Entertainment
രംഭയും മീനയും സുഹൃത്തുക്കൾ ആയിരുന്നോ ?

തെന്നിന്ത്യന്‍ സിനിമാ പ്രേമികൾക്കിടയിൽ വലിയ സ്വീകാര്യതയാണ് രാംഭക്കും മീനക്കും. ഇവർതമ്മിലുള്ള സൗഹൃദവും ആരാധകർക്കിടയിലെ ചർച്ചാവിഷയമാണ്. മീനയുടെ ഭർത്താനാവ് വിദ്യ സാഗറിന്റെ വിയോഗം പെട്ടന്നായിരുന്നു. ജീവിതത്തിൽ ഒറ്റക്കായി മീനയെ ചേർത്ത് നിർത്തടിയതു സുഹൃത്തുക്കളും കുടുംബാംഗങ്ങളുമാണ്. കരൾ രോഗത്തെ തുടന്നായിരുന്നു ഭർത്താവിന്റെ മരണം. സജറിക്കു തയ്യാറെടുപ്പുകൾ നടത്തിക്കൊണ്ടിരിക്കെവെയാണ് അദ്ദേഹത്തിന്റെ മരണമുണ്ടായത്.
പ്രിയപെട്ടവരുടെ മരണം തീരാ വേദന തന്നെയാണ്. പക്ഷെ മറികടന്നെ പറ്റൂ. ജീവിതത്തിലെ വലിയൊരു കൊടുങ്കാറ്റിനും പേമാരിക്കുമൊടുവിൽ മീന അഭിനയത്തിൽ തന്നെ സജീവമാവാൻ തീരുമാനിചിരിക്കുകയാണ്. മലയാളത്തിൽ കൂടാതെ അന്യ ഭാഷകളിലും മീനായുടെ ചിത്രങ്ങൾ റിലീസിന് കാത്തിരിക്കുന്നുണ്ട്. അടുത്തിടെയായിരുന്നു മീനയുടെ പിറന്നാള്. സ്നേഹിതരും മറ്റു കുടുംബാംഗങ്ങളും ആരാധകരും ആശംസകളുമായി എത്തിയിരുന്നു. ഏറ്റവും അടുത്ത കൂട്ടുകാരി രംഭ ഒരു വീഡിയോ ആണ് പങ്കു വെച്ചത്. ഈ സ്നേഹവും പിന്തുണയും തനിക്കിപ്പോൾ ഏറെ ആവശ്യമാണെന്നു താരം സോഷ്യൽ മീഡിയയിൽ കുറിച്ചു.
നായികയായി തിളങ്ങി നിന്നകാലത്തൊക്കെ ഒപ്പം അഭിനയിക്കുന്നവരോട് മത്സരിക്കാറുണ്ടായിരുന്നു. സ്വന്തം ഭാഗം ഏറ്റവും നന്നായി ചെയാൻ ഇപ്പോഴും കഠിന പ്രയത്നം നടത്താറുണ്ട്. ഇത്തരത്തിൽ ആരോഗ്യകരമായ മത്സരങ്ങൾ അന്നുണ്ടായിരുന്നതായി മീന പറഞ്ഞു. രംഭയും രമ്യയും റോജയുമൊക്കെ അക്കൂട്ടത്തിൽ പെടും. അങ്ങനെ ഒക്കെ ആണെങ്കിലും ഞങ്ങൾക്കിടയിലെ സൗഹൃദം അതേപോലെ നിലനിർത്താനും കഴിഞ്ഞിരുന്നു. പല പല സിനിമകളുടെ ഷൂട്ടിങ്ങിനിടയിലും ഞങ്ങൾ ഒന്നിച്ചു കൂടി സൗഹൃദം പങ്കു വെക്കും . മീനയെയും രംഭയെയും മലയാളിക്ക് മറക്കാനാവാത്ത കഥാപാത്രങ്ങളാണ് സമ്മാനിച്ചിരിക്കുന്നത്.
ക്രോണിക് ബാച്ചലറിലെ രംഭയുടെ കഥാപാത്രം, സുന്ദരി,വായാടി, കുസൃതികാരി മീനയെ ആരും മറക്കില്ല. അതുപോലെ തന്നെ കൊച്ചി രാജാവിലും രംഭ ശ്രദ്ധേയ കഥാ പത്രത്തെ അവതരിപ്പിച്ചിരിന്നു. ജയറാമുമൊത്ത് മയിലാട്ടം എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. മലയാളികൾക്ക് അത്ര തന്നെ പരിചിതമല്ലാത്ത അംഗലാവണ്യം കൊണ്ടും തമിഴ് ചുവയുള്ള സംസാര ശൈലി കൊണ്ടും രംഭ വേറിട്ടൊരു സ്‌ഥാനം നേടി. മീനയാവട്ടെ മോഹൻ ലാലിൻറെ പെയർ ആയി സിനിമയിൽ എത്തിയാണ് വേറിട്ടൊരു സ്ഥാനം നേടിയെടുക്കുന്നത്. അവർ തമ്മിലുള്ള കെമിസ്ട്രി വർണപ്പകിട്ട് എന്ന ആദ്യ ചിത്രം മുതൽ 2022 ൽ റിലീസ് ചെയ്ത ബ്രോ ഡാഡിയിൽ എന്ന ചിത്രം വരെ എത്തി നിൽക്കുന്നു.
Entertainment
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം

ചെന്നൈ . തന്റെ പുതിയ സിനിമയായ മാർക്ക് ആന്‍റണിയുടെ ഹിന്ദി പതിപ്പിന്റെ പ്രദര്‍ശനത്തിനും സര്‍ട്ടിഫിക്കറ്റിനുമായി മുംബൈയിലെ സെന്‍സര്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ക്ക് 6.5 ലക്ഷം കൈക്കൂലി കൊടുക്കേണ്ടി വന്നുവെന്ന വെളിപ്പെടുത്തലുമായി നടന്‍ വിശാല്‍ രംഗത്ത്. ചിത്രത്തിന്റെ സ്ക്രീനിങ്ങിന് മൂന്നു ലക്ഷവും, യു/എ സർട്ടിഫിക്കറ്റ് കിട്ടാൻ മൂന്നര ലക്ഷം രൂപയും നൽകേണ്ടി വന്നെന്നാണ് വിശാല്‍ എക്സില്‍ പങ്കുവെച്ച അഴിമതി ആരോപണത്തിൽ പറഞ്ഞിട്ടുള്ളത്. സംഭവത്തിൽ, ഇത്തരമൊരു അവസ്ഥ നിര്‍ഭാഗ്യകരമാണെന്നും ഉടന്‍ അന്വേഷണം നടത്തുമെന്നും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
നടന്‍ വിശാലിന് സ്ക്രീനിങ്ങിനും, യു/എ സർട്ടിഫിക്കറ്റ് കിട്ടാനുമായി കൈക്കൂലി വാങ്ങിയ വ്യക്തികളുടെ പേരു വിവരങ്ങളും പണമയച്ചുകൊടുത്ത ബാങ്ക് അക്കൗണ്ട് നമ്പറുകളും നടന്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. ആരോപണത്തില്‍ അന്വേഷണം നടത്താനായി വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം മുതിർന്ന ഉദ്യോഗസ്ഥനെ ഉടൻ മുംബൈയ്‌ക്ക് അയച്ചിട്ടുണ്ട്. വിശാൽ ഉന്നയിച്ച ആരോപണത്തിലുൾപ്പെട്ടവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചിരിക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മഹാരാഷ്‌ട്ര മുഖ്യമന്ത്രിയേയും ടാഗ് ചെയ്തുകൊണ്ടാണ് വിശാൽ ഇത് സംബന്ധിച്ച വീഡിയോ എക്സില്‍ പങ്കുവെച്ചിട്ടുള്ളത്. സിനിമയില്‍ അഴിമതി കാണിക്കുന്നതില്‍ കുഴപ്പമില്ലെന്നും എന്നാൽ യഥാര്‍ത്ഥ ജീവിതത്തില്‍ അഴിമതി കാണുന്നത് ദഹിക്കില്ലെന്നും വിശാലിന്റെ സമൂഹമാധ്യമ പോസ്റ്റിൽ പറഞ്ഞിരിക്കുന്നു. രവിചന്ദ്രൻ സംവിധാനം ചെയ്ത മാർക്ക് ആന്‍റണി ടൈം ട്രാവൽ ചിത്രമാണ്. വിശാലും എസ്. ജെ സൂര്യയുമാണ് പ്രധാന വേഷത്തില്‍ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment2 years ago
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years ago
സൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years ago
അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Entertainment2 years ago
സിനിമാ – സീരിയൽ താരം അപർണ നായർ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
-
Latest News2 years ago
ഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Crime2 years ago
പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച