Latest News
‘നന്നാവില്ലമ്മാവാ എന്നെ അടിക്കല്ലേ?’ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളെ പ്രഖ്യാപിച്ചപ്പോള്‍ രമേശ് ചെന്നിത്തലയെ തഴഞ്ഞു

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളെ പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിലെ മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയെ ബോധപൂർവം തഴഞ്ഞതായ ആക്ഷേപം ഉയരുകയാണ്. ഇക്കാര്യത്തിൽ രമേശ് ചെന്നിത്തലയും കടുത്ത അതൃപ്തിയില്‍ ആണെന്നാണ് റിപ്പോർട്ടുകൾ. കോണ്‍ഗ്രസിന്റെ സംഘടനാ തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക സ്ഥാനാര്‍ഥി മല്ലികാർജുൻ ഖർഗെയ്ക്ക് എതിരെ മത്സരിച്ച ശശി തരൂരിനെ പ്രവര്‍ത്തക സമിതി അംഗമാക്കി. എന്നാൽ ഇന്നേവരെ ഹൈക്കമാന്‍ഡിനൊപ്പം നില കൊണ്ട ചെന്നിത്തലക്കാവട്ടെ സ്ഥിരം ക്ഷണിതാവിന്റെ സ്ഥാനമാണ് നല്‍കിയത്. എ.കെ.ആന്റണി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിൽ തുടര്‍ന്നപ്പോള്‍ കൊടിക്കുന്നില്‍ സുരേഷിനെ പ്രത്യേക ക്ഷണിതാവാക്കി. കേരളത്തിൽ ഓണത്തപ്പനെ പോലെ കാണാനെത്തുന്ന എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലും പ്രവര്‍ത്തക സമിതിയിൽ ഇടം നേടിയിട്ടുണ്ട്.
ചെന്നിത്തലയ്ക്ക് 19 വര്‍ഷം മുന്‍പ് നല്‍കിയ സ്ഥാനമാണ് സ്ഥിരം ക്ഷണിതാവിന്റേത്. ഇഇന്നേവരെ അതില്‍ ഒരു മാറ്റവുമില്ല. ഒരു ആലോചനയും നടത്താതെയുള്ള പ്രഖ്യാപനമെന്നാണ് ചെന്നിത്തലയുമായി അടുത്ത ബന്ധങ്ങൾ ഇതേ പാട്ടി പ്രതികരിച്ചിട്ടുള്ളത്. ഇത്തവണയെങ്കിലും ഒരു മാറ്റം ഉണ്ടാവുമെന്ന പ്രതീക്ഷയിലായിരുന്നു ചെന്നിത്തല. ശശി തരൂരിന് വരെ പ്രവര്‍ത്തക സമിതിയില്‍ ഇടം നല്‍കിയപ്പോള്‍ ചെന്നിത്തലയ്ക്ക് അതേ പദവി തന്നെയാണ് നല്‍കിയിരിക്കുന്നത്.
ഉമ്മന്‍ ചാണ്ടി ഇനി രംഗത്തില്ല. കേരളത്തിന്റെ രാഷ്ട്രീയ അന്തരീക്ഷം ഏറെ പ്രത്യേക ഉള്ളതാണ്. എ.കെ.ആന്റണി വര്‍ക്കിംഗ് കമ്മറ്റിയില്‍ നിന്നും ഒഴിവാക്കണമെന്നു അഭ്യര്‍ഥിച്ചിരുന്നു.. ഈ ഘട്ടത്തില്‍ കേരളത്തില്‍ നിന്നും ഏറ്റവുമധികം സാധ്യത പ്രതീക്ഷിച്ചിരുന്നത് ചെന്നിത്തലയ്ക്കായിരുന്നു. അതേസമയം, പട്ടിക പുറത്ത് വന്നപ്പോൾ ഒരു പരിഗണനയും നല്‍കിയിട്ടില്ല. ഇത് കോൺഗ്രസിലെ ചെന്നിത്തല വിഭാഗത്തെ ഏറെ വിഷമിപ്പിക്കുന്നത്. ഇതാണ് കോൺഗ്രസ്. നന്നാവില്ലെന്നും, നന്നാവാൻ ചിലർ അനുവദിക്കുകയില്ലെന്നും ഉള്ള വിധി എഴുത്തൽ കൂടിയാണിത്.
പ്രവർത്തക സമിതിയിലെ ആകെ 39 അംഗങ്ങളെയാണ് പ്രഖ്യാപിച്ചത്. ഇവർക്കു പുറമെ 32 സ്ഥിരം ക്ഷണിതാക്കളും 9 പ്രത്യേക ക്ഷണിതാക്കളുമാണ് ഉള്ളത്. പ്രത്യേക ക്ഷണിതാക്കൾക്കൊപ്പം എക്സ് ഒഫീഷ്യോ അംഗങ്ങളെന്ന നിലയിൽ വിവിധ സംഘടനകളുടെ ചുമതല വഹിക്കുന്ന നാലു പേരും ഉണ്ടാവും. ഇങ്ങനെയാണ് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി പട്ടിക വന്നിരിക്കുന്നത്. രാജസ്ഥാനിൽനിന്ന് സച്ചിൻ പൈലറ്റ് സമിതിയംഗമാണ്. ജി23 അംഗങ്ങളായ മുകുൾ വാസ്‍നിക്, ആനന്ദ് ശർമ എന്നിവരും പ്രവർത്തക സമിതിയിൽ എത്തിയിട്ടുണ്ട്. മനീഷ് തിവാരി സ്ഥിരം ക്ഷണിതാവായി. സിപിഐയിൽ നിന്ന് കോൺഗ്രസിലെത്തിയ കനയ്യ കുമാർ പ്രവർത്തക സമിതി അംഗത്വം പ്രതീക്ഷിച്ചിരുന്നെങ്കിലും, സ്ഥിരം ക്ഷണിതാവായാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
(വാൽകഷ്ണം : കേരളത്തിലേക്ക് ഓണത്തപ്പനെ പോലെ എത്തുന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ വീണ്ടും വെട്ടി, തലമുതിർന്ന നേതാവിനെ മൂലയിലാക്കി, അടുത്ത തിരഞ്ഞെടുപ്പിൽ ഇടത് പക്ഷത്തിനു മുൻകൂട്ടി ഉറപ്പു കൊടുത്തത് വഴി ഓണത്തപ്പൻ കോൺഗ്രസിലെ ഒരുമ പൊളിച്ചടുക്കി )
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Entertainment2 years ago
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Latest News2 years ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years ago
സൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years ago
അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Latest News2 years ago
ഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Crime2 years ago
പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച
-
Interview5 years ago
പ്രതി “പൂവങ്കോഴി” ആണെങ്കിലും പ്രതികരിക്കാതെ മഞ്ജു വാര്യർ