Latest News
ജി ശക്തിധരൻ എന്തുകൊണ്ട്? SPECIAL STORY

കേരളത്തിൽ സി പി എമ്മിനും അതിന്റെ ജിഹ്വയായ ദേശാഭിമാനിക്കും ജനകീയ മനസുകളിൽ അടിത്തറ സൃഷ്ടിച്ച മാധ്യമ പ്രവർത്തകരിൽ പ്രഥമ ഗണനീയനാണ് ജി ശക്തിധരൻ.
നിയമ സഭക്ക് അകത്തും പുറത്തും എന്നും തിളങ്ങി നിന്ന ശക്തിധരൻ 2 പതിറ്റാണ്ടിലേറെ സി പി എമ്മിനും ദേശാഭിമാനിക്കും എല്ലാം എല്ലാം ആയിരുന്നു. എക്കാലത്തും കമ്മ്യൂണിസ്റ്റ് വിരുദ്ധരെന്നു സി പി എമ്മുകാർ പാടി നടന്ന മലയാള പത്രപ്രവർത്തനത്തിലെ കുലപതിയായ
മലയാള മനോരമയുടെ അടിവേരുകൾ തോണ്ടാൻ സി പി എമ്മും ദേശാഭിമാനിയും ഒരു കാലത്ത് ചുമലപ്പെടുത്തിയത് ജി ശക്തിധരൻ എന്ന ചാട്ടുളിയെ ആയിരുന്നു.
മൂർച്ചയേറിയ പേന കൊണ്ട് മനോരമയെയും അതിന്റെ പാരമ്പര്യത്തെയും കീറി മുറിച്ച് ആയിരക്കണക്കിന് കഷണങ്ങളാക്കിയ പരമ്പരയിൽ ജ്വലിച്ചു നിന്ന ബൈ ലൈൻ ആണ് ജി ശക്തിധരൻ. മലയാള മനോരമ എന്ന ‘വിഷ വൃക്ഷത്തിന്റെ വേരുകൾ തേടി’യ ശക്തിധരന്റെ അന്വേഷണ റിപ്പോർട്ടിൽ ദേശാഭിമാനിയുടെ മങ്ങിയ ലിപികളിൽ മാത്രമല്ല ദേശാഭിമാനി പുസ്തക ശാലയുടെയും ബെസ്ററ് സെല്ലറായി ഒരു കാലത്ത് ശക്തിയുടെ മനോരമയെ കുറിച്ചുള്ള ആ പുസ്തകം.
അത് ഒരു തവണ വായിച്ചവർക്കറിയാം ജി ശക്തിധരന്റെ തൂലികയും അന്വേഷണ പ്രതിഭയും. പിന്നീടും ദേശാഭിമാനിക്ക് വേണ്ടി നേതാക്കളുടെ പാദ സേവ ചെയ്യാതെ ഫീൽഡിലും ഡെസ്കിലും ശക്തിധരൻ പത്രപ്രവർത്തനം എന്ന പ്രയാണം തുടരുകയായിരുന്നു. കമ്മ്യൂണിസത്തിൽ നിന്ന് പാർട്ടിയും നേതാക്കളും കക്ഷി രാഷ്ട്രീയത്തിന്റെയും പാർലമെന്ററി വ്യാമോഹത്തിന്റെയും ചെളികുണ്ടിലേക്ക് വീണതോടെ ശക്തിധരൻ പാർട്ടിക്കും ദേശാഭിമാനിക്കും കണ്ണിലെ കരടായി.
കേരളത്തിലെ പത്രപ്രവർത്തകർക്കും അവരുടെ ട്രേഡ് യൂണിയനും ഒട്ടിക്കലും മറക്കാനാവാത്ത, മലപ്പുറം മൂസയെ പോലുള്ളവരെ ചവിട്ടി പുറത്ത്
ആക്കിയ പാരമ്പര്യം ഇവിടെ ഓർക്കേണ്ടതാണ്. എന്നാൽ ജി ശക്തിധരനെ പോലുള്ളവർ എഴുത്തിൽ സത്യസന്ധതയും തന്റേടവും എന്നും വെച്ച് പുലർത്തി. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്,അടുത്ത കാലത്ത് ഉണ്ടായ ശക്തിയുടെ ഫേസ് ബുക്ക് കുറിപ്പുകൾ. അക്ഷരങ്ങളിൽ കളവില്ലെന്ന കമ്മ്യൂണിസ്റ്റ് പ്രഖ്യാപനമായിരുന്നു അത്.
പിണറായി വിജയനും, പി രാജീവും അടക്കം ഉള്ളവരുടെ വേരുകൾ നേരെ ചൊവ്വേ വെളിപ്പെടുത്താൻ നട്ടെല്ല് കാണിച്ചതും, ഒരു കമ്മ്യൂണിസ്റ്റ് കാരാണെന്നതിനേക്കാൾ താൻ ഒരു പത്രപ്രവർത്തകൻ തന്നെയാണെന്ന് അദ്ദേഹം ഭരണ കൂടത്തിനും അതിനെ നിയന്ത്രിക്കുന്ന പാർട്ടിക്കും മുന്നിൽ വിളിച്ചു പറയുകയായിരുന്നു. രാജാവ് നഗ്നനായിരുന്നെന്ന് വിളിച്ചു പറഞ്ഞ കുട്ടിയുടെ ആ നിഷ്കളങ്കതക്ക് മുന്നിൽ വിയർക്കുകയാണിന്നു പാർട്ടി നേതൃത്വം.
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment2 years ago
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years ago
സൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years ago
അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Entertainment2 years ago
സിനിമാ – സീരിയൽ താരം അപർണ നായർ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
-
Latest News2 years ago
ഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Crime2 years ago
പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച