Latest News

രാഷ്‌ട്രീയ അസ്ഥിരതയുടെ കാലം കഴിഞ്ഞു, ഇനി ആർക്കും ഭാരതത്തെ തടയാനാവില്ല – അമിത് ഷാ

Published

on

ന്യൂ ഡൽഹി . രാജ്യത്തിൻറെ 2004 മുതൽ 2014 വരെയുള്ള കാലയളവ് രാഷ്‌ട്രീയ അസ്ഥിരതയുടേതായിരുന്നുവെന്നും, ആ കാലം കഴിഞ്ഞു, ഇനി ആർക്കും ഭാരതത്തെ തടയാനാവില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്‌ക്ക് പുതിയ ദിശാബോധം കൈവന്നു. കഴിഞ്ഞ ഒമ്പത് വർഷമായി എല്ലാ മേഖലയിലും ഭാരതത്തെ മുന്നോട്ട് നയിക്കാനുള്ള പ്രധാനമന്ത്രിയുടെ ശ്രമങ്ങൾ എല്ലാം വിജയിച്ചു. കഴിഞ്ഞ ഒമ്പത് വർഷത്തെ കേന്ദ്രസർക്കാരിന്റെ അധ്വാനം ഫലം കണ്ടു. ചേംബർ ഓഫ് കൊമേഴ്‌സ് ആന്റ് ഇൻഡസ്ട്രിയുടെ 118-ാമത് വാർഷിക സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് അമിത് ഷാ പറഞ്ഞു.

കഴിഞ്ഞ ഒമ്പത് വർഷമായി എല്ലാ മേഖലയിലും ഭാരതത്തെ മാറ്റാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിച്ചു, അതിൽ വിജയിച്ചു. ജി 20 ഉച്ചകോടി വിജയകരമായി സംഘടിപ്പിച്ചതിന് ശേഷം വ്യാപാരത്തിലും വ്യവസായങ്ങളിലും മാത്രമല്ല, രാജ്യത്തിന്റെ സമസ്ത മേഖലകളിലും ഒരു പുതിയ ഊർജ്ജം എത്തി. എല്ലാവരും ഒരു പുതിയ ചലനം ഇന്ന് അനുഭവിക്കുന്നു – അമിത് ഷാ പറഞ്ഞു.

നമ്മുടെ രാജ്യം ഏറ്റവും പ്രായം കുറഞ്ഞ രാജ്യമാണ്. ഏറ്റവും കൂടുതൽ എഞ്ചിനീയർമാരും ഡോക്ടർമാരും ഭാരതത്തിലാണ്. ടെക്‌നോക്രാറ്റുകളും ഉണ്ട്. ഇവിടെ ജനാധിപത്യമുണ്ട്, ടീം വർക്കുണ്ട്, മോദിജിയുടെ നേതൃത്വത്തിൽ നയരൂപീകരണവും നടക്കുന്നുണ്ട്. അതിനാൽ, അമൃത കാലത്തിൽ എല്ലാ മേഖലയിലും ഒന്നാം സ്ഥാനം ഉറപ്പിക്കുന്നതിൽ നിന്നും ഭാരതത്തെ ആർക്കും തടയാൻ കഴിയില്ല – അമിത് ഷാ പറഞ്ഞു.

വ്യാപാരവും വ്യവസായവുമാണ് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ കേന്ദ്രം. അവിടെ നിന്നാണ് ഊർജം ലഭിക്കുന്നത്. നയങ്ങൾ വരുത്തിയ മാറ്റങ്ങൾ മൂലം ഭാരതത്തെപ്പറ്റി എല്ലായിടത്തും ഇന്ന് സംസാരിക്കുന്നു. ഒരു ഊർജ്ജസ്വലമായ സ്ഥലമായി ഭാരതം ലോകമെമ്പാടും അറിയപ്പെടുന്നു. ഒരു കമ്പനി ലോകമെമ്പാടും വളരാർ ആഗ്രഹിക്കുമ്പോഴെല്ലാം, അതിന് അനുയോജ്യമായി സ്ഥലമായി ഭാരതത്തെ തിരഞ്ഞെടുക്കുന്നു – അമിത് ഷാ പറഞ്ഞു.

ഭരതത്തിലെ വ്യവസായങ്ങൾ അവയുടെ വലിപ്പവും അളവും വർദ്ധിപ്പിക്കുന്നതിലേയ്‌ക്ക് നീങ്ങേണ്ടതുണ്ട്. അടുത്ത 25 വർഷം ഭാരതത്തിന്റെ വ്യാപാരത്തിനും വ്യവസായങ്ങ ൾക്കും വളരെ പ്രധാനമാണ്. ഇന്ത്യൻ കമ്പനികൾ മൾട്ടി-നാഷണൽ ആകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. വൻകിട വ്യവസായങ്ങൾക്കൊപ്പം ചെറുകിട വ്യവസായ ശൃംഖലയും ശക്തിപ്പെടുത്തേണ്ടതുണ്ട്. മോദി സർക്കാർ കൊണ്ടുവന്ന പുതിയ വിദ്യാഭ്യാസ നയം കാരണം അടുത്ത 10 വർഷത്തിനുള്ളിൽ ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ ഇടമായി വിദ്യാർത്ഥികൾ ഭാരതത്തെ തിരഞ്ഞെടുക്കും – അമിത് ഷാ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version