Latest News
മാസപ്പടി വിവാദത്തിൽ വീണ വിജയന് കുരുക്ക് മുറുകി, പ്രാഥമിക അന്വേഷണം ആരംഭിച്ച് ഇഡി
കൊച്ചി . മാസപ്പടി വിവാദത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ പ്രാഥമിക അന്വേഷണം തുടങ്ങി എൻഫോഴ്സ്‌മെനറ് ഡയറക്ടറേറ്റ് (ഇഡി). വീണാ വിജയനും എക്സാലോജിക് കമ്പനിയും അന്വേഷണ പരിധിയിൽ ഉൾപ്പെടുമെന്നാണ് പുറത്ത് വന്നിട്ടുള്ള റിപ്പോർട്ടുകൾ. മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് കൊച്ചി ഇഡി ഓഫിസിൽ ലഭിച്ച പരാതികളിലാണ് ആദ്യഘട്ടം എന്ന നിലയിൽ അന്വേഷണം നടത്തുന്നത്.
കഴിഞ്ഞ ദിവസം മാത്യു കുഴൽനാടൻ എം എൽ എ പുറത്ത് വിട്ട വിവരങ്ങൾ ശരിയെങ്കിൽ വീണ വിജയൻ വെട്ടിലായേക്കും. കള്ളപ്പണം തടയൽ നിയമപ്രകാരം കേസ് നിലനിൽക്കുമോയെന്ന് പരിശാധനയാണ് ഇപ്പോൾ നടക്കുന്നത്. ആദായനികുതി വകുപ്പ് ഇന്ററിം സെറ്റിൽമെന്റ് ബോർഡ് തീർപ്പ് രേഖയിലുള്ള വ്യക്തികൾ, സ്ഥാപനം എന്നിവ കേന്ദ്രീകരിച്ചും അന്വേഷണം നടക്കും. പഴയ കാല സംഭവങ്ങളുടെ വെളിച്ചത്തിൽ ചില സുപ്രധാന കേസുകൾ ഇ ഡി ഏറ്റെടുത്തിരിക്കെ ഇ ഡി ടീമിലെ അംഗങ്ങൾ സെൻട്രൽ വിജിലൻസിന്റെ നിരീക്ഷണത്തിലായതായും സൂചനയുണ്ട്.
ഇവരുടെ കമ്മ്യൂണിക്കേഷനുകളും നിരീക്ഷണത്തിലായി.
മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനി ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി കേന്ദ്ര നിയമം അട്ടിമറിക്കാൻ ശ്രമിച്ചെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രേൻ ആരോപിച്ചിരുന്നു. മുഖ്യമന്ത്രി കേന്ദ്ര നിയമങ്ങൾ അട്ടിമറിച്ച് ഖനന കമ്പനികളെ സഹായിച്ചുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. കരാറുകൾ നിയമപരമെന്നു സി പി എം പറയുമ്പോൾ, നിയമപരമെങ്കിൽ എങ്ങനെ വീണയുടെ അക്കൗണ്ടിൽ പണം എത്തി എന്ന് പറയേണ്ടി വരും. മാസപ്പടി വിവാദം ഒതുക്കാൻ കോൺഗ്രസും ശ്രമിക്കുന്നതെന്ന് സുരേന്ദ്രൻ ആരോപിച്ചിരുന്നു.
മാസപ്പടി വിവാദത്തിൽ ക്രിമിനൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന ആക്ഷേപമാണ് ഉയർന്നിരിക്കുന്നത്. വീണയ്‌ക്ക് നൽകിയതിനേക്കാൾ പണം മുഖ്യമന്ത്രിക്ക് ലഭിച്ചിട്ടുണ്ട്. പിണറായിക്ക് മാത്രം എങ്ങനെ ഈ പണം ലഭിക്കുന്നു. പണപ്പിരിവ് എന്താണ് കേരളത്തിലെ ഏജൻസികൾ അന്വേഷിക്കാത്തതെന്നും സുരേന്ദ്രൻ ചോദിച്ചിരുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവ് വിഡി സതീശനും കേരളത്തിലെ ദിവ്യന്മാരാണെന്നും ഇരുവർക്കുമെതിരായ കേസുകൾ ഒത്തുതീർപ്പാക്കുന്നുവെന്നും സുരേന്ദ്രൻ ആരോപിച്ചിട്ടുണ്ട്.
(വാൽകഷ്ണം : ആകെ മൊത്തം കമ്മീഷൻ ഏർപ്പാടോ? കേരള തീരത്തെ കരിമണലിനും കമ്മീഷനോ? കരിമണൽ കർത്തയിൽ നിന്ന് കമ്മീഷൻ വാങ്ങിയവർ ആരായാലും രാജ്യ ദ്രോഹികളാണ്, ജനദ്രോഹികളാണ്, ജന സേവകരല്ല, പണമോഹികളാണ്)