Latest News
പനവല്ലിയെ വിറപ്പിച്ച കടുവ ഒടുവിൽ വനം വകുപ്പിന്റെ കൂട്ടിലായി
![](http://avatartoday.com/wp-content/uploads/2023/09/tiger-captured-at-Panavally.jpg)
കൽപ്പറ്റ . കഴിഞ്ഞ രണ്ടാഴ്ചയായി പനവല്ലിയെ വിറപ്പിച്ച കടുവ ഒടുവിൽ വനം വകുപ്പിന്റെ കൂട്ടിലായി. രണ്ടാഴ്ചയായി കടുവയെ പിടികൂടാൻ പ്രദേശത്ത് വനം വകുപ്പ് മൂന്ന് കൂടുകൾ സ്ഥാപിച്ച് കാവലിരുന്നത് നാട്ടുകാർക്കൊടുവിൽ ആശ്വാസം ഉണ്ടാക്കി. ജനവാസ മേഖലയിൽ കടുവ നിലയുറപ്പിച്ചിട്ടും ആദ്യം കൂട്ടിൽ അകപ്പെട്ടിരുന്നില്ല. പനവല്ലി പുഴക്കര കോളനിയിൽ കഴിഞ്ഞദിവസം കടുവയെത്തിയിരുന്നു. ഇവിടെ വീടിനുള്ളിൽ വരെ കടുവ കയറി. പുഴക്കര കോളനിയിലെ കയമയുടെ വീടിനുള്ളിലേക്കാണ് കടുവ ഓടിക്കയറുന്നത്.
പട്ടിയ്ക്ക് പിന്നാലെ ഓടിയ കടുവ വീടിനകത്തേക്ക് കയറുകയായിരുന്നു. നായകളെയാണ് കടുവ കൂടുതലായും പിടികൂടി വന്നിരുന്നത്. അതിനാൽ കടുവയെ ആകർഷിക്കുന്നതിനായി കൂട്ടിൽ നായയെ കെട്ടിയിരുന്നു. പ്രദേശത്ത് ഇനിയും കടുവകൾ ഉണ്ടാകാം എന്ന നിഗമനത്തിലാണ് പ്രദേശവാസികൾ ഇപ്പോൾ.
ഒന്നിൽ കൂടുതൽ കടുവകളെ ഈ പ്രദേശത്തു നേരത്തെ നാട്ടുകാർ കണ്ടിട്ടുണ്ട്. കൂട്ടിൽ കയറിയ കടുവയെ മുത്തങ്ങയിലേക്ക് കൊണ്ടുപോയി. നേരത്തെ ഇവിടെ നിന്ന് പിടികൂടിയ കടുവയെ നാട്ടുകാരുടെ കണ്ണുവെട്ടിച്ച് വനം വകുപ്പ് അധികൃതർ ഇവിടെ തന്നെയുളള വന മേഖലയിൽ തുറന്നു വിട്ടയച്ചതാണെന്ന് നാട്ടുകാർ ആരോപിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് കടുവയെ മയക്ക് വെടിവച്ച് പിടികൂടാൻ ഉത്തരവിട്ടത്. മുപ്പതോളം ക്യാമറകൾ പ്രദേശത്ത് സ്ഥാപിക്കുകയും ചെയ്തിരുന്നു.
കുപ്പാടിയിലെ അനിമൽ ഹോസ് സ്‌പെയ്സ് സെന്ററിൽ നിലവിൽ അഞ്ച് കടുവകളെയാണ് പരിപാലിച്ചു വരുന്നത്. ഇവിടെ നാല് കടുവകൾക്ക് മാത്രം ഉള്ള സൗകര്യമാണ് ഉള്ളത്. മാനന്തവാടിയിൽ നിന്ന് വർഷങ്ങൾക്ക് മുമ്പ് പിടികൂടിയ കടുവയും ഇക്കൂട്ടത്തിലുണ്ട്. രോഗം പിടിപ്പെട്ടതും പ്രായമായതുമായ കടുവകളെ പരിചരിക്കുന്നതിനായാണ് പാലിയേറ്റീവ് സെന്റർ ആരംഭിച്ചത്. കടുവകളുടെ എണ്ണം അഞ്ചായതോടെ പുതുതായി പിടികൂടുന്ന കടുവകൾക്ക് രോഗം പിടിപെട്ടതോ പരിക്കേറ്റതോ ആണെങ്കിൽ പാലിയേറ്റീവ് സെന്ററിൽ വെച്ച് ആവശ്യമായ ചികിത്സ നടത്തി ആരോഗ്യം വീണ്ടെടുത്ത ശേഷം വനത്തിൽ വിടുകയാണ് ചെയ്യാറുള്ളത്.
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി
![](http://avatartoday.com/wp-content/uploads/2023/09/PP-Sujathan.jpg)
ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Crime1 year ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment1 year ago
സിനിമാ – സീരിയൽ താരം അപർണ നായർ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
-
Latest News1 year ago
പുതുപ്പള്ളിയിൽ ജെയ്ക് നിലം പൊത്തി, ചാണ്ടി ഉമ്മനു റെക്കോർഡ് ഭൂരിപക്ഷം.
-
Crime1 year ago
അപർണ പി.നായർ ജീവനൊടുക്കിയത് മനം നൊന്ത് , അന്ത്യ യാത്രയെ പറ്റി പറഞ്ഞത് അമ്മയോട് മാത്രം
-
Entertainment1 year ago
‘മോഹൻലാൽ മന്ത്രിയാകും, കാവ്യക്ക് ഭർതൃയോഗം ഇല്ല’ വയറ്റിപ്പിഴപ്പ് ജ്യോതിഷിയുടെ പ്രവചങ്ങൾ വൈറൽ
-
Entertainment1 year ago
നാലാമത്തെ കുഞ്ഞിനെ ദത്തെടുത്ത് മോഹൻ ലാലിന്റെ മകൾ വിസ്മയ
-
Latest News1 year ago
യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ ചന്ദ്രയാന്‍ 3 വിജയകരമാകാൻ മദ്രസയില്‍ പ്രത്യേക പ്രാര്‍ത്ഥന
-
Latest News1 year ago
തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് സർവീസിന്റെ സാധ്യത പഠനം നടക്കുന്നു