Latest News
തമിഴ്‌നാട്ടിലെ പ്രത്യേക കോടതികൾക്ക് ഒത്തുകളിക്കാരുമായി അവിശുദ്ധ സഖ്യം, മദ്രാസ് ഹൈക്കോടതി

ചെന്നൈ . തമിഴ്നാട്ടിലെ പ്രത്യേക കോടതികൾക്കെതിരെ മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. പ്രത്യേക കോടതികൾ ഒത്തുകളിക്കാരുമായി അവിശുദ്ധ സഖ്യമുണ്ടെന്നും ഹൈക്കോടതി വിമര്‍ശിച്ചിരിക്കുകയാണ്. കോടതികള്‍ എന്നാല്‍ പണവും അധികാരവും സ്വാധീനവും ഉള്ളവര്‍ക്ക് വേണ്ടിയല്ലെന്ന മുന്നറിയിപ്പാണ് പ്രത്യേക കോടതികൾക്ക് ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് നൽകിയിരിക്കുന്നത്.
കേസ് പരിഗണിക്കുന്ന പ്രത്യേക കോടതികളില്‍ എന്തോ ചീഞ്ഞുനാറുന്നുവെന്നും ഒത്തുകളിക്കാരുമായി കോടതികള്‍ക്ക് അവിശുദ്ധ സഖ്യമുണ്ടെന്നും മദ്രാസ് ഹൈക്കോടതി വിമര്‍ശിച്ചു. രാജ്യത്തെ നീതിന്യായ വ്യവസ്ഥയിൽ ഒരു സംസ്ഥാനത്തെ പ്രത്യേക കോടതികൾ പണവും അധികാരവും സ്വാധീനവും ഉള്ളവര്‍ക്ക് വേണ്ടി പ്രവർത്തിക്കുന്നതായി പരോക്ഷമായി പറഞ്ഞിരിക്കുകയാണ് ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് എന്നതാണ് ശ്രദ്ധേയം.
രാജ്യത്തെ നീതിന്യായ വ്യവസ്ഥയ്‌ക്ക് മുറിവേൽക്കുമ്പോൾ നോക്കിനിൽക്കാനാവില്ലെന്നും കോടതി വിമർശിച്ചു. മുറിവേറ്റിരിക്കുന്നത് രാജ്യത്തെ നീതിന്യായ സംവിധാനത്തിനാ ണെന്നും കോടതി ചൂണ്ടിക്കാണിച്ചു. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മന്ത്രിമാരായ തങ്കം തെന്നരസുവിനേയും കെകെഎസ്എസ്ആർ രാമചന്ദ്രനേയും കുറ്റവിമുക്തനാക്കിയ പ്രത്യേക കോടതി വിധിക്കെതിരെയായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ ഈ രൂക്ഷ വിമർശനം ഉണ്ടായത്. മന്ത്രിമാരുടെ റിവിഷന്‍ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഇത്.
ഹൈക്കോടതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് സ്വമേധയാ റിവിഷൻ കേസെടുത്തത്. കേസ് സെപ്റ്റംബർ 20ന് വീണ്ടും പരിഗണിക്കും.
ഇത് സംബന്ധിച്ച് രണ്ട് മന്ത്രിമാര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. പ്രതികളെ കുറ്റവിമുക്തരാക്കിയ നടപടി ഹൈക്കോടതിയുടെ കോടതിയുടെ മനസാക്ഷിയെ ഞെട്ടിച്ചുവെന്നും നിയമം അട്ടിമറിക്കപ്പെടുമ്പോള്‍ ഭരണഘടന കോടതിയ്‌ക്ക് കണ്ണടയ്‌ക്കാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞിരിക്കുകയാണ്.
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Entertainment2 years ago
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years ago
അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Latest News2 years ago
സൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years ago
ഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Interview6 years ago
പ്രതി “പൂവങ്കോഴി” ആണെങ്കിലും പ്രതികരിക്കാതെ മഞ്ജു വാര്യർ
-
Crime2 years ago
പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച
-
Latest News2 years ago
പ്രധാനമന്ത്രി നരേന്ദ്രമോദി ഒമ്പത് വന്ദേ ഭാരത് ട്രെയിനുകള്‍ പുതുതായി ഞായറാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും