Latest News
പൊട്ടക്കണ്ണൻ മാവിൽ ഏറിയും പോലെ യോഗി ആദിത്യനാഥിന് കത്തെഴുതി വി ശിവന്‍കുട്ടി

പൊട്ടക്കണ്ണൻ മാവിൽ ഏറിയും പോലെ യോഗി ആദിത്യനാഥിന് കത്തെഴുതി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലെ നേഹ പബ്ലിക് സ്‌കൂളില്‍ സഹപാഠികളെ കൊണ്ട് അധ്യാപിക മുസ്ലിം വിദ്യാര്‍ത്ഥിയെ തല്ലിച്ച സംഭവത്തില്‍ അടിയന്തര കര്‍ശന നടപടി ആവശ്യപ്പെട്ട് കൊണ്ടാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചത്.
സത്യത്തിൽ വിദ്യാർഥിയെ തല്ലിച്ച സ്കൂൾ അടച്ചു പൂട്ടിച്ച കാര്യവും, അംഗീകാരം റദ്ദാക്കുമെന്ന വിവരം പോലും അറിയാതെയാണ് മന്ത്രിയുടെ കത്ത്
എന്നതാണ് രസകരമായ വസ്തുത. സഹപാഠികളെക്കൊണ്ട് വിദ്യാർഥിയെ അധ്യാപിക തല്ലിച്ച സംഭവം വിവാദമായതോടെ യോഗി ആദിത്യ നാഥിന്റെ നിർദേശത്തെ തുടർന്ന് സ്കൂളിനെതിരെ മുസാഫർനഗർ ജില്ലാ ഭരണകൂടം നടപടി സ്വീകരിക്കുകയായിരുന്നു. സ്കൂൾ അടച്ചിടാനും, അംഗീകാരം റദ്ദാക്കാനുള്ള നടപടികൾ മുസാഫർനഗർ ജില്ലാ ഭരണകൂടം ആരംഭിക്കുകയും ചെയ്തിരുന്നു. അധ്യാപിക ത്രിപ്ത ത്യാഗിക്കെതിരെ മുസാഫർനഗർ പോലീസ് ശനിയാഴ്ച തന്നെ കേസെടുക്കുകയും ചെയ്യുകയുണ്ടായി.
അദ്ധ്യാപികക്കും, സ്കൂളിനും എതിരെ സ്വീകരിച്ച നടപടികൾ ഒന്നും ദേശാഭിമാനി വായിക്കുന്ന വിദ്യാഭ്യാസ മന്ത്രി അറിഞ്ഞില്ല. ഈ സ്കൂളിലെ വിദ്യാർഥികളെ ഞായറാഴ്ച മറ്റൊരു സ്കൂളിൽ പ്രവേശിപ്പിക്കുന്നതിനുള്ള നടപടികൾ നടക്കുകയാണ്. വിദ്യാഭ്യാസ വകുപ്പ് സ്‌കൂളിന് നോട്ടീസ് അയച്ചതായും സ്കൂളിലെ സൗകര്യത്തിന്റെ നിലവാരം സംബന്ധിച്ച് പല കാര്യങ്ങളിലും വിശദീകരണം തേടിയതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സംഭവത്തിൽ അന്വേഷണം പൂർത്തിയാകുന്നത് വരെ സ്‌കൂൾ അടച്ചിടാനാണ് യു പി സർക്കാർ നിർദേശം നൽകിയിട്ടുള്ളത്.
കിട്ടിയ പിടി വള്ളിയിൽ മുറുകെ പിടിച്ച് തൂങ്ങി ഒരു രാഷ്ട്രീയക്കാരന്റെ കുബുദ്ധിയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി യോഗിക്ക് കത്തെഴുതിയത്. കേരളത്തിലെ ചില സ്വകാര്യ സ്കൂളുകളിൽ കുട്ടികളുടെ മരണം ഉൾപ്പടെ ഉള്ള ദുരന്തങ്ങൾ നടന്നപ്പോഴൊന്നും ഒരക്ഷരം മിണ്ടാതിരുന്ന വി ശിവന്‍കുട്ടി യോഗി ആദിത്യ നാഥിന്റെ നാട്ടിലെ പ്രശ്നത്തിൽ ഉടനടി ഇടപെടാനെത്തിയതാണ് ഏറെ കൗതുകകരം. പക്ഷെ മന്ത്രിയുടെ കത്ത് കാറ്റില്ല ബലൂണാവുകയായിരുന്നു. കേരളത്തിൽ ആർക്കും തോന്നാത്ത ബുദ്ധിയാണ് വിദ്യാഭ്യാസ മന്ത്രിക്ക് തോന്നിയത്. ഒരു കത്ത് യോഗിക്ക് എഴുതിയതായി പ്രഖ്യാപിക്കുകയും (നടപടികൾ എടുത്തവയൊന്നും അറിയാതെ) തന്റെ കത്തിലൂടെ യോഗി നടപടികൾ എടുത്തെന്നു പ്രഘോഷിക്കാനുമുള്ള രാഷ്ട്രീയ പദ്ധതിയാണ് പൊളിഞ്ഞു പോയത്.
(വാൽ കഷ്ണം : യോഗിക്ക് കത്തെഴുതി, നേഹ സ്‌കൂളിനെതിരെ യു പിയിൽ എടുത്ത നടപടികളുടെ ക്രെഡിറ്റ് കിട്ടുമോ എന്ന് നോക്കി മന്ത്രി വി ശിവന്‍കുട്ടി, സംഗതി പാളി, ചീറ്റിപ്പോയി)
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Entertainment2 years ago
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Latest News2 years ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years ago
സൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years ago
അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Latest News2 years ago
ഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Crime2 years ago
പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച
-
Interview5 years ago
പ്രതി “പൂവങ്കോഴി” ആണെങ്കിലും പ്രതികരിക്കാതെ മഞ്ജു വാര്യർ