Latest News
ഡിവൈ എഫ് ഐ ജയിച്ചു, പോലീസ് തോറ്റു തൊപ്പിയിട്ടു, പെറ്റി അടിച്ച എസ്ഐയെയും പൊലീസുകാരെയും സ്ഥലം മാറ്റി

തിരുവനന്തപുരം . ഡിവൈ എഫ് ഐ നേതാവിന് പെറ്റി ചുമത്തിയ സംഭവത്തിൽ ഡിവൈ എഫ് ഐ വിജയക്കൊടി പാറിച്ചു. എസ്ഐ അഭിലാഷ് ഉൾപ്പടെയുള്ള ഉള്ള പൊലീസുകാരെ സ്ഥലം മാറ്റിക്കുമെന്ന ഡിവൈ എഫ് ഐയുടെ വാശിക്കാണ് ജയമുണ്ടായത്. കൃത്യമായ നീതി നിർവഹണം നടത്തിയ പോലീസ് ഉദ്യോഗാർക്ക് സംഭവത്തിൽ തോൽവിയും.
പേട്ട പോലീസ് സ്റ്റേഷനിലെ രണ്ട് എസ്ഐമാരെയും ഡ്രൈവറെയും സ്ഥലം മാറ്റിയിരിക്കുകയാണ്. എസ്ഐ അഭിലാഷിനെതിരെ വകുപ്പു തല അന്വേഷണത്തിനും ഉത്തരവിട്ടുണ്ട്. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുടെ പരാതിയിലാണ് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായിരിക്കുന്നത്. ഇതിൽ പോലീസ് സേനയിൽ തന്നെ അമർഷം ഉയർന്നിട്ടുണ്ട്.
എസ്ഐ സ്റ്റേഷനിൽ വച്ച് അപായപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് ബ്ലോക്ക് സെക്രട്ടറിയുടെ വ്യാജ പരാതി. വാഹന പരിശോധനയ്‌ക്കിടെ ഡിവൈഎഫ്‌ഐ വഞ്ചിയൂര്‍ ബ്ലോക്ക് സെക്രട്ടറി എം.നിതീഷിനെ അസഭ്യം വിളിച്ചുവെന്നും മര്‍ദ്ദിച്ചു എന്നും ആരോപിച്ച് ഡിവൈഎഫ്ഐ, സി പി എം പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ തടിച്ചു കൂടി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ് ഉണ്ടായത്. ആക്രമണത്തിൽ കണ്ടാലറിയാവുന്ന 35 ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പേട്ട പോലീസ് കേസെടുത്തിരുന്നു.
ഹെല്‍മറ്റ് ഇല്ലാതെ യാത്ര ചെയ്ത വഞ്ചിയൂര്‍ ബ്ലോക്ക് സെക്രട്ടറി നിതീഷിന് പിഴയിട്ടതാണ് ഡി വൈ എഫ് ഐ യെ പ്രകോപിപ്പിച്ചത്. റോഡ് സുരക്ഷാ നിയമങ്ങൾ തങ്ങൾക്ക് ബാധകമല്ലെന്ന നിലയിലായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി വി.ജോയ് ഉള്‍പ്പടെയുള്ളവര്‍ സ്റ്റേഷനിലെത്തി പ്രതിഷേധം ഉണ്ടാക്കിയത്. അനുരജ്ഞന ചര്‍ച്ചയ്‌ക്കിടെ പോലീസ് സ്റ്റേഷനിലേക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തള്ളിക്കയറുകയും ചെയ്തിരുന്നു. ഇതിനിടെ പൊലീസുമായി ഉന്തും തളളുമുണ്ടായി. ഡിസിപി സിപിഎം ജില്ലാ സെക്രട്ടറിയുമായി ചര്‍ച്ച നടത്തത്തുമ്പോഴാണ് തള്ളിക്കയരുന്നത്.
(വാൽ കഷ്ണം: കൃത്യമായ നീതി നിർവഹണം നടത്തുന്ന പോലീസുകാർക്ക് രക്ഷയില്ല, ഡിവൈ എഫ് ഐ നേതാവിന് പെറ്റി ചുമത്തിയ സംഭവത്തിൽ ജയിച്ചത് ഡി വൈ എഫ് ഐ)
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Entertainment2 years ago
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years ago
സൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years ago
അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Interview6 years ago
പ്രതി “പൂവങ്കോഴി” ആണെങ്കിലും പ്രതികരിക്കാതെ മഞ്ജു വാര്യർ
-
Latest News2 years ago
ഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Crime2 years ago
പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച
-
Latest News2 years ago
പ്രധാനമന്ത്രി നരേന്ദ്രമോദി ഒമ്പത് വന്ദേ ഭാരത് ട്രെയിനുകള്‍ പുതുതായി ഞായറാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും