Entertainment
എല്ലില്ലാത്ത നാവും ലിംഗവും നിയന്ത്രിക്കണമെന്ന് പ്രകാശ് രാജിനോട് സ്വാമി ഭദ്രാനന്ദ്
കടലാസിൽ ഒരു റോക്കറ്റ് പോലും ഉണ്ടാക്കാൻ കഴിയാത്ത പ്രകാശ് രാജ് എന്തുകൊണ്ടാണ് എപ്പോഴും ഒരു ഭ്രാന്തൻ നായയെപ്പോലെ പെരുമാറുന്നത് എന്നാണ് സ്വാമി ഭദ്രാനന്ദ് സാമൂഹ്യ മാധ്യമത്തിൽ എഴുതിയ കുറിപ്പിലൂടെ ചോദിച്ചിരിക്കുന്നത്.
രാജ്യത്തിന്റെ അഭിമാനമായ ചന്ദ്രയാന്‍ ദൗത്യത്തെ ആക്ഷേപിച്ച നടന്‍ പ്രകാശ് രാജിനെ നിർത്തി പൊരിച്ചിരികയാണ് ഹൈന്ദവ സമൂഹത്തിന്റെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സ്വാമി ഭദ്രാനന്ദ്.
സിനിമയിലെന്നപോലെ യഥാർത്ഥ ജീവിതത്തിലും വില്ലൻ ശൈലി പ്രകാശ് രാജ് തുടർന്നാൽ പ്രകാശ് രാജിന് ഈ നാട് മറന്ന് മറ്റേതെങ്കിലും നാട്ടിൽ പോകേണ്ടി വരുമെന്നും സ്വാമി ഭദ്രാനന്ദ് കുറുപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
‘എല്ലില്ലാത്ത രണ്ട് അവയവങ്ങളായ നാവും ലിംഗവും നിയന്ത്രിച്ചാൽ പ്രകാശ് രാജിന് മോദിജിയെപ്പോലെ ശോഭയുള്ള സൂര്യനാകാൻ കഴിയും. അല്ലെങ്കിൽ കഷ്ടപ്പെടും’ രാജ്യത്തെ സ്‌നേഹിക്കുന്നവരെല്ലാം താര ആരാധകരല്ല. ഇന്ത്യൻ പ്രധാനമന്ത്രിയേയും ഐഎസ്ആർഒ പോലെയുള്ള രാജ്യത്തിന്റെ അഭിമാനമായ മഹാപ്രസ്ഥാനങ്ങളേയും ആരെങ്കിലും അധിക്ഷേപിച്ചാൽ രാജ്യസ്‌നേഹികൾ മൗനം പാലിക്കില്ലെന്നും പ്രകാശ് രാജിനോട് സ്വാമി ഭദ്രാനന്ദ് ഓർമ്മപ്പെടുത്തുന്നുണ്ട്.
സ്വാമി ഭദ്രാനന്ദിന്റെ പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ.
എന്തുകൊണ്ടാണ് പ്രകാശ് രാജ് എപ്പോഴും ഒരു ഭ്രാന്തൻ നായയെപ്പോലെ പെരുമാറുന്നത്?
നവമാധ്യമങ്ങളിലൂടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നിരന്തരം വിമർശിക്കുന്ന ചലച്ചിത്ര നടൻ പ്രകാശ് രാജ് രാജ്യത്തിന്റെ അഭിമാനമായ ഐഎസ്ആർഒയെ അപമാനിച്ചത് അംഗീകരിക്കാനാവില്ല. കടലാസിൽ ഒരു റോക്കറ്റ് പോലും ഉണ്ടാക്കാൻ കഴിയാത്ത ആളാണ് പ്രകാശ് രാജ്. രാജ്യത്തിന്റെ വികസനത്തിനും സുരക്ഷയ്ക്കും വേണ്ടി പ്രവർത്തിക്കുന്ന വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അനാവശ്യമായി വിമർശിക്കുകയും അവഹേളിക്കുകയും ചെയ്യുന്നത് പ്രകാശ് രാജ് അവസാനിപ്പിക്കുന്നതാണ് നല്ലത്.
എന്തുകൊണ്ടാണ് പ്രകാശ് രാജിന് മോദിജിയോട് ഇത്ര ശത്രുതയെന്ന് എനിക്കറിയില്ല. അന്ന് ദുര്യോധനൻ ശ്രീകൃഷ്ണനെ എങ്ങനെ അപമാനിച്ചോ അതുപോലെയാണ് ഇപ്പോൾ പ്രകാശ് രാജ് സോഷ്യൽ മീഡിയയിലൂടെ മോദിജിയെ അപമാനിക്കുന്നത്. മോദിജി ശ്രീകൃഷ്ണന്റെ പകർപ്പാണ്, അതിനാൽ പ്രകാശ് രാജിന് മോദിജിയിൽ നിന്ന് ഒരു മറുപടിയും ലഭിക്കില്ല. പ്രകാശ് രാജിന് ദുര്യോധനനുമായി എന്തെങ്കിലും ജനിതക ബന്ധമുണ്ടോ എന്ന് ഗവേഷകർ കണ്ടെത്തണം.
സിനിമയിലെന്നപോലെ യഥാർത്ഥ ജീവിതത്തിലും വില്ലൻ ശൈലി പ്രകാശ് രാജ് തുടർന്നാൽ പ്രകാശ് രാജിന് ഈ നാട് മറന്ന് മറ്റേതെങ്കിലും നാട്ടിൽ പോകേണ്ടി വരും.’എല്ലില്ലാത്ത രണ്ട് അവയവങ്ങളായ നാവും ലിംഗവും നിയന്ത്രിച്ചാൽ പ്രകാശ് രാജിന് മോദിജിയെപ്പോലെ ശോഭയുള്ള സൂര്യനാകാൻ കഴിയും, അല്ലെങ്കിൽ അവൻ കഷ്ടപ്പെടും’ രാജ്യത്തെ സ്‌നേഹിക്കുന്നവരെല്ലാം താര ആരാധകരല്ലെന്നും, ഇന്ത്യൻ പ്രധാനമന്ത്രിയേയും ഐഎസ്ആർഒ പോലെയുള്ള രാജ്യത്തിന്റെ അഭിമാനമായ മഹാപ്രസ്ഥാനങ്ങളേയും ആരെങ്കിലും അധിക്ഷേപിച്ചാൽ രാജ്യസ്‌നേഹികൾ മൗനം പാലിക്കില്ലെന്നും പ്രകാശ് രാജ് ഓർക്കണം.
(വൽകഷ്ണം : പ്രകാശ്‌രാജ്, താങ്കൾ വെറും വിഡ്ഢിയല്ല, പമ്പര വിഡ്ഢിയാണ്, സ്വാമി ഭദ്രാനന്ദ് പറഞ്ഞതൊക്കെ ഇന്നേവരെ നടന്നിട്ടുണ്ട്, പ്രകാശ് രാജിന് ഈ നാട് മറന്ന് മറ്റേതെങ്കിലും നാട്ടിൽ പോകേണ്ടി വരുമല്ലോ എന്ന ആശങ്കയാണ് ബാക്കി)
Entertainment
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
ചെന്നൈ . തന്റെ പുതിയ സിനിമയായ മാർക്ക് ആന്‍റണിയുടെ ഹിന്ദി പതിപ്പിന്റെ പ്രദര്‍ശനത്തിനും സര്‍ട്ടിഫിക്കറ്റിനുമായി മുംബൈയിലെ സെന്‍സര്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ക്ക് 6.5 ലക്ഷം കൈക്കൂലി കൊടുക്കേണ്ടി വന്നുവെന്ന വെളിപ്പെടുത്തലുമായി നടന്‍ വിശാല്‍ രംഗത്ത്. ചിത്രത്തിന്റെ സ്ക്രീനിങ്ങിന് മൂന്നു ലക്ഷവും, യു/എ സർട്ടിഫിക്കറ്റ് കിട്ടാൻ മൂന്നര ലക്ഷം രൂപയും നൽകേണ്ടി വന്നെന്നാണ് വിശാല്‍ എക്സില്‍ പങ്കുവെച്ച അഴിമതി ആരോപണത്തിൽ പറഞ്ഞിട്ടുള്ളത്. സംഭവത്തിൽ, ഇത്തരമൊരു അവസ്ഥ നിര്‍ഭാഗ്യകരമാണെന്നും ഉടന്‍ അന്വേഷണം നടത്തുമെന്നും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
നടന്‍ വിശാലിന് സ്ക്രീനിങ്ങിനും, യു/എ സർട്ടിഫിക്കറ്റ് കിട്ടാനുമായി കൈക്കൂലി വാങ്ങിയ വ്യക്തികളുടെ പേരു വിവരങ്ങളും പണമയച്ചുകൊടുത്ത ബാങ്ക് അക്കൗണ്ട് നമ്പറുകളും നടന്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. ആരോപണത്തില്‍ അന്വേഷണം നടത്താനായി വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം മുതിർന്ന ഉദ്യോഗസ്ഥനെ ഉടൻ മുംബൈയ്‌ക്ക് അയച്ചിട്ടുണ്ട്. വിശാൽ ഉന്നയിച്ച ആരോപണത്തിലുൾപ്പെട്ടവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചിരിക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മഹാരാഷ്‌ട്ര മുഖ്യമന്ത്രിയേയും ടാഗ് ചെയ്തുകൊണ്ടാണ് വിശാൽ ഇത് സംബന്ധിച്ച വീഡിയോ എക്സില്‍ പങ്കുവെച്ചിട്ടുള്ളത്. സിനിമയില്‍ അഴിമതി കാണിക്കുന്നതില്‍ കുഴപ്പമില്ലെന്നും എന്നാൽ യഥാര്‍ത്ഥ ജീവിതത്തില്‍ അഴിമതി കാണുന്നത് ദഹിക്കില്ലെന്നും വിശാലിന്റെ സമൂഹമാധ്യമ പോസ്റ്റിൽ പറഞ്ഞിരിക്കുന്നു. രവിചന്ദ്രൻ സംവിധാനം ചെയ്ത മാർക്ക് ആന്‍റണി ടൈം ട്രാവൽ ചിത്രമാണ്. വിശാലും എസ്. ജെ സൂര്യയുമാണ് പ്രധാന വേഷത്തില്‍ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
-
Crime1 year ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment1 year ago
സിനിമാ – സീരിയൽ താരം അപർണ നായർ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
-
Latest News1 year ago
പുതുപ്പള്ളിയിൽ ജെയ്ക് നിലം പൊത്തി, ചാണ്ടി ഉമ്മനു റെക്കോർഡ് ഭൂരിപക്ഷം.
-
Crime1 year ago
അപർണ പി.നായർ ജീവനൊടുക്കിയത് മനം നൊന്ത് , അന്ത്യ യാത്രയെ പറ്റി പറഞ്ഞത് അമ്മയോട് മാത്രം
-
Entertainment1 year ago
‘മോഹൻലാൽ മന്ത്രിയാകും, കാവ്യക്ക് ഭർതൃയോഗം ഇല്ല’ വയറ്റിപ്പിഴപ്പ് ജ്യോതിഷിയുടെ പ്രവചങ്ങൾ വൈറൽ
-
Latest News1 year ago
യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ ചന്ദ്രയാന്‍ 3 വിജയകരമാകാൻ മദ്രസയില്‍ പ്രത്യേക പ്രാര്‍ത്ഥന
-
Entertainment1 year ago
നാലാമത്തെ കുഞ്ഞിനെ ദത്തെടുത്ത് മോഹൻ ലാലിന്റെ മകൾ വിസ്മയ
-
Latest News1 year ago
തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് സർവീസിന്റെ സാധ്യത പഠനം നടക്കുന്നു