Latest News
സ്ത്രീയെ കല്ലെറിഞ്ഞ് കൊല്ലുന്നതിൽ തെറ്റില്ലെന്ന് ഇമാം, കൊല്ലും മുൻപ് അവളുടെ അരക്കെട്ട് വരെ നിലത്ത് കുഴിച്ചിടണം

സ്ത്രീയെ കല്ലെറിഞ്ഞ് കൊല്ലുന്നതിൽ തെറ്റില്ലെന്ന് യുകെ ഇമാം ഷെയ്ഖ് സക്കുള്ള സലിമിന്റെ പരാമർശം വിവാദങ്ങളിലേക്ക്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിലാണ് ഷെയ്ഖ് സക്കുള്ള സലിം വിവാദ പരാമർശം നടത്തിയിട്ടുള്ളത്. യുകെയിലെ ബർമിംഗ്ഹാമിലെ ഗ്രീൻ ലെയ്ൻ മസ്ജിദിലെ ഇമാമാണ് ഷെയ്ഖ് സക്കുള്ള സലീം.
സലിം തന്റെ പ്രഭാഷണത്തിൽ, ഒരു സ്ത്രീയെ കല്ലെറിഞ്ഞ് കൊല്ലുന്നത് ശരിയാണെന്ന് പറയുന്നു. ഒപ്പം ഇത്തരം ശിക്ഷയുടെ രീതിയും പഠിപ്പിക്കുന്നു. ഒരു സ്ത്രീയെ കല്ലെറിയുന്നതിന് മുമ്പ് അവളെ അരക്കെട്ട് വരെ നിലത്ത് കുഴിച്ചിടണമെന്നാണ് ഇമാം ഷെയ്ഖ് സക്കുള്ള വീഡിയോയിൽ പറയുന്നത്. ഈ രീതിയിൽ മണ്ണിൽ കുഴിച്ചിടുന്നതിന് പിന്നിൽ ഇസ്‌ലാമിന്റെ നിയമമാണ് എന്നും ഇമാം പറഞ്ഞിട്ടുണ്ട്.
വിവാഹിതരായ പുരുഷനോ സ്ത്രീയോ വ്യഭിചാരത്തിൽ ഏർപ്പെടുന്ന പക്ഷം കല്ലെറിഞ്ഞ് കൊല്ലുക മാത്രമാണ് ശിക്ഷയെന്നാണ് ഇമാം പറയുന്നത്. അവിവാഹിതർക്ക് 100 ചാട്ടയടിയാണ് ശരിയ നിയമം പറയുന്നത്. അന്നൂർ സൂറത്തിന്റെ തുടക്കത്തിൽ അല്ലാഹു പറഞ്ഞതുപോലെ, വ്യഭിചാരം ചെയ്യുന്ന പുരുഷന്മാരെയും സ്ത്രീകളെയും കൊല്ലുക. അല്ലാഹുവിന്റെ മതത്തിന്റെ പേരിൽ നിങ്ങൾ ഒരു തരത്തിലുള്ള ദയയും സഹാനുഭൂതിയും കാണിക്കഋതേമ്മും, അത്തരം ശിക്ഷയ്‌ക്ക് സാക്ഷ്യം വഹിക്കാനും ഇമാം പ്രഭാഷണത്തിൽ ആവശ്യപ്പെടുന്നു. ബിർമിംഗ്ഹാമിലെ ഗ്രീൻ ലെയ്ൻ മസ്ജിദിന്റെ വിദ്യാഭ്യാസ വകുപ്പിന്റെ തലവനാണ് ഇമാം ഷെയ്ഖ് സക്കുള്ള എന്നതാണ് ശ്രദ്ധേയം. യുവാക്കളെ സഹായിക്കാനായി ഈ പള്ളിക്ക് അടുത്തിടെ 2.2 മില്യൺ പൗണ്ട് (23.24 കോടി രൂപ) ബ്രിട്ടീഷ് സർക്കാർ അനുവദിച്ചിരുന്നു.
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Entertainment2 years ago
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Latest News2 years ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years ago
സൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years ago
അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Latest News2 years ago
ഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Crime2 years ago
പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച
-
Latest News2 years ago
പ്രധാനമന്ത്രി നരേന്ദ്രമോദി ഒമ്പത് വന്ദേ ഭാരത് ട്രെയിനുകള്‍ പുതുതായി ഞായറാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും