Crime

നിയമസഭാ കയ്യാങ്കളി കേസിൽ രണ്ട് മുൻ കോൺഗ്രസ് എം എൽ എമാരെക്കൂടി പ്രതി പട്ടികയിൽ കുത്തി തിരുകാൻ നീക്കം

Published

on

തിരുവനന്തപുരം . നിയമസഭാ കയ്യാങ്കളി കേസിൽ രണ്ട് മുൻ കോൺഗ്രസ് എം എൽ എമാരെക്കൂടി പ്രതിചേർത്ത് കുത്തി തിരുത്താൻ നീക്കം. കൻറോൺമെന്റ് പൊലീസ് വർഷങ്ങൾക്ക് മുൻപ് ഇടതു നേതാക്കൾ മാത്രം പ്രതികളായി രജിസ്റ്റർ ചെയ്ത കേസിൽ 2 കോൺഗ്രസ് നേതാക്കളെ കൂടി കുത്തി തിരുകാനാണ്‌ ശ്രമിക്കുന്നത്. എം എ വാഹിദ്, ശിവദാസൻ നായർ എന്നിവരെ കേസിൽ പ്രതി ചെറുക്കാനാണ് ക്രൈം ബ്രാഞ്ച് ശ്രമിക്കുന്നത്. കേസിൽ ഇരുവരെയും പ്രതി ചേർത്ത ശേഷം ക്രെെം ബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകാനിരിക്കുകയാണ്.

മുൻ വനിതാ എം എൽ എ ജമീല പ്രകാശിനെ അന്യായമായി തടഞ്ഞുവച്ച് കയ്യേറ്റം ചെയ്തെന്ന കുറ്റം ചുമത്തി ഇരുവരെയും പ്രതി ചേർക്കാനിരിക്കുകയാണ്. കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കൻ പ്രതികൾ സുപ്രീംകോടതിവരെ പോയെങ്കിലും തിരിച്ചടി നേരിട്ട സാഹചര്യത്തിൽ, ഇടതു നേതാക്കൾ മാത്രമുണ്ടായിരുന്ന കേസിൽ കോൺഗ്രസ് നേതാക്കളെ കൂടി പ്രതി ചേർത്ത് സ്വയ രക്ഷക്കുള്ള മാർഗം തേടുകയാണ് ഇടത് നേതാക്കൾ.

ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്താനാണ് 2015 മാർച്ച് 13ന് ബാർ കോഴ വിവാദം കത്തിനിൽക്കെ നിയമസഭയിൽ അന്നത്തെ പ്രതിപക്ഷമായിരുന്ന ഇടതുപക്ഷ എം എൽ എമാർ പ്രശ്നം ഉണ്ടാക്കുന്നത്. പ്രതിപക്ഷം സ്പീക്കറുടെ കസേരയടക്കം നശിപ്പിക്കുകയായിരുന്നു. ഇപ്പോൾ മന്ത്രിയായ വി ശിവൻകുട്ടിയ്ക്ക് പുറമെ ഇ പി ജയരാജൻ, കെ ടി ജലീൽ, കെ അജിത്ത് എന്നിവരടക്കമുള്ള എം എൽ എമാർക്കെതിരെ പൊതുമുതൽ നശിപ്പിച്ചതടക്കമുള്ള വകുപ്പുകൾ ചേർത്താണ് കൻറോൺമെന്റ് പൊലീസ് ഇത് സംബന്ധിച്ച് കേസെടുത്തിരുന്നത്.

കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കി കിട്ടാൻ പ്രതികൾ സുപ്രീംകോടതിവരെ പോയെങ്കിലും തിരിച്ചടി യാണ് ഉണ്ടായത്. കേസിൽ വിചാരണ തുടങ്ങാനിരിക്കെയാണ് ക്രൈംബ്രാഞ്ച് തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നത്. അന്നത്തെ പ്രതിപക്ഷ എം എൽ എമാർ ആക്രമിച്ച് പരിക്കേൽപ്പിച്ചിട്ടും അവരെ പ്രതിചേർത്തില്ലെന്ന ഇടതു വനിതാ നേതാക്കളുടെ പരാതിയിലാണ് ഡിജിപി തുടരന്വേഷണത്തിന് അനുമതി തേടി നോക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version