പേരു വിവരങ്ങളും പണമയച്ചുകൊടുത്ത ബാങ്ക് അക്കൗണ്ട് നമ്പറുകളും നടന്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. ആരോപണത്തില്‍ അന്വേഷണം നടത്താനായി വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം മുതിർന്ന ഉദ്യോഗസ്ഥനെ ഉടൻ മുംബൈയ്‌ക്ക് അയച്ചിട്ടുണ്ട്. വിശാൽ ഉന്നയിച്ച ആരോപണത്തിലുൾപ്പെട്ടവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചിരിക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മഹാരാഷ്‌ട്ര മുഖ്യമന്ത്രിയേയും ടാഗ് ചെയ്തുകൊണ്ടാണ് വിശാൽ ഇത് സംബന്ധിച്ച വീഡിയോ എക്സില്‍ പങ്കുവെച്ചിട്ടുള്ളത്. സിനിമയില്‍ അഴിമതി കാണിക്കുന്നതില്‍ കുഴപ്പമില്ലെന്നും എന്നാൽ യഥാര്‍ത്ഥ ജീവിതത്തില്‍ അഴിമതി കാണുന്നത് ദഹിക്കില്ലെന്നും വിശാലിന്റെ സമൂഹമാധ്യമ പോസ്റ്റിൽ പറഞ്ഞിരിക്കുന്നു. രവിചന്ദ്രൻ സംവിധാനം ചെയ്ത മാർക്ക് ആന്‍റണി ടൈം ട്രാവൽ ചിത്രമാണ്. വിശാലും എസ്. ജെ സൂര്യയുമാണ് പ്രധാന വേഷത്തില്‍ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment2 years ago
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years ago
സൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years ago
അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Latest News2 years ago
ഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Crime2 years ago
പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച
-
Latest News2 years ago
പ്രധാനമന്ത്രി നരേന്ദ്രമോദി ഒമ്പത് വന്ദേ ഭാരത് ട്രെയിനുകള്‍ പുതുതായി ഞായറാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും