Latest News
ലോകത്ത് ആദ്യമായി എഥനോളിൽ പ്രവർത്തിക്കുന്ന കാർ പുറത്തിറക്കാനൊരുങ്ങി മോദി സർക്കാർ

ന്യൂഡൽഹി . ലോകത്ത് ആദ്യമായി എഥനോളിൽ പ്രവർത്തിക്കുന്ന കാർ പുറത്തിറക്കാനൊരുങ്ങി മോദി സർക്കാർ. എഥനോളിൽ ഓടുന്ന ടൊയോട്ടയുടെ ഇന്നോവ കാറാണ് കേന്ദ്ര സർക്കാർ വിപണിയിലിറക്കുക. ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്. പൂർണമായും എഥനോളിൽ പ്രവർത്തിക്കുന്ന ടൊയോട്ടയുടെ ആദ്യ വാഹനം ഓഗസ്റ്റ് 29-ന് നിതിൻ ഗഡ്കരി പുറത്തിറക്കും. ഇല്ക്ട്രിക് ഫ്‌ളക്‌സ് ഫ്യൂവൽ ടൊയോട്ട ഇന്നോവ എംപിവി കാർ ഉടൻ പുറത്തിറക്കുമെന്ന് ഈ മാസമാദ്യം നടന്ന സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട സമ്മേളനത്തിനിടെ അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ടൊയോട്ടയുടെ ഇന്നോവ കാർ പൂർണ്ണമായും എഥനോളിൽ പ്രവർത്തിക്കുന്ന തായിരിക്കും. ലോകത്തിലെ തന്നെ ആദ്യത്തെ ബിഎസ്-VI ഇലക്ട്രിഫൈഡ് ഫ്‌ളക്‌സ് ഫ്യൂവൽ വാഹനമായിരിക്കും ഇന്നോവയുടെ എഥനോൾ ഫ്യൂവൽ പതിപ്പ് എന്നാണ് ടൊയോട്ട കമ്പനി വൃത്തങ്ങൾ അറിയിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷം ഹൈഡ്രജൻ ജനറേറ്റഡ് ഇലക്ട്രിസിറ്റിയിൽ പ്രവർത്തിക്കുന്ന ടൊയോട്ട മിറായ് ഇവി പതിപ്പ് പുറത്തിറക്കിയിരുന്നു. പരിസ്ഥിതി സൗഹാർദ്ദപരമായ ഇന്ധനം ഉപയോഗിക്കാൻ കഴിയുന്ന വാഹനങ്ങൾ നിർമ്മിക്കണമെന്നാണ് കാർ നിർമാതാക്കളോട് ഗഡ്കരി പറയുന്നത്. അവയിലുടെ കാർബൺ ഫൂട്ട്പ്രിന്റ് കുറയ്ക്കാനാകുമെന്നതിനാലാണിത്.
ഇ-10 ൽ നിന്നും ഇ-100 കാറുകൾ വികസിപ്പിക്കുന്നതിലേക്ക് ഇന്ത്യ മാറിയിരിക്കുന്ന. ജൈവ ഇന്ധനത്തിന്റെ ഉപയോഗത്തിലൂടെ പെട്രോളിയം ഇറക്കുമതിയുമായി ബന്ധപ്പെട്ട ചെലവ് കുറയ്ക്കാൻ കഴിയും. അതിലൂടെ ഇന്ധനത്തിന്റെ കാര്യത്തിൽ രാജ്യത്തെ സ്വയം പര്യാപ്തമാക്കാൻ സാധിക്കുമെന്നാണ് നിതിൻ ഗഡ്കരി പറഞ്ഞിരിക്കുന്നത്.
മഹീന്ദ്രയും ടാറ്റയും ഉൾപ്പെടെയുള്ള ഓട്ടോ ഭീമന്മാർ അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ കാർബൺ പുറന്തള്ളാത്ത വാഹനങ്ങൾ നിർമിക്കുന്നതിനായി പ്രവർത്തിക്കുകയാണ്. പെട്രോളിന്റെ നിലവിലെ ഇറക്കുമതിച്ചെലവ് 16 ലക്ഷം കോടി രൂപയാണ്. ഇത് രാജ്യത്തിന് കാര്യമായ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുവെന്നും ഗഡ്കരി പറഞ്ഞു. ടൊയോട്ട ഇന്നോവ ഹൈക്രോസ്, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, മാരുതി സുസുക്കി ഇൻവിക്ടോ, ഹോണ്ട സിറ്റി ഹൈബ്രിഡ്, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ എന്നിവയുൾപ്പെടെയുള്ള ഹൈബ്രിഡ് കാറുകൾ ഇന്ത്യൻ കാർ വിപണിയിൽ അവതരിപ്പിച്ചു കഴിഞ്ഞു.
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment2 years ago
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years ago
സൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years ago
അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Entertainment2 years ago
സിനിമാ – സീരിയൽ താരം അപർണ നായർ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
-
Latest News2 years ago
ഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Crime2 years ago
പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച