Latest News
ചന്ദ്രയാൻ 3 ലാൻഡറിന്റെ അവസാന ഭ്രമണപഥ താഴ്‌ത്തലും വിജയിച്ചു, പ്രതീക്ഷകളോടെ ഇന്ത്യ

ബെംഗളുരു . ചന്ദ്രയാൻ 3 ലാൻഡറിന്റെ അവസാന ഭ്രമണപഥ താഴ്‌ത്തലും വിജയിച്ചു. ചന്ദ്രന്റെ 113 കിലോമീറ്റർ അടുത്തെത്തിയ ചന്ദ്രയാൻ 3 ലാൻഡർ പുലർച്ചെ 2 മണിയോടെയാണ് വിജയകരമായി ചന്ദ്രനോട് ഏറ്റവും അടുത്ത ഭ്രമണ പഥത്തിലേക്ക് ലാൻഡ് ചെയ്തത്. ഇതോടെ പേടകം ചന്ദ്രനിൽ നിന്ന് 25 കിലോമീറ്റർ അടുത്ത ദൂരവും, 134 കിലോമീറ്റർ അകന്ന ദൂരവും ആയിട്ടുള്ള ഭ്രമണപഥത്തിൽ എത്തിയിരിക്കുകയാണ്. ഇപ്പോൾ സോഫ്റ്റ് ലാൻഡിങ്ങിനായുള്ള തയ്യാറെടുപ്പാണ് നടക്കുന്നത്. ആഗസ്റ്റ് 23ന് വൈകീട്ട് 5.45 നാണ് സോഫ്റ്റ് ലാൻഡിംഗ് പ്രക്രിയ ആരംഭിക്കുന്നത്.
ആദ്യം വിക്രം ലാൻഡറിനെ 90 ഡിഗി ചരിച്ച് ചന്ദ്രന് മുകളിൽ കുത്തനെയാക്കും. തുടർന്ന് വിക്രം ചന്ദ്രോപരിതലം വിശദമായി സ്കാൻ ചെയ്ത് ഇറങ്ങേണ്ട സ്ഥലം തീരുമാനിക്കും. ചന്ദ്രന് ഭൂമിയെപ്പോലെ അന്തരീക്ഷമില്ലാത്തതിനാല്‍, പാരാഷൂട്ടില്‍ വേഗത കുറച്ച് ഇറങ്ങാൻ കഴിയില്ല. തീരെ അപരിചിതമായ ചന്ദ്രോപരിതലം ലാന്‍ഡറിനു വെല്ലുവിളി ഉണ്ടാക്കുമെന്നാണ് കാരണം. ചന്ദ്രോപരിതലത്തില്‍ ഇറങ്ങുമ്പോള്‍ കനത്ത പൊടിപടലങ്ങളുയരും. ഇത് സെന്‍സറുകള്‍ക്കു പ്രശ്നമുണ്ടാക്കിയേക്കും.
ത്രസ്റ്റര്‍ റോക്കറ്റുകളുടെ ജ്വലിപ്പിച്ചിരിക്കുന്ന അവസ്ഥക്ക് മാറ്റം വരാം, ഇതുമൂലം ഇടയ്‌ക്ക് പ്രവര്‍ത്തനം നിലച്ചേക്കാം. വിക്രം വേഗം കുറച്ചാലും പൊടിപടലം കുറയില്ല. ഇത് ക്യാമറ ലെന്‍സുകളെ മൂടാം. അങ്ങനെ വന്നാല്‍, വേഗം സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടാകും. ചന്ദ്രയാന്‍ 2ന്റെ പരാജയ കാരണങ്ങള്‍ പഠിച്ചു പരിഹരിച്ചാണ് മൂന്നാം ചന്ദ്രയാന്‍ നിര്‍മിച്ചിരിക്കുന്നത്. അതിനാല്‍ ഈ പ്രശ്നങ്ങളും ഒരുപരിധി വരെ പരിഹരിച്ചിരുന്നു.
ഇതിടെ, റഷ്യൻ ചാന്ദ്ര ദൗത്യം ലൂണ 25ന്റെ ലാൻഡിങ്ങിന് മുന്നോടിയായി നടത്തേണ്ട ഭ്രമണപഥമാറ്റം പൂർത്തിയാക്കാൻ പേടകത്തിനായില്ല. കഴിഞ്ഞ ദിവസം ഇന്ത്യൻ സമയം വൈകിട്ട് 4.40നായിരുന്നു ഭ്രമണപഥ മാറ്റം നടക്കേണ്ടിയിരുന്നത്. എന്നാൽ ഇത് സാധ്യമായിട്ടില്ല. സാങ്കേതിക തകരാർ ഉണ്ടായെന്നും പ്രശ്നം പരിശോധിച്ച് വരികയാണെന്നുമാണ് റഷ്യൻ ബഹിരാകാശ ഏജൻസി റോസ്കോസ്മോസിന്റെ അറിയിൽ പറഞ്ഞിരിക്കുന്നു. നിലവിലെ സാഹചര്യത്തിൽ മുൻനിശ്ചയിച്ചത് പോലെ ആഗസ്റ്റ് 21ന് സോഫ്റ്റ് ലാൻഡിങ്ങ് നടത്താൻ കഴിയില്ല.
(വാൽകഷ്ണം: ചന്ദ്രയാൻ മൂന്നിന്റെ വിജയത്തിനായി കാതോർത്ത് ഭാരതം)
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Entertainment2 years ago
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years ago
സൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years ago
അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Interview6 years ago
പ്രതി “പൂവങ്കോഴി” ആണെങ്കിലും പ്രതികരിക്കാതെ മഞ്ജു വാര്യർ
-
Crime2 years ago
പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച
-
Latest News2 years ago
ഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Latest News2 years ago
പ്രധാനമന്ത്രി നരേന്ദ്രമോദി ഒമ്പത് വന്ദേ ഭാരത് ട്രെയിനുകള്‍ പുതുതായി ഞായറാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും