Entertainment
സിനിമയില്‍ മേലാളന്മാരുണ്ട്, അവര്‍ വിചാരിക്കുന്നത് നടന്നില്ലെങ്കിൽ നമ്മളെ ഒതുക്കും – നടന് ശ്രീനാഥ് ഭാസി

സിനിമയില്‍ ചില മേലാളന്മാരുണ്ടെന്നും, അവര്‍ വിചാരിക്കുന്നപോലെ കാര്യങ്ങളെല്ലാം നടന്നില്ലെങ്കിൽ നമ്മളെ ഒതുക്കിക്കളയുമെന്നും നടന് ശ്രീനാഥ് ഭാസി. നിർമ്മാതാക്കൾ ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻ വലിച്ചതിൽ പിന്നെ ഒരു മലയാള മാധ്യമത്തിന് നൽകിയ നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ശ്രീനാഥ് ഭാസി.
പ്രൊഡ്യൂസറെ കാണുമ്പോള്‍, എന്തുണ്ട് അങ്കിളേ, സുഖമാണോ? കാപ്പികഴിച്ചോ? എന്നൊക്കെ ചോദിച്ച് സുഖിപ്പിക്കുന്ന ശീലമെനിക്കില്ല. ജോലിക്ക് കൂലിചോദിക്കുന്നതിലെന്താണ് തെറ്റ്?എന്നാണ് ശ്രീനാഥ് ഭാസി ചോദിക്കുന്നത്. പണം തരാത്ത പ്രൊഡ്യൂസറോട് വഴക്കിട്ടിട്ടുണ്ടെന്നും അവരാണ് തനിക്കെതിരേ മോശം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നും ശ്രീനാഥ് ഭാസി പറഞ്ഞു.
പണം തരാത്ത പ്രൊഡ്യൂസറോട് വഴക്കിട്ടിട്ടുണ്ട്. കിട്ടാനുള്ള പണം ചോദിച്ചുവാങ്ങിക്കുന്നതാണ് എന്റെ രീതി. പണമില്ലാത്തവരോടല്ല, ഉണ്ടായിട്ടും തരാന്‍ മടിച്ചവരുമായിട്ടാണ് പ്രശ്നമുണ്ടായത്. ഞാന്‍ പ്രതികരിക്കുമ്പോള്‍ ചിലര്‍ക്കൊക്കെ ബുദ്ധിമുട്ടാകും. അവര്‍ എനിക്കെതിരേ മോശം വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്, അപമാനിക്കുകയാണ്. സ്ക്രീനില്‍ നിലനിര്‍ത്തില്ലെന്ന് നിരന്തരം ഭീഷണിപ്പെടുത്തുന്നു. ലൊക്കേഷനില്‍ മോശമായി പെരുമാറുന്നു, തെറിവിളിക്കുന്നു, ലഹരി ഉപയോഗിക്കുന്നു, എന്നീ ആരോപണങ്ങള്‍ ഉന്നയിക്കുന്നു, ശ്രീനാഥ് ഭാസി പറയുന്നു.
സിനിമയില്‍ മാത്രമാണ് അഭിനയിക്കുന്നത്, അതിനുപുറത്ത് ഞാനൊരു സാധാരണമനുഷ്യനാണ്. അത്തരമൊരാളുടെ ദേഷ്യവും വിയോജിപ്പും പ്രതിഷേധവുമെല്ലാം എന്നില്‍നിന്നും പ്രതീക്ഷിക്കാം. അത്രക്ക് വിഷമമുണ്ട്. ഒരുപാട് പറ്റിക്കപ്പെട്ടിട്ടുണ്ട്. നന്നായി കഷ്ടപ്പെട്ട്, അധ്വാനിച്ചാണ് ഇതുവരെ എത്തിയത്. വിളിക്കുന്ന സിനിമയിലെല്ലാം അഭിനയിച്ചിട്ടുണ്ട്. കഥയും കഥാപാത്രവും നോക്കി മാറിനിൽക്കാറില്ല – ശ്രീനാഥ് ഭാസി പറയുന്നു.
ഷെയിനിനെതിരേ എന്തെല്ലാം കഥകളാണ് കെട്ടിയിറക്കിയത്. ചില പ്രൊഡ്യൂസര്‍മാര്‍ ചേര്‍ന്ന് ഷെയിനിനെ നശിപ്പിക്കുവാൻ ശ്രമിച്ചു എന്നാണ് ശ്രീ നാഥ് ഭാസി ആരോപിക്കുന്നത്. എന്താണ് നിലവില്‍ അവനുണ്ടാക്കിയ പ്രശ്നം? എഡിറ്റുചെയ്ത വിഷ്വല്‍സ് കാണണമെന്ന് പറഞ്ഞു. അഭിനേതാക്കള്‍ പലരും എഡിറ്റുചെയതത് കാണാറില്ലേ; ചിത്രീകരിച്ച ഭാഗങ്ങള്‍ എങ്ങനെ വന്നിരിക്കുന്നുവെന്ന് കാണാനുള്ള അവകാശം അഭിനയിക്കുന്നവര്ക്കില്ലേ? ശ്രീനാഥ് ഭാസി ചോദിക്കുന്നു. ലഹരി ഉപയോഗിക്കുന്നവരെ പിടികൂടാനും സിനിമയില്‍നിന്ന് പുറത്താക്കാനുമുള്ള ഇവരുടെ ശ്രമം ആത്മാര്‍ഥമാണെങ്കില്‍ ഞാനും കുറെ പേരുകള്‍ പറയാം, എല്ലാം അന്വേഷിക്കട്ടെ എന്നും ശ്രീനാഥ് ഭാസി പറഞ്ഞിട്ടുണ്ട്.
Entertainment
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം

ചെന്നൈ . തന്റെ പുതിയ സിനിമയായ മാർക്ക് ആന്റണിയുടെ ഹിന്ദി പതിപ്പിന്റെ പ്രദര്‍ശനത്തിനും സര്‍ട്ടിഫിക്കറ്റിനുമായി മുംബൈയിലെ സെന്‍സര്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ക്ക് 6.5 ലക്ഷം കൈക്കൂലി കൊടുക്കേണ്ടി വന്നുവെന്ന വെളിപ്പെടുത്തലുമായി നടന് വിശാല്‍ രംഗത്ത്. ചിത്രത്തിന്റെ സ്ക്രീനിങ്ങിന് മൂന്നു ലക്ഷവും, യു/എ സർട്ടിഫിക്കറ്റ് കിട്ടാൻ മൂന്നര ലക്ഷം രൂപയും നൽകേണ്ടി വന്നെന്നാണ് വിശാല്‍ എക്സില്‍ പങ്കുവെച്ച അഴിമതി ആരോപണത്തിൽ പറഞ്ഞിട്ടുള്ളത്. സംഭവത്തിൽ, ഇത്തരമൊരു അവസ്ഥ നിര്‍ഭാഗ്യകരമാണെന്നും ഉടന്‍ അന്വേഷണം നടത്തുമെന്നും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
നടന് വിശാലിന് സ്ക്രീനിങ്ങിനും, യു/എ സർട്ടിഫിക്കറ്റ് കിട്ടാനുമായി കൈക്കൂലി വാങ്ങിയ വ്യക്തികളുടെ പേരു വിവരങ്ങളും പണമയച്ചുകൊടുത്ത ബാങ്ക് അക്കൗണ്ട് നമ്പറുകളും നടന് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. ആരോപണത്തില്‍ അന്വേഷണം നടത്താനായി വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം മുതിർന്ന ഉദ്യോഗസ്ഥനെ ഉടൻ മുംബൈയ്ക്ക് അയച്ചിട്ടുണ്ട്. വിശാൽ ഉന്നയിച്ച ആരോപണത്തിലുൾപ്പെട്ടവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചിരിക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മഹാരാഷ്ട്ര മുഖ്യമന്ത്രിയേയും ടാഗ് ചെയ്തുകൊണ്ടാണ് വിശാൽ ഇത് സംബന്ധിച്ച വീഡിയോ എക്സില്‍ പങ്കുവെച്ചിട്ടുള്ളത്. സിനിമയില്‍ അഴിമതി കാണിക്കുന്നതില്‍ കുഴപ്പമില്ലെന്നും എന്നാൽ യഥാര്‍ത്ഥ ജീവിതത്തില്‍ അഴിമതി കാണുന്നത് ദഹിക്കില്ലെന്നും വിശാലിന്റെ സമൂഹമാധ്യമ പോസ്റ്റിൽ പറഞ്ഞിരിക്കുന്നു. രവിചന്ദ്രൻ സംവിധാനം ചെയ്ത മാർക്ക് ആന്റണി ടൈം ട്രാവൽ ചിത്രമാണ്. വിശാലും എസ്. ജെ സൂര്യയുമാണ് പ്രധാന വേഷത്തില്‍ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment2 years ago
സിനിമാ – സീരിയൽ താരം അപർണ നായർ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
-
Latest News2 years ago
പുതുപ്പള്ളിയിൽ ജെയ്ക് നിലം പൊത്തി, ചാണ്ടി ഉമ്മനു റെക്കോർഡ് ഭൂരിപക്ഷം.
-
Crime2 years ago
അപർണ പി.നായർ ജീവനൊടുക്കിയത് മനം നൊന്ത് , അന്ത്യ യാത്രയെ പറ്റി പറഞ്ഞത് അമ്മയോട് മാത്രം
-
Latest News1 year ago
തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് സർവീസിന്റെ സാധ്യത പഠനം നടക്കുന്നു
-
Entertainment2 years ago
‘മോഹൻലാൽ മന്ത്രിയാകും, കാവ്യക്ക് ഭർതൃയോഗം ഇല്ല’ വയറ്റിപ്പിഴപ്പ് ജ്യോതിഷിയുടെ പ്രവചങ്ങൾ വൈറൽ
-
Interview5 years ago
മനസ്സുതുറന്ന് അനിൽ രാധാകൃഷ്ണൻ മേനോൻ
-
Entertainment1 year ago
നാലാമത്തെ കുഞ്ഞിനെ ദത്തെടുത്ത് മോഹൻ ലാലിന്റെ മകൾ വിസ്മയ